ന്യൂഡൽഹി: ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ എന്ന തരത്തിലുള്ള തീവ്ര ദേശീയത ഇന്ത്യയുടെ വലിയ മഹത്വം കുറയ്ക്കുകയേയുള്ളൂവെന്ന് ശശി തരൂർ എംപി. പാക്കിസ്ഥാൻ മതാധിഷ്ഠിത രാജ്യമായപ്പോഴും എല്ലാവരെയും ഉൾക്കൊള്ളുന്ന രാജ്യമായതാണ് ഇന്ത്യയുടെ മഹത്വമെന്നും അതില്ലാതാക്കാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യൻ ജനത കീഴ്പ്പെടില്ലെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. പെരുകുന്ന ആൾക്കൂട്ട ആക്രമണങ്ങൾ അടക്കമുള്ളവയ്ക്കെതിരേ മൗനം വിട്ട് പ്രധാനമന്ത്രി അഭിപ്രായം പറയാൻ രാജ്യം കാതോർക്കുകയാണെന്ന് തരൂർ പറഞ്ഞു.
തങ്ങളല്ലാത്ത എല്ലാവരെയും തള്ളുന്ന ഭരണ പാർട്ടിയുടെ ദേശീയതയല്ല യഥാർഥ ദേശീയതയെന്നും ശരിയായ ദേശാഭിമാനത്തിനു പോലും എതിരാണതെന്നും തരൂർ അഭിപ്രായപ്പെട്ടു. വെറും സഹിഷ്ണുതയ്ക്കു പുറമേ എല്ലാ മതങ്ങളെയും അഭിപ്രായങ്ങളെയും സ്വീകരിക്കുന്നതാണ് സ്വാമി വിവേകാനന്ദൻ പഠിപ്പിച്ച ഹിന്ദുത്വവും ഇന്ത്യൻ ദേശീയതയും. തന്റെ അഭിപ്രായത്തോട് യോജിക്കാത്തവനെയും സഹിക്കുമെന്നതു മാത്രമാണ് സഹിഷ്ണുത.
എന്നാൽ തന്റെ ശരി അംഗീകരിക്കാത്തവരുടെ ശരികളെകൂടി അംഗീകരിക്കുന്നതും സ്വീകരിക്കുന്നതുമാണ് ഇന്ത്യയുടെ മഹത്തായ സംസ്കാരമെന്ന് തരൂർ ചൂണ്ടിക്കാട്ടി. പശുവിന്റെ പേരിൽ മാത്രം 70 ആക്രമണങ്ങളാണ് ഉണ്ടായതെന്ന് സർക്കാർ പാർലമെന്റിൽ ഉത്തരം നൽകി. ഇതിൽ 68 സംഭവങ്ങളും കഴിഞ്ഞ നാലു വർഷത്തേതാണ്. രാജ്യത്ത് 2,800 വർഗീയ സംഘർഷങ്ങളും ഇക്കാലത്തുണ്ടായി. തിരുവനന്തപുരത്ത്് തന്റെ ഓഫീസിനു നേരെയും അക്രമം ഉണ്ടായി. ജോർജ് ഓർവൽ പറഞ്ഞ ദേശീയതയുടെ അതിതീവ്ര രൂപമാണ് ഭൂരിപക്ഷ മേൽക്കോയ്മയുടെ പേരിൽ കൊണ്ടുവരാൻ ചിലർ ശ്രമിക്കുന്നത്. അമേരിക്കയെ ഗ്രേറ്റ് ആക്കണമെന്ന പുതിയ മുദ്രാവാക്യത്തിനു പിന്നിൽ അമേരിക്കയെ വെള്ളക്കാരുടെ രാജ്യമാക്കണമെന്നതു പോലെയാണിതെന്നും തരൂർ ചൂണ്ടിക്കാട്ടി.
മുസ്ലിം ലീഗ് അധ്യക്ഷനായിരുന്ന മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണയ്ക്കായുള്ള "ഇന്നത്തെ ഇന്ത്യയിലെ ദേശീയതയുടെ പുനർനിർവചനം’ എന്ന വിഷയത്തിലുള്ള സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു തരൂർ. കോണ്സ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ നടന്ന ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം മുൻ പ്രതിരോധമന്ത്രി എ.കെ. ആന്റണി ഉദ്ഘാടനം ചെയ്തു. ബാബ്റി മസ്ജിദ് തകർത്തപ്പോൾ കേരളത്തിൽ വർഗീയകലാപം ഉണ്ടാകാതെ കാത്തത് ശിഹാബ് തങ്ങളുടെ വലിയ നേതൃത്വമാണെന്ന് ആന്റണി പറഞ്ഞു. അത്യപൂർവമായ സഹിഷ്ണുത, മതമൈത്രി, സ്നേഹം, സംസ്കാരം തുടങ്ങിയവയുടെയെല്ലാം പ്രതീകമായിരുന്നു തങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രഫ. കെ.വി. തോമസ്, കെ.സി. വേണുഗോപാൽ, ബിനോയ് വിശ്വം, എം.ബി. രാജേഷ്, പി.കെ. കുഞ്ഞാലിക്കുട്ടി, അഡ്വ. ഹാരീസ് ബീരാൻ തുടങ്ങിയവർ പ്രസംഗിച്ചു.
ജോർജ് കള്ളിവയലിൽ
തങ്ങളല്ലാത്ത എല്ലാവരെയും തള്ളുന്ന ഭരണ പാർട്ടിയുടെ ദേശീയതയല്ല യഥാർഥ ദേശീയതയെന്നും ശരിയായ ദേശാഭിമാനത്തിനു പോലും എതിരാണതെന്നും തരൂർ അഭിപ്രായപ്പെട്ടു. വെറും സഹിഷ്ണുതയ്ക്കു പുറമേ എല്ലാ മതങ്ങളെയും അഭിപ്രായങ്ങളെയും സ്വീകരിക്കുന്നതാണ് സ്വാമി വിവേകാനന്ദൻ പഠിപ്പിച്ച ഹിന്ദുത്വവും ഇന്ത്യൻ ദേശീയതയും. തന്റെ അഭിപ്രായത്തോട് യോജിക്കാത്തവനെയും സഹിക്കുമെന്നതു മാത്രമാണ് സഹിഷ്ണുത.
എന്നാൽ തന്റെ ശരി അംഗീകരിക്കാത്തവരുടെ ശരികളെകൂടി അംഗീകരിക്കുന്നതും സ്വീകരിക്കുന്നതുമാണ് ഇന്ത്യയുടെ മഹത്തായ സംസ്കാരമെന്ന് തരൂർ ചൂണ്ടിക്കാട്ടി. പശുവിന്റെ പേരിൽ മാത്രം 70 ആക്രമണങ്ങളാണ് ഉണ്ടായതെന്ന് സർക്കാർ പാർലമെന്റിൽ ഉത്തരം നൽകി. ഇതിൽ 68 സംഭവങ്ങളും കഴിഞ്ഞ നാലു വർഷത്തേതാണ്. രാജ്യത്ത് 2,800 വർഗീയ സംഘർഷങ്ങളും ഇക്കാലത്തുണ്ടായി. തിരുവനന്തപുരത്ത്് തന്റെ ഓഫീസിനു നേരെയും അക്രമം ഉണ്ടായി. ജോർജ് ഓർവൽ പറഞ്ഞ ദേശീയതയുടെ അതിതീവ്ര രൂപമാണ് ഭൂരിപക്ഷ മേൽക്കോയ്മയുടെ പേരിൽ കൊണ്ടുവരാൻ ചിലർ ശ്രമിക്കുന്നത്. അമേരിക്കയെ ഗ്രേറ്റ് ആക്കണമെന്ന പുതിയ മുദ്രാവാക്യത്തിനു പിന്നിൽ അമേരിക്കയെ വെള്ളക്കാരുടെ രാജ്യമാക്കണമെന്നതു പോലെയാണിതെന്നും തരൂർ ചൂണ്ടിക്കാട്ടി.
മുസ്ലിം ലീഗ് അധ്യക്ഷനായിരുന്ന മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണയ്ക്കായുള്ള "ഇന്നത്തെ ഇന്ത്യയിലെ ദേശീയതയുടെ പുനർനിർവചനം’ എന്ന വിഷയത്തിലുള്ള സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു തരൂർ. കോണ്സ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ നടന്ന ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം മുൻ പ്രതിരോധമന്ത്രി എ.കെ. ആന്റണി ഉദ്ഘാടനം ചെയ്തു. ബാബ്റി മസ്ജിദ് തകർത്തപ്പോൾ കേരളത്തിൽ വർഗീയകലാപം ഉണ്ടാകാതെ കാത്തത് ശിഹാബ് തങ്ങളുടെ വലിയ നേതൃത്വമാണെന്ന് ആന്റണി പറഞ്ഞു. അത്യപൂർവമായ സഹിഷ്ണുത, മതമൈത്രി, സ്നേഹം, സംസ്കാരം തുടങ്ങിയവയുടെയെല്ലാം പ്രതീകമായിരുന്നു തങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രഫ. കെ.വി. തോമസ്, കെ.സി. വേണുഗോപാൽ, ബിനോയ് വിശ്വം, എം.ബി. രാജേഷ്, പി.കെ. കുഞ്ഞാലിക്കുട്ടി, അഡ്വ. ഹാരീസ് ബീരാൻ തുടങ്ങിയവർ പ്രസംഗിച്ചു.
ജോർജ് കള്ളിവയലിൽ