കയ്റോ: ഈജിപ്തിലെ സീനായ് മേഖലയിൽ 52 ജിഹാദിസ്റ്റുകളെ അടുത്തയിടെ സൈന്യം വകവരുത്തിയെന്ന് ഈജിപ്ത് അറിയിച്ചു.
ഫെബ്രുവരിയിലാണ് ഭീകരരെ പിടികൂടാനായി സീനായ് 2018 എന്നു പേരിട്ട ഓപ്പറേഷൻ സൈന്യം ആരംഭിച്ചത്. 49 തീവ്രവാദികളെ പിടികൂടിയെന്നും സൈന്യം പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്തമാക്കി. ഫെബ്രുവരിക്കു ശേഷം ഇതുവരെ 250 ജിഹാദിസ്റ്റുകളും 30 സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. 2013ൽ ഈജിപ്ഷ്യൻ പ്രസിഡന്റ് മുഹമ്മദ് മുർസിയെ സൈന്യം പുറത്താക്കിയ ശേഷമാണ് സീനായ് മേഖലയിൽ ഭീകരർ പ്രവർത്തനം ശക്തമാക്കിയത്.
ഫെബ്രുവരിയിലാണ് ഭീകരരെ പിടികൂടാനായി സീനായ് 2018 എന്നു പേരിട്ട ഓപ്പറേഷൻ സൈന്യം ആരംഭിച്ചത്. 49 തീവ്രവാദികളെ പിടികൂടിയെന്നും സൈന്യം പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്തമാക്കി. ഫെബ്രുവരിക്കു ശേഷം ഇതുവരെ 250 ജിഹാദിസ്റ്റുകളും 30 സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. 2013ൽ ഈജിപ്ഷ്യൻ പ്രസിഡന്റ് മുഹമ്മദ് മുർസിയെ സൈന്യം പുറത്താക്കിയ ശേഷമാണ് സീനായ് മേഖലയിൽ ഭീകരർ പ്രവർത്തനം ശക്തമാക്കിയത്.