വാഷിംഗ്ടണ്‍: അലക്സണ്ടര്‍ സ്വരേവിന് തുടര്‍ച്ചയായ രണ്ടാം സിറ്റി ഓപ്പണ്‍ ടെന്നീസ് കിരീടം.
ഒരു പതിറ്റാണ്ടിനിടെ വാഷിംഗ്ടണിലെ ഹാര്‍ഡ് കോര്‍ട്ടില്‍ തുടര്‍ച്ചയായ രണ്ടു കിരീടം നേടുന്ന ആദ്യതാരമാണ് സ്വരേവ്. ഫൈനലില്‍ ഓസ്ട്രേലിയയുടെ അലക്സ് ഡി മിനോറിനെ 6-2, 6-4ന് തോല്‍പ്പിച്ചാണ് ജര്‍മന്‍ താരം കിരീടം സ്വന്തമാക്കിയത്. ഇതിനു മുമ്പ് അര്‍ജന്റീനയുടെ ഹ്വാന്‍ മാര്ട്ടിന് ഡെല്‍ പൊട്രോ 2008, 2009 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി സിറ്റി ഓപ്പണ്‍ നേടിയിരുന്നു. സ്വരേവിന്റെ കരിയറിലെ ഒമ്പതാം എടിപി കിരീടം നേടിയത്.
ഈ വര്‍ഷത്തെ മൂന്നാം കിരീടമാണിത്.2007ല്‍ ഇന്ത്യന്‍ വെല്‍സില്‍ ഇരുപതുകാരനായ റഫേല്‍ നദാലും പത്തൊമ്പതുകാരനായ നൊവാക് ജോക്കോവിച്ചും ഏറ്റുമുട്ടിയശേഷം എടിപി വേള്‍ഡ് ടൂര്‍ ഫൈനലില്‍ ഏറ്റുമുട്ടുന്ന യുവതാരങ്ങളാണ് സ്വരേവും ഡി മിനോറും. സ്വരേവിന് 21 വയസും ഡി മിനോറിന് 19 വയസുമാണ്.
വനിതാ സിംഗിൾസ് കിരീടം റഷ്യയുടെ സ്വെറ്റ്ലാന കുസ്നെറ്റ്സോവ സ്വന്തമാക്കി.
സ്വരേവിനു കിരീടം
08:41 PM Aug 06, 2018 | Deepika.com