ന്യൂഡൽഹി: സുപ്രീംകോടതി ജഡ്ജിയായി നിയമിച്ച ജസ്റ്റീസ് കെ.എം. ജോസഫിന്റെ സീനിയോരിറ്റി താഴ്ത്തിയ കേന്ദ്രസർക്കാരിന്റെ നടപടിക്കെതിരേ സഹജഡ്ജിമാർക്കു പ്രതിഷേധം. ഈ വിഷയത്തിലുള്ള പ്രതിഷേധം മുതിർന്ന ജഡ്ജിമാർ അടക്കമുള്ളവർ ഇന്നു ചീഫ് ജസ്റ്റീസ് ദീപക് മിശ്രയെ അറിയിക്കും.
ജുഡീഷറിയുടെ അധികാരത്തിൽ കടന്നുകയറുന്ന സർക്കാരിന്റെ നടപടികൾക്കെതിരേ ശക്തമായ മുന്നറിയിപ്പ് നൽകണമെന്നും ആവശ്യപ്പെടും. ജസ്റ്റീസ് ജോസഫിന്റെ സത്യപ്രതിജ്ഞ ആദ്യം നടത്തണമെന്ന ആവശ്യം ഉന്നയിക്കുമെന്നും ജഡ്ജിമാരിൽ ഒരാൾ മാധ്യമങ്ങളോടു പറഞ്ഞു.
സുപ്രീംകോടതി ജഡ്ജിമാരെ നിയമിച്ചുകൊണ്ട് പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ ജസ്റ്റീസ് ജോസഫിന്റെ പേര് അവസാനമായി കൊടുത്തതാണ് എതിർപ്പിനിടയാക്കിയത്. ജസ്റ്റീസ് ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കണമെന്നു ജനുവരി പത്തിനു കൊളീജിയം ശിപാർശ ചെയ്തിരുന്നെങ്കിലും ഏപ്രിൽ 26ന് അതു മടക്കിയതിനെത്തുടർന്നു ജൂലൈ 16നു വീണ്ടും ശിപാർശ ചെയ്തതാണ് അംഗീകരിച്ചത്. ജൂലൈ 16നു ജസ്റ്റീസ് ജോസഫിനൊപ്പമാണു ജസ്റ്റീസുമാരായ ഇന്ദിര ബാനർജിയുടെയും വിനീത് സരണിന്റെയും പേര് കൊളീജിയം ശിപാർശ ചെയ്തത്. എന്നാൽ, നിയമന ഉത്തരവിൽ ജസ്റ്റീസ് ഇന്ദിര ബാനർജി, ജസ്റ്റീസ് വിനീത് സരണ്‍ എന്നിവരുടെ പേരുകൾക്കു ശേഷമാണു ജസ്റ്റീസ് ജോസഫിന്റെ പേര് ഉൾപ്പെടുത്തിയത്. ഇത് അദ്ദേഹത്തിന്റെ സീനിയോരിറ്റി കുറയ്ക്കാനാണെന്നാണ് ജഡ്ജിമാരുടെ വിലയിരുത്തൽ.
ജിജി ലൂക്കോസ്
ജുഡീഷറിയുടെ അധികാരത്തിൽ കടന്നുകയറുന്ന സർക്കാരിന്റെ നടപടികൾക്കെതിരേ ശക്തമായ മുന്നറിയിപ്പ് നൽകണമെന്നും ആവശ്യപ്പെടും. ജസ്റ്റീസ് ജോസഫിന്റെ സത്യപ്രതിജ്ഞ ആദ്യം നടത്തണമെന്ന ആവശ്യം ഉന്നയിക്കുമെന്നും ജഡ്ജിമാരിൽ ഒരാൾ മാധ്യമങ്ങളോടു പറഞ്ഞു.
സുപ്രീംകോടതി ജഡ്ജിമാരെ നിയമിച്ചുകൊണ്ട് പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ ജസ്റ്റീസ് ജോസഫിന്റെ പേര് അവസാനമായി കൊടുത്തതാണ് എതിർപ്പിനിടയാക്കിയത്. ജസ്റ്റീസ് ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കണമെന്നു ജനുവരി പത്തിനു കൊളീജിയം ശിപാർശ ചെയ്തിരുന്നെങ്കിലും ഏപ്രിൽ 26ന് അതു മടക്കിയതിനെത്തുടർന്നു ജൂലൈ 16നു വീണ്ടും ശിപാർശ ചെയ്തതാണ് അംഗീകരിച്ചത്. ജൂലൈ 16നു ജസ്റ്റീസ് ജോസഫിനൊപ്പമാണു ജസ്റ്റീസുമാരായ ഇന്ദിര ബാനർജിയുടെയും വിനീത് സരണിന്റെയും പേര് കൊളീജിയം ശിപാർശ ചെയ്തത്. എന്നാൽ, നിയമന ഉത്തരവിൽ ജസ്റ്റീസ് ഇന്ദിര ബാനർജി, ജസ്റ്റീസ് വിനീത് സരണ്‍ എന്നിവരുടെ പേരുകൾക്കു ശേഷമാണു ജസ്റ്റീസ് ജോസഫിന്റെ പേര് ഉൾപ്പെടുത്തിയത്. ഇത് അദ്ദേഹത്തിന്റെ സീനിയോരിറ്റി കുറയ്ക്കാനാണെന്നാണ് ജഡ്ജിമാരുടെ വിലയിരുത്തൽ.
ജിജി ലൂക്കോസ്