ഹരാരെ: സിംബാബ്വേ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സാനു പിഫ് പാർട്ടിയുടെ എമേഴ്സൺ എംനൻഗാഗ്വയുടെ വിജയം അംഗീകരിക്കില്ലെന്നു പ്രതിപക്ഷ എംഡിസി. എംനൻഗാഗ്വയ്ക്ക് 50.8 ശതമാനം വോട്ടും എതിരാളി എംഡിസിയിലെ നെൽസൺ ചാമിസയ്ക്ക് 44.3 ശതമാനം വോട്ടും കിട്ടി. ഫലം പരിശോധിക്കാനും തങ്ങളുടെ പക്കലുള്ള കണക്കുമായി ഒത്തുനോക്കാനും ഇലക്ഷൻ കമ്മീഷൻ അനുവദിച്ചില്ലെന്ന് ചാമിസ ആരോപിച്ചു.
ഇലക്ഷൻ കമ്മീഷൻ ജനവിധി അട്ടിമറിച്ചെന്നു കുറ്റപ്പെടുത്തിയ എംഡിസി നിയമപരമായി മുന്നോട്ടു നീങ്ങുമെന്നു മുന്നറിയിപ്പു നൽകി. തലസ്ഥാനമായ ഹരാരെയിലെ വോട്ടിൽ 70ശതമാനം എംഡിസിക്കു കിട്ടി. ഇന്നലെ ഹരാരെയിലെ ബ്രോണ്ടി ഹോട്ടലിൽ ചാമിസ നടത്തിയ പത്രസമ്മേളനത്തിൽ പോലീസ് കടന്നുകയറി അതിക്രമം നടത്തിയത് വിവാദമായി. പത്രസ്വാതന്ത്ര്യം മാനിക്കുമെന്നും എല്ലാവർക്കും അഭിപ്രായം പറയാൻ സിംബാബ്വേയിൽ സ്വാതന്ത്ര്യമുണ്ടെന്നും പ്രസിഡന്റ് എംനൻഗാഗ്വ പിന്നീടു പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു.
തിങ്കളാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ്. സാനു പിഫ് തിരിമറി നടത്തിയെന്നാരോപിച്ചു പ്രകടനം നടത്തിയ പ്രതിപക്ഷത്തെ പട്ടാളത്തെ ഉപയോഗിച്ചാണു നേരിട്ടത്. ഇതിനകം ആറു പേർ കൊല്ലപ്പെടുകയുണ്ടായി.
ഏകാധിപതിയായിരുന്ന റോബർട്ട് മുഗാബെയെ നവംബറിൽ സൈന്യം നിർബന്ധിച്ച് രാജിവയ്പിച്ചതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പു നടത്തിയത്.37വർഷം ഉരുക്കുമുഷ്ടി ഉപയോഗിച്ചു ഭരണം നടത്തിയ മുഗാബെയുടെ ഇന്റലിജൻസ് മേധാവിയായിരുന്നു എംനൻഗാഗ്വ. വിജയത്തിൽ താൻ വിനയാന്വിതനാണെന്നും ജനം രാജ്യത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇലക്ഷൻ കമ്മീഷൻ ജനവിധി അട്ടിമറിച്ചെന്നു കുറ്റപ്പെടുത്തിയ എംഡിസി നിയമപരമായി മുന്നോട്ടു നീങ്ങുമെന്നു മുന്നറിയിപ്പു നൽകി. തലസ്ഥാനമായ ഹരാരെയിലെ വോട്ടിൽ 70ശതമാനം എംഡിസിക്കു കിട്ടി. ഇന്നലെ ഹരാരെയിലെ ബ്രോണ്ടി ഹോട്ടലിൽ ചാമിസ നടത്തിയ പത്രസമ്മേളനത്തിൽ പോലീസ് കടന്നുകയറി അതിക്രമം നടത്തിയത് വിവാദമായി. പത്രസ്വാതന്ത്ര്യം മാനിക്കുമെന്നും എല്ലാവർക്കും അഭിപ്രായം പറയാൻ സിംബാബ്വേയിൽ സ്വാതന്ത്ര്യമുണ്ടെന്നും പ്രസിഡന്റ് എംനൻഗാഗ്വ പിന്നീടു പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു.
തിങ്കളാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ്. സാനു പിഫ് തിരിമറി നടത്തിയെന്നാരോപിച്ചു പ്രകടനം നടത്തിയ പ്രതിപക്ഷത്തെ പട്ടാളത്തെ ഉപയോഗിച്ചാണു നേരിട്ടത്. ഇതിനകം ആറു പേർ കൊല്ലപ്പെടുകയുണ്ടായി.
ഏകാധിപതിയായിരുന്ന റോബർട്ട് മുഗാബെയെ നവംബറിൽ സൈന്യം നിർബന്ധിച്ച് രാജിവയ്പിച്ചതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പു നടത്തിയത്.37വർഷം ഉരുക്കുമുഷ്ടി ഉപയോഗിച്ചു ഭരണം നടത്തിയ മുഗാബെയുടെ ഇന്റലിജൻസ് മേധാവിയായിരുന്നു എംനൻഗാഗ്വ. വിജയത്തിൽ താൻ വിനയാന്വിതനാണെന്നും ജനം രാജ്യത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.