ന്യൂഡൽഹി: ജസ്റ്റീസ് കെ.എം. ജോസഫിനെ സീനിയോരിറ്റി താഴ്ത്തി നിയമിച്ചതു പ്രതികാര നടപടിയെന്ന് ആരോപണം. ഉത്തരാഖണ്ഡിലെ രാഷ്ട്രപതിഭരണം റദ്ദാക്കിയതിന്റെ പേരിൽ തങ്ങളുടെ കണ്ണിലെ കരടായി മാറിയ ജസ്റ്റീസ് ജോസഫിനെ നിയമിക്കുന്നതിനെ ആദ്യം മുതലേ എതിർത്തിരുന്ന കേന്ദ്ര സർക്കാർ, സുപ്രീംകോടതി കൊളീജിയത്തിന്റെ ശക്തമായ നിലപാടിനെത്തുടർന്നു നിയമനം അംഗീകരിക്കുകയായിരുന്നു. അതിലുള്ള പ്രതികാര നടപടിയായാണ് സീനിയോരിറ്റി താഴ്ത്തലെന്നു ജഡ്ജിമാർ ചൂണ്ടിക്കാട്ടുന്നു.
ജനുവരിയിൽ ജസ്റ്റീസ് ജോസഫിന്റെ പേര് അംഗീകരിച്ചിരുന്നെങ്കിൽ സീനിയോരിറ്റി പ്രകാരം അദ്ദേഹമായിരുന്നു മുന്നിലെത്തേണ്ടിയിരുന്നത്. എന്നാൽ, അനാവശ്യ ഇടപെടലുമായി നിയമന ഫയൽ സർക്കാർ മടക്കുകയായിരുന്നു. ഇതു ജുഡീഷറിയുടെ സ്വാതന്ത്ര്യത്തെയും അഭിമാനത്തെയും ചോദ്യം ചെയ്യുന്നതാണെന്നു ജഡ്ജിമാർ ആരോപിക്കുന്നു. ഈ സാഹചര്യത്തിൽ ജസ്റ്റീസ് ജോസഫിന്റെ സത്യപ്രതിജ്ഞ ആദ്യം നടത്തി ചീഫ് ജസ്റ്റീസ് ശക്തമായ നടപടിയെടുക്കണമെന്നും, ജുഡീഷറിയുടെ അന്തസ് ഇടിക്കുന്ന കേന്ദ്ര സർക്കാരിന്റെ ഇടപെടലുകൾ അനുവദിക്കരുതെന്നും ഇന്നത്തെ കൂടിക്കാഴ്ചയിൽ ആവശ്യപ്പെടുമെന്ന് ജഡ്ജിമാർ വെളിപ്പെടുത്തി.
എന്നാൽ, ഹൈക്കോടതികളിലെ ജഡ്ജിമാരുടെ സീനിയോരിറ്റി കണക്കിലെടുത്താണു നടപടിയെന്നും ജസ്റ്റീസ് ജോസഫ് ഹൈക്കോടതി ചീഫ് ജസ്റ്റീസുമാരുടെ സീനിയോരിറ്റി പട്ടികയിൽ 11-ാമതും ഹൈക്കോടതി ജഡ്ജിമാരുടെ സീനിയോരിറ്റി പട്ടികയിൽ 42-ാമതുമാണെന്നും കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടുന്നു.
നിയമിതരായ ജഡ്ജിമാരുടെ സീനിയോരിറ്റി പ്രകാരമാണ് പട്ടിക തയാറാക്കിയതെന്നും നിയമമന്ത്രാലയ വൃത്തങ്ങൾ പറയുന്നു. എന്നാൽ, സർക്കാരിന്റെ ഈ വാദം ജസ്റ്റീസ് ജോസഫിന്റെ നിയമന ശിപാർശ മടക്കിയപ്പോൾ തന്നെ സുപ്രീംകോടതി കൊളീജിയം തള്ളിക്കളഞ്ഞതാണെന്നു ജഡ്ജിമാരും നിയമ വിദഗ്ധരും പറയുന്നു.
സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കുന്നതിനായി ജഡ്ജിമാരുടെ സീനിയോരിറ്റി പരിഗണിക്കാറുണ്ടെങ്കിലും അതുമാത്രം പരിഗണിച്ചിട്ടല്ല കൊളീജിയം നിയമനത്തിനായി തെരഞ്ഞെടുക്കുക. ജഡ്ജിമാരെന്ന നിലയിലുള്ള ആർജവവും സത്യസന്ധതയുമാണ് ഇതിൽ പ്രധാനം.
ഹൈക്കോടതികളിലെ സീനിയോരിറ്റി സുപ്രീംകോടതിയിലെത്തുന്നതോടെ മാറ്റമുണ്ടാകുകയും ചെയ്യും. ജസ്റ്റീസ് ജോസഫിന്റെ നിയമന ശിപാർശ മടക്കിയതിനു പിന്നാലെ ചീഫ് ജസ്റ്റീസിന് നൽകിയ കത്തിൽ ജസ്റ്റീസുമാരായ ജെ. ചെലമേശ്വറും കുര്യൻ ജോസഫും സർക്കാരിന്റെ വാദത്തിൽ കടുത്ത എതിർപ്പ് അറിയിക്കുകയും ചെയ്തു. സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസുമാരായ ആർ.എം. ലോധയും ടി.എസ്. ഠാക്കൂറും ഇതേ അഭിപ്രായം ഉന്നയിച്ചിരുന്നതായും അവർ ചൂണ്ടിക്കാട്ടുന്നു.
ജനുവരിയിൽ ജസ്റ്റീസ് ജോസഫിന്റെ പേര് അംഗീകരിച്ചിരുന്നെങ്കിൽ സീനിയോരിറ്റി പ്രകാരം അദ്ദേഹമായിരുന്നു മുന്നിലെത്തേണ്ടിയിരുന്നത്. എന്നാൽ, അനാവശ്യ ഇടപെടലുമായി നിയമന ഫയൽ സർക്കാർ മടക്കുകയായിരുന്നു. ഇതു ജുഡീഷറിയുടെ സ്വാതന്ത്ര്യത്തെയും അഭിമാനത്തെയും ചോദ്യം ചെയ്യുന്നതാണെന്നു ജഡ്ജിമാർ ആരോപിക്കുന്നു. ഈ സാഹചര്യത്തിൽ ജസ്റ്റീസ് ജോസഫിന്റെ സത്യപ്രതിജ്ഞ ആദ്യം നടത്തി ചീഫ് ജസ്റ്റീസ് ശക്തമായ നടപടിയെടുക്കണമെന്നും, ജുഡീഷറിയുടെ അന്തസ് ഇടിക്കുന്ന കേന്ദ്ര സർക്കാരിന്റെ ഇടപെടലുകൾ അനുവദിക്കരുതെന്നും ഇന്നത്തെ കൂടിക്കാഴ്ചയിൽ ആവശ്യപ്പെടുമെന്ന് ജഡ്ജിമാർ വെളിപ്പെടുത്തി.
എന്നാൽ, ഹൈക്കോടതികളിലെ ജഡ്ജിമാരുടെ സീനിയോരിറ്റി കണക്കിലെടുത്താണു നടപടിയെന്നും ജസ്റ്റീസ് ജോസഫ് ഹൈക്കോടതി ചീഫ് ജസ്റ്റീസുമാരുടെ സീനിയോരിറ്റി പട്ടികയിൽ 11-ാമതും ഹൈക്കോടതി ജഡ്ജിമാരുടെ സീനിയോരിറ്റി പട്ടികയിൽ 42-ാമതുമാണെന്നും കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടുന്നു.
നിയമിതരായ ജഡ്ജിമാരുടെ സീനിയോരിറ്റി പ്രകാരമാണ് പട്ടിക തയാറാക്കിയതെന്നും നിയമമന്ത്രാലയ വൃത്തങ്ങൾ പറയുന്നു. എന്നാൽ, സർക്കാരിന്റെ ഈ വാദം ജസ്റ്റീസ് ജോസഫിന്റെ നിയമന ശിപാർശ മടക്കിയപ്പോൾ തന്നെ സുപ്രീംകോടതി കൊളീജിയം തള്ളിക്കളഞ്ഞതാണെന്നു ജഡ്ജിമാരും നിയമ വിദഗ്ധരും പറയുന്നു.
സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കുന്നതിനായി ജഡ്ജിമാരുടെ സീനിയോരിറ്റി പരിഗണിക്കാറുണ്ടെങ്കിലും അതുമാത്രം പരിഗണിച്ചിട്ടല്ല കൊളീജിയം നിയമനത്തിനായി തെരഞ്ഞെടുക്കുക. ജഡ്ജിമാരെന്ന നിലയിലുള്ള ആർജവവും സത്യസന്ധതയുമാണ് ഇതിൽ പ്രധാനം.
ഹൈക്കോടതികളിലെ സീനിയോരിറ്റി സുപ്രീംകോടതിയിലെത്തുന്നതോടെ മാറ്റമുണ്ടാകുകയും ചെയ്യും. ജസ്റ്റീസ് ജോസഫിന്റെ നിയമന ശിപാർശ മടക്കിയതിനു പിന്നാലെ ചീഫ് ജസ്റ്റീസിന് നൽകിയ കത്തിൽ ജസ്റ്റീസുമാരായ ജെ. ചെലമേശ്വറും കുര്യൻ ജോസഫും സർക്കാരിന്റെ വാദത്തിൽ കടുത്ത എതിർപ്പ് അറിയിക്കുകയും ചെയ്തു. സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസുമാരായ ആർ.എം. ലോധയും ടി.എസ്. ഠാക്കൂറും ഇതേ അഭിപ്രായം ഉന്നയിച്ചിരുന്നതായും അവർ ചൂണ്ടിക്കാട്ടുന്നു.