ന്യൂഡൽഹി: പട്ടികജാതി, പട്ടികവർഗ അതിക്രമങ്ങൾ ചെറുക്കാനുള്ള വ്യവസ്ഥകൾ പുനഃസ്ഥാപിക്കുന്ന നിയമ ഭേദഗതി ബില്ലിൽ പാർലമെന്റ് ചർച്ച തുടങ്ങി.
വ്യവസ്ഥകൾ സുപ്രീംകോടതി റദ്ദാക്കിയതിനെത്തുടർന്നാണ് നിയമ ഭേദഗതി ബിൽ സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചത്. ദളിത് വിഭാഗങ്ങൾക്കും ആദിവാസികൾക്കുമെതിരായ പീഡനങ്ങൾ തടയുന്നതിനുള്ള നിയമ സംരക്ഷണം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ദളിത് സംഘടനകൾ ഓഗസ്റ്റ് ഒൻപതിനു ഭാരത് ബന്ത് പ്രഖ്യാപിച്ചിരിക്കുന്നതിനിടെയാണ് കേന്ദ്ര സർക്കാരിന്റെ ധൃതിയിലുള്ള നീക്കം.
പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കെതിരേയുള്ള പീഡനങ്ങൾ ചെറുക്കുന്ന നിയമ പ്രകാരമുള്ള പരാതികളിൽ മുൻകൂർ അനുമതിയില്ലാതെ അറസ്റ്റ് നടത്തരുതെന്നും പരാതികളിൽ പ്രാഥമികാന്വേഷണം നടത്തി ബന്ധപ്പെട്ട അധികാരികളിൽനിന്ന് അനുമതി തേടണമെന്നുമായിരുന്നു കഴിഞ്ഞ മാർച്ചിൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നത്. എന്നാൽ, ഇത് എസ്സി, എസ്ടി വിഭാഗത്തിൽപ്പെട്ടവർക്കെതിരേയുള്ള പീഡനം ചെറുക്കുന്നതിനുള്ള നീയമത്തിന്റെ മുനയൊടിച്ചെന്നു ചൂണ്ടിക്കാട്ടി ദളിത് സംഘടനകൾ കടുത്ത പ്രതിഷേധം ഉയർത്തിയതിനെ തുടർന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ പുനഃപരിശോധന ഹർജി നൽകുകയും ചെയ്തിരുന്നു.
വ്യവസ്ഥകൾ സുപ്രീംകോടതി റദ്ദാക്കിയതിനെത്തുടർന്നാണ് നിയമ ഭേദഗതി ബിൽ സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചത്. ദളിത് വിഭാഗങ്ങൾക്കും ആദിവാസികൾക്കുമെതിരായ പീഡനങ്ങൾ തടയുന്നതിനുള്ള നിയമ സംരക്ഷണം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ദളിത് സംഘടനകൾ ഓഗസ്റ്റ് ഒൻപതിനു ഭാരത് ബന്ത് പ്രഖ്യാപിച്ചിരിക്കുന്നതിനിടെയാണ് കേന്ദ്ര സർക്കാരിന്റെ ധൃതിയിലുള്ള നീക്കം.
പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കെതിരേയുള്ള പീഡനങ്ങൾ ചെറുക്കുന്ന നിയമ പ്രകാരമുള്ള പരാതികളിൽ മുൻകൂർ അനുമതിയില്ലാതെ അറസ്റ്റ് നടത്തരുതെന്നും പരാതികളിൽ പ്രാഥമികാന്വേഷണം നടത്തി ബന്ധപ്പെട്ട അധികാരികളിൽനിന്ന് അനുമതി തേടണമെന്നുമായിരുന്നു കഴിഞ്ഞ മാർച്ചിൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നത്. എന്നാൽ, ഇത് എസ്സി, എസ്ടി വിഭാഗത്തിൽപ്പെട്ടവർക്കെതിരേയുള്ള പീഡനം ചെറുക്കുന്നതിനുള്ള നീയമത്തിന്റെ മുനയൊടിച്ചെന്നു ചൂണ്ടിക്കാട്ടി ദളിത് സംഘടനകൾ കടുത്ത പ്രതിഷേധം ഉയർത്തിയതിനെ തുടർന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ പുനഃപരിശോധന ഹർജി നൽകുകയും ചെയ്തിരുന്നു.