ന്യൂഡൽഹി: രാജ്യത്തെ തടവുകാരുടെ ദുരവവസ്ഥയും ജയിലുകളിലെ സ്ഥലപരിമിതിയും ആൾപ്പെരുപ്പവും ഉൾപ്പടെയുള്ള വിഷയങ്ങൾ പഠിക്കാനും റിട്ടയേർഡ് ജഡ്ജിയുടെ ചുമതലയിൽ ഏകാംഗ സമിതിയെ നിയോഗിക്കുമെന്നു സുപ്രീംകോടതി.
ജയിൽ നവീകരണങ്ങൾക്കുള്ള ശിപാർശകളും ഈ സമിതി നിർദേശിക്കും. രാജ്യത്തെ വിവിധ ജയിലുകളിൽ കഴിയുന്ന വനിത തടവുകാരുടെ പ്രശ്നങ്ങളെക്കുറിച്ചും സമിതി പഠനം നടത്തും. സർക്കാർ ജയിൽ നവീകരണത്തിനായി സമാഹരിക്കുന്ന വലിയ ഫണ്ടുകൾ ഒട്ടും തന്നെ വിനിയോഗിക്കുന്നില്ലെന്നും ജസ്റ്റീസുമാരായ മദൻ. ബി ലോകൂർ, എസ്. അബ്ദുൾ നസീർ, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് കുറ്റപ്പെടുത്തി.
ജയിലുകളിലെ തടവുകാരുടെ പെരുപ്പത്തിനൊപ്പം തന്നെ ജനസംഖ്യാ വർധനകൊണ്ടും രാജ്യം വലിയ വെല്ലുവിളി നേരിടുന്നുണ്ടെന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ ചൂണ്ടിക്കാട്ടി. ജയിലുകളിലെ പ്രശ്നങ്ങൾ പഠിക്കുന്നതിനായി പ്രത്യേക സമിതിയെ നിയോഗിക്കുന്നതിനോട് കേന്ദ്രസർക്കാർ യോജിക്കുകയും ചെയ്തു.
ഇന്ത്യയുടെ ജനസംഖ്യ 130 കോടിയിലേറെയായി വർധിച്ചിരിക്കുന്നു. ഇത് രാജ്യത്തെ പല വെല്ലുവിളികളിലേക്കും കൊണ്ടുചെന്നെത്തിക്കുന്നുണ്ട്. വിവിധ ഹർജികൾ പരിഗണിക്കുന്പോൾ കോടതി സർക്കാരിന്റെ ഭരണത്തെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് അറ്റോർണി ജനറൽ ചൂണ്ടിക്കാട്ടി. സാന്പത്തിക വശം പരിഗണിക്കാതെയാണ് വ്യക്തിഗത ഹർജികളിൽ കോടതി തീർപ്പാക്കുന്നതെന്നും കെ.കെ. വേണുഗോപാൽ പറഞ്ഞു. എല്ലാ കാര്യങ്ങളുടെയും യഥാർഥ വശങ്ങൾ എന്തെന്ന് ജഡ്ജിമാർക്ക് അറിയണമെന്നില്ല. ഇതറിയാതെയാണ് അവർ സർക്കാരിനെതിരായ പരാമർശങ്ങൾ നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജയിൽ നവീകരണങ്ങൾക്കുള്ള ശിപാർശകളും ഈ സമിതി നിർദേശിക്കും. രാജ്യത്തെ വിവിധ ജയിലുകളിൽ കഴിയുന്ന വനിത തടവുകാരുടെ പ്രശ്നങ്ങളെക്കുറിച്ചും സമിതി പഠനം നടത്തും. സർക്കാർ ജയിൽ നവീകരണത്തിനായി സമാഹരിക്കുന്ന വലിയ ഫണ്ടുകൾ ഒട്ടും തന്നെ വിനിയോഗിക്കുന്നില്ലെന്നും ജസ്റ്റീസുമാരായ മദൻ. ബി ലോകൂർ, എസ്. അബ്ദുൾ നസീർ, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് കുറ്റപ്പെടുത്തി.
ജയിലുകളിലെ തടവുകാരുടെ പെരുപ്പത്തിനൊപ്പം തന്നെ ജനസംഖ്യാ വർധനകൊണ്ടും രാജ്യം വലിയ വെല്ലുവിളി നേരിടുന്നുണ്ടെന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ ചൂണ്ടിക്കാട്ടി. ജയിലുകളിലെ പ്രശ്നങ്ങൾ പഠിക്കുന്നതിനായി പ്രത്യേക സമിതിയെ നിയോഗിക്കുന്നതിനോട് കേന്ദ്രസർക്കാർ യോജിക്കുകയും ചെയ്തു.
ഇന്ത്യയുടെ ജനസംഖ്യ 130 കോടിയിലേറെയായി വർധിച്ചിരിക്കുന്നു. ഇത് രാജ്യത്തെ പല വെല്ലുവിളികളിലേക്കും കൊണ്ടുചെന്നെത്തിക്കുന്നുണ്ട്. വിവിധ ഹർജികൾ പരിഗണിക്കുന്പോൾ കോടതി സർക്കാരിന്റെ ഭരണത്തെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് അറ്റോർണി ജനറൽ ചൂണ്ടിക്കാട്ടി. സാന്പത്തിക വശം പരിഗണിക്കാതെയാണ് വ്യക്തിഗത ഹർജികളിൽ കോടതി തീർപ്പാക്കുന്നതെന്നും കെ.കെ. വേണുഗോപാൽ പറഞ്ഞു. എല്ലാ കാര്യങ്ങളുടെയും യഥാർഥ വശങ്ങൾ എന്തെന്ന് ജഡ്ജിമാർക്ക് അറിയണമെന്നില്ല. ഇതറിയാതെയാണ് അവർ സർക്കാരിനെതിരായ പരാമർശങ്ങൾ നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.