ജമ്മു: സ്വാതന്ത്ര്യദിനത്തിൽ സ്ഫോടനം നടത്താൻ ലക്ഷ്യമിട്ടെത്തിയ ഭീകരൻ എട്ടു ഗ്രനേഡുകളുമായി ജമ്മു കാഷ്മീരിൽ പിടിയിലായി.
രഹസ്യവിവരത്തെത്തുടർന്ന് ഗാന്ധിനഗറിൽ രാത്രി നടത്തിയ പരിശോധനയിലാണ് ബസിൽനിന്ന് ഭീകരനെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. പുൽവാമ ജില്ലയിലെ അവന്ദിപുര സ്വദേശിയായ അർഫാൻ വാനിയാണ് പിടിയിലായത്. ഇയാളുടെ കൈയിൽനിന്ന് എട്ടു ഗ്രനേഡുകളും 60,000 രൂപയും പിടിച്ചെടുത്തിട്ടുണ്ട്.
സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15ന് ജമ്മു കാഷ്മീർ, ന്യൂഡൽഹി എന്നിവടങ്ങളിൽ ഭീകരാക്രമണം നടത്താൻ ലഷ്കർ-ഇ-തൊയ്ബ, ജയ്ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദീൻ ഭീകരർ പദ്ധതിയിട്ടിട്ടുള്ളതായി രഹസ്യവിവരം ലഭിച്ചിട്ടുണ്ട്. ഭീകരൻ അറസ്റ്റിലായതിനെത്തുടർന്ന് ജമ്മു കാഷ്മീരിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
രഹസ്യവിവരത്തെത്തുടർന്ന് ഗാന്ധിനഗറിൽ രാത്രി നടത്തിയ പരിശോധനയിലാണ് ബസിൽനിന്ന് ഭീകരനെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. പുൽവാമ ജില്ലയിലെ അവന്ദിപുര സ്വദേശിയായ അർഫാൻ വാനിയാണ് പിടിയിലായത്. ഇയാളുടെ കൈയിൽനിന്ന് എട്ടു ഗ്രനേഡുകളും 60,000 രൂപയും പിടിച്ചെടുത്തിട്ടുണ്ട്.
സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15ന് ജമ്മു കാഷ്മീർ, ന്യൂഡൽഹി എന്നിവടങ്ങളിൽ ഭീകരാക്രമണം നടത്താൻ ലഷ്കർ-ഇ-തൊയ്ബ, ജയ്ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദീൻ ഭീകരർ പദ്ധതിയിട്ടിട്ടുള്ളതായി രഹസ്യവിവരം ലഭിച്ചിട്ടുണ്ട്. ഭീകരൻ അറസ്റ്റിലായതിനെത്തുടർന്ന് ജമ്മു കാഷ്മീരിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.