ലണ്ടൻ:പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് വൻതുക വായ്പ എടുത്തശേഷം തിരിച്ചടയ്ക്കാതെ രാജ്യംവിട്ട വജ്രവ്യാപാരി നീരവ് മോദിയെ കൈമാറണമെന്നാവശ്യപ്പെട്ട് സ്ഥാനപതികാര്യാലയം വഴി ഇന്ത്യ യുകെയിലെ ക്രൗൺ പ്രോസിക്യൂഷൻ സർവീസിന് (സിപിഎസ്) അപേക്ഷ നൽകി.
ഇന്ത്യയുടെ അപേക്ഷ യുകെയിലെ ബന്ധപ്പെട്ട കേന്ദ്രങ്ങൾ പരിശോധിച്ചുവരികയാണെന്ന് ഔദ്യോഗികകേന്ദ്രങ്ങൾ അറിയിച്ചു. നീരവ് മോദി എവിടെയാണെന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ല. എങ്കിലും കേന്ദ്രസർക്കാർ ക്രൗൺ പ്രോസിക്യൂഷൻ സർവീസിനെ (സിപിഎസ്) സമീപിക്കുകയായിരുന്നു.
നീരവ് മോദിയെ വിട്ടുകിട്ടുന്നതിനു സ്ഥാനപതി കാര്യാലയം വഴി അപേക്ഷ കൈമാറിയെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് കഴിഞ്ഞയാഴ്ച രാജ്യസഭയെ അറയിച്ചിരുന്നു. തട്ടിപ്പുകേസിൽ നീരവ് മോദിക്കെതിരേ സിബിഐ നേരത്തെ കേസ് രജിസ്റ്റർചെയ്തിരുന്നു. മുംബൈ പ്രത്യേക കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചു. നീരവ് മോദിയുടെ അമ്മാവനും ഗീതാഞ്ജലി ഗ്രൂപ്പ് പ്രമോട്ടറുമായ മെഹുൽ ചോക്സിയും കേസിൽ പ്രതിസ്ഥാനത്തുണ്ട്. ഇദ്ദേഹം രാജ്യംവിട്ടിരുന്നു. തട്ടിപ്പിനുശേഷം യുഎസിലേക്കു കടന്ന ചോക്സ് പിന്നീട് കരീബിയൻ രാജ്യമായ ആന്റിഗയിലേക്കു കടന്നു.
ഇന്ത്യയുടെ അപേക്ഷ യുകെയിലെ ബന്ധപ്പെട്ട കേന്ദ്രങ്ങൾ പരിശോധിച്ചുവരികയാണെന്ന് ഔദ്യോഗികകേന്ദ്രങ്ങൾ അറിയിച്ചു. നീരവ് മോദി എവിടെയാണെന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ല. എങ്കിലും കേന്ദ്രസർക്കാർ ക്രൗൺ പ്രോസിക്യൂഷൻ സർവീസിനെ (സിപിഎസ്) സമീപിക്കുകയായിരുന്നു.
നീരവ് മോദിയെ വിട്ടുകിട്ടുന്നതിനു സ്ഥാനപതി കാര്യാലയം വഴി അപേക്ഷ കൈമാറിയെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് കഴിഞ്ഞയാഴ്ച രാജ്യസഭയെ അറയിച്ചിരുന്നു. തട്ടിപ്പുകേസിൽ നീരവ് മോദിക്കെതിരേ സിബിഐ നേരത്തെ കേസ് രജിസ്റ്റർചെയ്തിരുന്നു. മുംബൈ പ്രത്യേക കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചു. നീരവ് മോദിയുടെ അമ്മാവനും ഗീതാഞ്ജലി ഗ്രൂപ്പ് പ്രമോട്ടറുമായ മെഹുൽ ചോക്സിയും കേസിൽ പ്രതിസ്ഥാനത്തുണ്ട്. ഇദ്ദേഹം രാജ്യംവിട്ടിരുന്നു. തട്ടിപ്പിനുശേഷം യുഎസിലേക്കു കടന്ന ചോക്സ് പിന്നീട് കരീബിയൻ രാജ്യമായ ആന്റിഗയിലേക്കു കടന്നു.