ഇസ്ലാമാബാദ്: ഇന്ത്യയിലെ ജനവാസകേന്ദ്രങ്ങളിൽ അണ്വായുധം പ്രയോഗിക്കണമെന്ന് ആവശ്യപ്പെട്ട വനിതാ രാഷ്ട്രീയ നേതാവ് ഷിരിൻ മസാരി പാക്കിസ്ഥാനിലെ പ്രതിരോധ മന്ത്രിയായേക്കുമെന്നു റിപ്പോർട്ട്. നിയുക്ത പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മസാരിയുടെ പേര് പരിഗണിക്കുന്നതായി ചില മാധ്യമങ്ങൾ സൂചിപ്പിച്ചു. ദേശീയ അസംബ്ലിയിലേക്കു തെരഞ്ഞെടുക്കപ്പെട്ട മസാരി ഇമ്രാന്റെ തെഹ്രിക് ഇ ഇൻസാഫ് പാർട്ടിയുടെ ചീഫ് വിപ്പ് കൂടിയാണ്.
1999ൽ ദ ഡിഫൻസ് ജേർണലിൽ എഴുതിയ ഒരു ലേഖനത്തിലാണ് ഇന്ത്യയിലെ ജനവാസ, വ്യവസായ കേന്ദ്രങ്ങളിൽ പാക്കിസ്ഥാൻ അണ്വായുധം പ്രയോഗിക്കണമെന്നു മസാരി നിർദേശിച്ചത്. ഇന്ത്യയുടെ ആണവകേന്ദ്രങ്ങൾ ജനവാസ കേന്ദ്രങ്ങളോട് അടുത്താണെന്നും ഇത്തരം സ്ഥലങ്ങളിലെ ആക്രമണം ഇരട്ടി നാശം വിതയ്ക്കുമെന്നും മറ്റൊരു ലേഖനത്തിലും ചൂണ്ടിക്കാട്ടുന്നുണ്ട്.
നിയമനം ലഭിച്ചാൽ പാക് പ്രതിരോധ വകുപ്പ് പൂർണമായും കൈകാര്യം ചെയ്യുന്ന ആദ്യ വനിതാ മന്ത്രിയായിരിക്കും മസാരി. മുന്പ് ബേനസീർ ഭൂട്ടോ 1988 മുതൽ 90 വരെ പ്രധാനമന്ത്രിപദത്തിനൊപ്പം പ്രതിരോധവകുപ്പും കൈകാര്യം ചെയ്തിരുന്നു.
1999ൽ ദ ഡിഫൻസ് ജേർണലിൽ എഴുതിയ ഒരു ലേഖനത്തിലാണ് ഇന്ത്യയിലെ ജനവാസ, വ്യവസായ കേന്ദ്രങ്ങളിൽ പാക്കിസ്ഥാൻ അണ്വായുധം പ്രയോഗിക്കണമെന്നു മസാരി നിർദേശിച്ചത്. ഇന്ത്യയുടെ ആണവകേന്ദ്രങ്ങൾ ജനവാസ കേന്ദ്രങ്ങളോട് അടുത്താണെന്നും ഇത്തരം സ്ഥലങ്ങളിലെ ആക്രമണം ഇരട്ടി നാശം വിതയ്ക്കുമെന്നും മറ്റൊരു ലേഖനത്തിലും ചൂണ്ടിക്കാട്ടുന്നുണ്ട്.
നിയമനം ലഭിച്ചാൽ പാക് പ്രതിരോധ വകുപ്പ് പൂർണമായും കൈകാര്യം ചെയ്യുന്ന ആദ്യ വനിതാ മന്ത്രിയായിരിക്കും മസാരി. മുന്പ് ബേനസീർ ഭൂട്ടോ 1988 മുതൽ 90 വരെ പ്രധാനമന്ത്രിപദത്തിനൊപ്പം പ്രതിരോധവകുപ്പും കൈകാര്യം ചെയ്തിരുന്നു.