ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ പൊതു തെരഞ്ഞെടുപ്പു നടന്ന ദിനം ഇലക്ഷൻ കമ്മീഷണർ റിട്ട. ജസ്റ്റീസ് സർദാർ മുഹമ്മദ് റാസ ഉറങ്ങുകയായിരുന്നുവെന്ന് ചീഫ് ജസ്റ്റീസ് സക്കീബ് നിസാർ. അന്നേദിനം താൻ മൂന്നുവട്ടം ഇലക്ഷൻ കമ്മീഷണറെ വിളിച്ചെങ്കിലും ഫോൺ എടുത്തില്ലെന്ന് ചീഫ് ജസ്റ്റീസ് പറഞ്ഞു.
തെഹ്റിക് ഇ ഇൻസാഫ് പാർട്ടി സ്ഥാനാർഥിയുടെ നാമനിർദേശപത്രിക തള്ളിയതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയായിരുന്നു ചീഫ് ജസ്റ്റീസിന്റെ പരാമർശങ്ങൾ. ജൂലൈ 25നായിരുന്നു പൊതു തെരഞ്ഞെടുപ്പ്. ചാവേർ ആക്രമണം അടക്കമുള്ള അക്രമങ്ങളിൽ 35 പേർ കൊല്ലപ്പെട്ടു.
ഇമ്രാൻ ഖാന്റെ തെഹ്റിക് ഇൻസാഫ് പാർട്ടിയാണ് ദേശീയ അസംബ്ലിയിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയത്. പ്രധാനമന്ത്രിയായി ഇമ്രാൻ അടുത്തയാഴ്ച സത്യപ്രതിജ്ഞ ചെയ്യും.
തെഹ്റിക് ഇ ഇൻസാഫ് പാർട്ടി സ്ഥാനാർഥിയുടെ നാമനിർദേശപത്രിക തള്ളിയതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയായിരുന്നു ചീഫ് ജസ്റ്റീസിന്റെ പരാമർശങ്ങൾ. ജൂലൈ 25നായിരുന്നു പൊതു തെരഞ്ഞെടുപ്പ്. ചാവേർ ആക്രമണം അടക്കമുള്ള അക്രമങ്ങളിൽ 35 പേർ കൊല്ലപ്പെട്ടു.
ഇമ്രാൻ ഖാന്റെ തെഹ്റിക് ഇൻസാഫ് പാർട്ടിയാണ് ദേശീയ അസംബ്ലിയിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയത്. പ്രധാനമന്ത്രിയായി ഇമ്രാൻ അടുത്തയാഴ്ച സത്യപ്രതിജ്ഞ ചെയ്യും.