ഇസ്ലാമാബാദ്: പാക് തെരഞ്ഞെടുപ്പു കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് വിശാല പ്രതിപക്ഷം പ്രകടനം നടത്തി.
മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പിഎംഎൽ-എൻ, മുൻ പ്രസിഡന്റ് ആസിഫലി സർദാരിയുടെ പിപിപി എന്നിവരടക്കം 11 പാർട്ടികൾ ചേർന്നാണ് വിശാല പ്രതിപക്ഷസഖ്യം രൂപീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പു ക്രമ ക്കേടുകളിൽ അന്വേഷണം വേണമെന്നതാണ് ഇവരുടെ പ്രധാന ആവശ്യം.
ജൂലൈ 25നു നടന്ന തെരഞ്ഞെടുപ്പിൽ ഇമ്രാൻ ഖാന്റെ പിടിഐ ആണ് ഏറ്റവും വലിയ ഒറ്റകക്ഷി.
ഇമ്രാന്റേത് ഒഴിച്ചുള്ള എല്ലാ പാർട്ടികളും തെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിക്കുന്നു.
മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പിഎംഎൽ-എൻ, മുൻ പ്രസിഡന്റ് ആസിഫലി സർദാരിയുടെ പിപിപി എന്നിവരടക്കം 11 പാർട്ടികൾ ചേർന്നാണ് വിശാല പ്രതിപക്ഷസഖ്യം രൂപീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പു ക്രമ ക്കേടുകളിൽ അന്വേഷണം വേണമെന്നതാണ് ഇവരുടെ പ്രധാന ആവശ്യം.
ജൂലൈ 25നു നടന്ന തെരഞ്ഞെടുപ്പിൽ ഇമ്രാൻ ഖാന്റെ പിടിഐ ആണ് ഏറ്റവും വലിയ ഒറ്റകക്ഷി.
ഇമ്രാന്റേത് ഒഴിച്ചുള്ള എല്ലാ പാർട്ടികളും തെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിക്കുന്നു.