ഗാസാസിറ്റി: ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയിൽ ഇസ്രേലി യുദ്ധവിമാനങ്ങൾ നടത്തിയ വ്യോമാക്രമണങ്ങളിൽ കുറഞ്ഞത് മൂന്നു പലസ്തീൻകാർ കൊല്ലപ്പെട്ടു. ഗാസയിൽ നിന്ന് തീവ്രവാദികൾ ദക്ഷിണ ഇസ്രയേലിലേക്കു നടത്തിയ റോക്കറ്റ് ആക്രമണത്തിൽ ഏഴ് ഇസ്രേലികൾക്കു പരിക്കേറ്റു. ഇരുകൂട്ടരെയും വെടിനിർത്തലിനു പ്രേരിപ്പിക്കുന്നതിന് ഈജിപ്ത് മധ്യസ്ഥ ശ്രമം നടത്തുന്നതിനിടെയാണു ആക്രമണം ഉണ്ടായത്.
ഗാസയിൽ കൊല്ലപ്പെട്ടവരിൽ ഒരു ഗർഭിണിയും അവരുടെ ഒരു വയസുള്ള കുട്ടിയും ഉൾപ്പെടുന്നു. കൊല്ലപ്പെട്ട മൂന്നാമത്തെയാൾ ഹമാസ് തീവ്രവാദിയാണ്.
ഗാസയിൽ കൊല്ലപ്പെട്ടവരിൽ ഒരു ഗർഭിണിയും അവരുടെ ഒരു വയസുള്ള കുട്ടിയും ഉൾപ്പെടുന്നു. കൊല്ലപ്പെട്ട മൂന്നാമത്തെയാൾ ഹമാസ് തീവ്രവാദിയാണ്.