ദേവരിയ: ലൈംഗികാതിക്രമത്തെത്തുടർന്ന് ഉത്തർപ്രദേശിലെ ദേവറിയയിലെ അഭയകേന്ദ്രത്തിൽനിന്ന് 24 പെൺകുട്ടികളെ രക്ഷപ്പെടുത്തി. സംഭവത്തിൽ അഭയകേന്ദ്രം നടത്തുന്ന ഗിരിജാ ത്രിപാഠിയെയും ഭർത്താവ് മോഹൻ ത്രിപാഠിയെയും അറസ്റ്റ് ചെയ്തതായി എസ്പി കാഞ്ചനലത അറിയിച്ചു. ബിഹാറിലെ മുസാഫർപുരിലെ അഭയകേന്ദ്രത്തിലേതിനു സമാനമായ ലൈംഗികാരോപണമെണ് ദേവരിയയിൽനിന്ന് ഉയരുന്നത്.
സ്റ്റേഷൻ റോഡിനു സമീപത്തെ "മാ വിദ്യാവാസിനി മഹിളാ പ്രകിഷൻ ഏവം സമാജ് സേവ സംസ്ഥാൻ' എന്ന അഭയകേന്ദ്രത്തിൽനിന്നാണ് 24 പെൺകുട്ടികളെ രക്ഷപ്പെടുത്തിയത്. അഭയകേന്ദ്രത്തിൽ 42 അന്തേവാസികളാണുണ്ടായിരുന്നത്. 18 പേരെ കാണാനില്ല. അഭയകേന്ദ്രത്തിൽനിന്നു പെൺകുട്ടികളെ കാറിൽ പുറത്തു കൊണ്ടുപോയി പീഡിപ്പിച്ച ശേഷം പിറ്റേന്നു രാവിലെ എത്തിക്കുകയായിരുന്നെന്നും പെൺകുട്ടി പോലീസിൽ മൊഴി നൽകിയിട്ടുണ്ട്.
സ്റ്റേഷൻ റോഡിനു സമീപത്തെ "മാ വിദ്യാവാസിനി മഹിളാ പ്രകിഷൻ ഏവം സമാജ് സേവ സംസ്ഥാൻ' എന്ന അഭയകേന്ദ്രത്തിൽനിന്നാണ് 24 പെൺകുട്ടികളെ രക്ഷപ്പെടുത്തിയത്. അഭയകേന്ദ്രത്തിൽ 42 അന്തേവാസികളാണുണ്ടായിരുന്നത്. 18 പേരെ കാണാനില്ല. അഭയകേന്ദ്രത്തിൽനിന്നു പെൺകുട്ടികളെ കാറിൽ പുറത്തു കൊണ്ടുപോയി പീഡിപ്പിച്ച ശേഷം പിറ്റേന്നു രാവിലെ എത്തിക്കുകയായിരുന്നെന്നും പെൺകുട്ടി പോലീസിൽ മൊഴി നൽകിയിട്ടുണ്ട്.