ന്യൂഡൽഹി: തൊഴിലവസരങ്ങൾ എവിടെയാണെന്ന കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ ചോദ്യത്തിന്റെ ചുവടുപിടിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പരിഹാസം. എല്ലാ ഇന്ത്യക്കാരുടെയും ചോദ്യം ഇതാണെന്നായിരുന്നു രാഹുലിന്റെ ട്വിറ്ററിലെ പ്രതികരണം.
മഹാരാഷ്ട്രയിലെ മറാഠ സംവരണപ്രക്ഷോഭം ഉൾപ്പെടെ പ്രതിഷേധങ്ങളോടു പ്രതികരിക്കവേ, ഔറംഗാബാദിൽവച്ചാണു തൊഴിലവസരങ്ങളെവിടെയാണെന്നു കേന്ദ്രമന്ത്രി ചോദിച്ചത്. സംവരണം അനുവദിച്ചുവെന്നു കരുതിയാലും തൊഴിലവസരങ്ങൾ ഉണ്ടോയെന്ന സംശയമാണു കേന്ദ്രമന്ത്രി പ്രകടിപ്പിച്ചത്. ഐടി വന്നതോടെ ബാങ്കുകളിൽ അവസരം കുറഞ്ഞു. സർക്കാർ ജോലികളിലെ നിയമനവും മരവിപ്പിച്ചിരിക്കുകയാണ്. പിന്നെ എവിടെയാണ് തൊഴിലവസരങ്ങളെന്നുമാ യിരുന്നു ഗഡ്കരിയുടെ ചോദ്യം.
“ഗഡ്കരി ജീ, ഒന്നാംതരം ചോദ്യം, എല്ലാ ഇന്ത്യക്കാരുടെയും ചോദ്യമിതാണ്” എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമർശത്തോടു ട്വിറ്ററിലൂടെ രാഹുലിന്റെ അവസരത്തിനൊത്ത പ്രതിക രണം. ഗഡ്കരിയുടെ മറുപടി ചേർത്തുള്ള പത്രവാർത്തയും ഒപ്പം ചേർത്തിട്ടുണ്ട്. അധികാരത്തിലെത്തിയാൽ തൊഴിൽ ഉറപ്പാക്കാമെന്ന വാഗ്ദാനം പാലിക്കുന്നതിൽ മോദിസർക്കാർ പരാജയപ്പെട്ടുവെന്നും രാഹുൽ ആരോപിച്ചു.
മഹാരാഷ്ട്രയിലെ മറാഠ സംവരണപ്രക്ഷോഭം ഉൾപ്പെടെ പ്രതിഷേധങ്ങളോടു പ്രതികരിക്കവേ, ഔറംഗാബാദിൽവച്ചാണു തൊഴിലവസരങ്ങളെവിടെയാണെന്നു കേന്ദ്രമന്ത്രി ചോദിച്ചത്. സംവരണം അനുവദിച്ചുവെന്നു കരുതിയാലും തൊഴിലവസരങ്ങൾ ഉണ്ടോയെന്ന സംശയമാണു കേന്ദ്രമന്ത്രി പ്രകടിപ്പിച്ചത്. ഐടി വന്നതോടെ ബാങ്കുകളിൽ അവസരം കുറഞ്ഞു. സർക്കാർ ജോലികളിലെ നിയമനവും മരവിപ്പിച്ചിരിക്കുകയാണ്. പിന്നെ എവിടെയാണ് തൊഴിലവസരങ്ങളെന്നുമാ യിരുന്നു ഗഡ്കരിയുടെ ചോദ്യം.
“ഗഡ്കരി ജീ, ഒന്നാംതരം ചോദ്യം, എല്ലാ ഇന്ത്യക്കാരുടെയും ചോദ്യമിതാണ്” എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമർശത്തോടു ട്വിറ്ററിലൂടെ രാഹുലിന്റെ അവസരത്തിനൊത്ത പ്രതിക രണം. ഗഡ്കരിയുടെ മറുപടി ചേർത്തുള്ള പത്രവാർത്തയും ഒപ്പം ചേർത്തിട്ടുണ്ട്. അധികാരത്തിലെത്തിയാൽ തൊഴിൽ ഉറപ്പാക്കാമെന്ന വാഗ്ദാനം പാലിക്കുന്നതിൽ മോദിസർക്കാർ പരാജയപ്പെട്ടുവെന്നും രാഹുൽ ആരോപിച്ചു.