കാരക്കാസ്: ഡ്രോൺ ആക്രമണത്തിൽ തന്നെ വധിക്കാൻ ശ്രമം നടന്നതായി വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ ആരോപിച്ചു. കാരക്കാസിൽ ശനിയാഴ്ച നടന്ന സൈനികപരിപാടിയിൽ മഡുറോ സംസാരിക്കവേ സ്ഫോടകവസ്തുക്കൾ നിറച്ചു പറന്നെത്തിയ രണ്ടു ഡ്രോണുകൾ പൊട്ടിത്തെറിച്ചുവെന്നാണ് റിപ്പോർട്ട്. ആക്രമണത്തിനു പിന്നിൽ അയൽരാജ്യമായ കൊളംബിയയും അമേരിക്കയും ആണെന്ന് മഡുറോ ആരോപിച്ചു. അതേസമയം സംഭവത്തിൽ പരസ്പരവിരുദ്ധമായ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
സൈന്യത്തിന്റെ 81-ാം വാർഷികാഘോഷത്തിൽ മഡുറോയ്ക്കൊപ്പം ഭാര്യ സീലിയ ഫ്ളോറസും പങ്കെടുത്തു. പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് രണ്ടുപേരും മുകളിലേക്കു നോക്കുന്ന വീഡിയോ ദൃശ്യം പുറത്തുവന്നു. വരിവരിയായി നിന്നിരുന്ന നൂറുകണക്കിനു പട്ടാളക്കാർ ഓടി രക്ഷപ്പെടുന്നതും വീഡിയോയിൽ കാണാം. ബോഡിഗാർഡുകൾ മഡുറോയെ സംരക്ഷിക്കുന്നതിന്റെ ഫോട്ടോകളും സോഷ്യൽ മീഡിയയിലെത്തി.
ആക്രമണത്തിനു പിന്നിൽ കൊളംബിയൻ പ്രസിഡന്റ് ഹുവാൻ മാനുവൽ സാന്റോസ് ആണെന്നതിൽ തനിക്കൊരു സംശയവുമില്ലെന്ന് മഡുറോ പിന്നീട് ആരോപിച്ചു. ഇത് കൊളംബിയൻ സർക്കാർ നിഷേധിച്ചു. ആക്രമണം സംഘടിപ്പിക്കുന്നതിനു പണം ചെലവാക്കിയത് മയാമിയിൽ(അമേരിക്ക) ഉള്ള ചിലരാണെന്നും മഡുറോ പറഞ്ഞു. യുഎസ് സർക്കാരിന് സംഭവത്തിൽ പങ്കില്ലെന്നു ദേശീയസുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ പറഞ്ഞു.
അതേസമയം, വെനസ്വേലൻ വാർത്താവിതരണ മന്ത്രി റോഡ്രിഗസ് പറഞ്ഞത് വലതുപക്ഷ പ്രതിപക്ഷമായിരിക്കാം ആക്രമണത്തിനു പിന്നിലെന്നാണ്. ഇതിനിടെ, സമീപത്തെ പാർപ്പിടത്തിൽ ഗാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് യഥാർഥത്തിൽ സംഭവിച്ചതെന്ന് പേരു വെളിപ്പെടുത്താത്ത മൂന്ന് അഗ്നിശമന സേനാംഗങ്ങൾ പറഞ്ഞതും ആശയക്കുഴപ്പം വർധിപ്പിച്ചു.
കാര്യമായി കേട്ടുകേൾവിയില്ലാത്ത ‘സോൾജിയേഴ്സ് ഇൻ ടി ഷർട്സ്’ എന്ന ഗ്രൂപ്പ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു രംഗത്തുവന്നു. സ്ഫോടകവസ്തുക്കളുമായി രണ്ടു ഡ്രോണുകളാണ് വിട്ടതെന്നും പട്ടാളം രണ്ടും വെടിവച്ചിട്ടെന്നും അവർ സോഷ്യൽ മീഡിയയിൽ പറഞ്ഞു.
സംഭവത്തിൽ ഏഴു പട്ടാളക്കാർക്കു പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. നിരവധിപ്പേരെ അറസ്റ്റ് ചെയ്തു. മഡുറോ നിർദയം ഭരിക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന വെനസ്വേലയിൽ മാധ്യമങ്ങൾക്കു കാര്യമായ സ്വാതന്ത്ര്യമില്ല. എതിരാളികളെ അടിച്ചമർത്തുന്നതിനും തന്നോടു വിധേയത്വമില്ലാത്ത ഉദ്യോഗസ്ഥരെ പുറത്താക്കുന്നതിനും ഡ്രോൺ ആക്രമണത്തെ മഡുറോ കരുവാക്കുമെന്ന് ആശങ്കയുണ്ട്.
സൈന്യത്തിന്റെ 81-ാം വാർഷികാഘോഷത്തിൽ മഡുറോയ്ക്കൊപ്പം ഭാര്യ സീലിയ ഫ്ളോറസും പങ്കെടുത്തു. പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് രണ്ടുപേരും മുകളിലേക്കു നോക്കുന്ന വീഡിയോ ദൃശ്യം പുറത്തുവന്നു. വരിവരിയായി നിന്നിരുന്ന നൂറുകണക്കിനു പട്ടാളക്കാർ ഓടി രക്ഷപ്പെടുന്നതും വീഡിയോയിൽ കാണാം. ബോഡിഗാർഡുകൾ മഡുറോയെ സംരക്ഷിക്കുന്നതിന്റെ ഫോട്ടോകളും സോഷ്യൽ മീഡിയയിലെത്തി.
ആക്രമണത്തിനു പിന്നിൽ കൊളംബിയൻ പ്രസിഡന്റ് ഹുവാൻ മാനുവൽ സാന്റോസ് ആണെന്നതിൽ തനിക്കൊരു സംശയവുമില്ലെന്ന് മഡുറോ പിന്നീട് ആരോപിച്ചു. ഇത് കൊളംബിയൻ സർക്കാർ നിഷേധിച്ചു. ആക്രമണം സംഘടിപ്പിക്കുന്നതിനു പണം ചെലവാക്കിയത് മയാമിയിൽ(അമേരിക്ക) ഉള്ള ചിലരാണെന്നും മഡുറോ പറഞ്ഞു. യുഎസ് സർക്കാരിന് സംഭവത്തിൽ പങ്കില്ലെന്നു ദേശീയസുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ പറഞ്ഞു.
അതേസമയം, വെനസ്വേലൻ വാർത്താവിതരണ മന്ത്രി റോഡ്രിഗസ് പറഞ്ഞത് വലതുപക്ഷ പ്രതിപക്ഷമായിരിക്കാം ആക്രമണത്തിനു പിന്നിലെന്നാണ്. ഇതിനിടെ, സമീപത്തെ പാർപ്പിടത്തിൽ ഗാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് യഥാർഥത്തിൽ സംഭവിച്ചതെന്ന് പേരു വെളിപ്പെടുത്താത്ത മൂന്ന് അഗ്നിശമന സേനാംഗങ്ങൾ പറഞ്ഞതും ആശയക്കുഴപ്പം വർധിപ്പിച്ചു.
കാര്യമായി കേട്ടുകേൾവിയില്ലാത്ത ‘സോൾജിയേഴ്സ് ഇൻ ടി ഷർട്സ്’ എന്ന ഗ്രൂപ്പ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു രംഗത്തുവന്നു. സ്ഫോടകവസ്തുക്കളുമായി രണ്ടു ഡ്രോണുകളാണ് വിട്ടതെന്നും പട്ടാളം രണ്ടും വെടിവച്ചിട്ടെന്നും അവർ സോഷ്യൽ മീഡിയയിൽ പറഞ്ഞു.
സംഭവത്തിൽ ഏഴു പട്ടാളക്കാർക്കു പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. നിരവധിപ്പേരെ അറസ്റ്റ് ചെയ്തു. മഡുറോ നിർദയം ഭരിക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന വെനസ്വേലയിൽ മാധ്യമങ്ങൾക്കു കാര്യമായ സ്വാതന്ത്ര്യമില്ല. എതിരാളികളെ അടിച്ചമർത്തുന്നതിനും തന്നോടു വിധേയത്വമില്ലാത്ത ഉദ്യോഗസ്ഥരെ പുറത്താക്കുന്നതിനും ഡ്രോൺ ആക്രമണത്തെ മഡുറോ കരുവാക്കുമെന്ന് ആശങ്കയുണ്ട്.