ന്യൂഡൽഹി: തമിഴ്നാട് മുൻമുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ കരുണാനിധിയുടെ നിര്യാണത്തിൽ അനുശോചിച്ച് പാർലമെന്റിന്റെ ഇരുസഭകളും ഇന്നലെ പിരിഞ്ഞു. ഇരു സഭകളും ചേർന്ന് അനുശോചനസന്ദേശം വായിച്ചശേഷം മറ്റു നടപടികളിലേക്കു കടക്കാതെ പിരിയുകയായിരുന്നു. രാജ്യസഭാധ്യക്ഷൻ വെങ്കയ്യ നായിഡു, ലോക്സഭ സ്പീക്കർ സുമിത്ര മഹാജൻ, പാർലമെന്ററികാര്യ മന്ത്രി, വിവിധ കക്ഷി നേതാക്കൾ എന്നിവർ കൂടിയാലോചിച്ചാണ് ഇരു സഭകളും പിരിയാനുള്ള തീരുമാനമെടുത്തത്.