ന്യൂഡൽഹി: ബിജെപിയെയും ആർഎസ്എസിനെയും നേരിടാൻ രാജ്യത്തിന്റെ താത്പര്യങ്ങൾക്ക് അനുസൃതമായി പ്രാദേശിക തലത്തിൽ വരെ സഖ്യരൂപീകരണത്തിനൊരുങ്ങി കോണ്‍ഗ്രസ്. വിജയസാധ്യതകളും സംസ്ഥാനങ്ങളിലെ രാഷ്ട്രീയ വികാരങ്ങളും പരിശോധിച്ച് ഉചിതമായ സഖ്യമുണ്ടാക്കാൻ കോണ്‍ഗ്രസ് പ്രവർത്തക സമിതി പാര്‍ട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ചുമതലപ്പെടുത്തി. രാഷ്ട്രീയ സാഹചര്യങ്ങൾക്ക് അനുസൃതമായി വിജയ സാധ്യത കണക്കിലെടുത്ത് വിട്ടുവീഴ്ചകൾ സ്വീകരിക്കാമെന്നും പ്രവർത്തക സമിതി യോഗത്തിൽ ധാരണയായി.
2019ലെ പൊതുതെരഞ്ഞെടുപ്പിനുള്ള കാഹളമാണ് ഇന്നലെ നടന്ന വിശാല പ്രവർത്തക സമിതി യോഗത്തിലുണ്ടായതെന്നു യോഗ തീരുമാനങ്ങൾ വിശദമാക്കിയ എഐസിസി ജനറൽ സെക്രട്ടറി അശോക് ഗെലോട്ടും മാധ്യമ വിഭാഗം മേധാവി രണ്‍ദീപ് സുർജെവാലയും അറിയിച്ചു. ആർഎസ്എസിന്റെ പിന്തുണയോടെയുള്ള ബിജെപി സർക്കാരിനെ എതിരിടാൻ സഖ്യ രൂപീകരണത്തിലൂടെ മാത്രമേ കഴിയൂയെന്നും അതിനുള്ള രാഹുലിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകണമെന്നും യോഗത്തിൽ കോണ്‍ഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി നേതാക്കളോട് ആവശ്യപ്പെട്ടു.
കർണാടകത്തിൽ ജെഡിഎസിനു പിന്തുണ നൽകി എച്ച്.ഡി. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കിയതു പോലെ സംസ്ഥാനങ്ങളിലെ സാഹചര്യത്തിന് അനുസൃതമായി തെരഞ്ഞെടുപ്പിനു മുന്‍പ് സഖ്യമുണ്ടാക്കേണ്ടത് അനിവാര്യമാണെന്നാണ് പുനഃസംഘടിപ്പിക്കപ്പെട്ടതിനു ശേഷമുള്ള ആദ്യ പ്രവർത്തക സമിതിയുടെ പൊതുവിലയിരുത്തൽ.
നഷ്ടപ്പെട്ട വോട്ടുകൾ നേടിയെടുക്കുകയാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നു പ്രവർത്തക സമിതി യോഗത്തിൽ രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് ഇപ്പോൾ അനുഭവ സന്പത്തിന്റെയും ഉൗർജത്തിന്റെയും സങ്കലനമാണെന്നു രാഹുൽ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് പ്രവർത്തകർ ഉണരണമെന്നും പീഡിതർക്കു വേണ്ടി പൊരുതണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
ബൂത്തു തലങ്ങളിൽ നിന്നു തന്നെ ഇതിനുള്ള പ്രവർത്തനം ഉണ്ടാകണം. ദളിതർ, ആദിവാസികൾ, ന്യൂനപക്ഷങ്ങൾ, കർഷകർ, സ്ത്രീകൾ, യുവാക്കൾ തുടങ്ങി ബിജെപി സർക്കാർ അധികാരമേറ്റതിനു ശേഷം ആസൂത്രിതമായ രീതിയിൽ ആക്രമണങ്ങൾക്കു വിധേയരാകുന്നവരെ ഒരുമിപ്പിക്കും. അവർക്കു വേണ്ടി പ്രക്ഷോഭം നടത്തും.
‘മോദിക്ക് അധികാരം നഷ്ടപ്പെടുമെന്ന ഭയം’
ന്യൂഡൽഹി: അധികാരം നഷ്ടപ്പെടുമെന്ന ഭയമാണു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെന്നു സോണിയഗാന്ധിയുടെ വിമ ർശനം. ഈ തിരിച്ചറിവുണ്ടാക്കിയ വെപ്രാളമാണ് ലോക്സഭയിൽ അവിശ്വാസ പ്രമേയത്തിനെതിരായ മറുപടി പ്രസംഗത്തിൽ കണ്ടത്. ഇന്ത്യയിലെ അടിച്ചമർത്തപ്പെട്ടവരെയും ദരിദ്രവിഭാഗങ്ങളെയും ഭീതിയുടെ നിഴലിൽ നിർത്തിയിരിക്കുകയാണ് ബിജെപി.
നിരാശയിലും ഭയത്തിലുമാണ് ഇന്ത്യയിലെ പാവപ്പെട്ടവർ. രാജ്യത്തിന്റെ ജനാധിപത്യത്തെ അടിയറ വയ്ക്കുന്ന അപകടകരമായ ഭരണത്തിൽനിന്ന് നമ്മുടെ ജനങ്ങളെ രക്ഷിക്കണം. മോദി സർക്കാരിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങിക്കഴിഞ്ഞെന്നും സോണിയ പറഞ്ഞു.
ജിജി ലൂക്കോസ്
2019ലെ പൊതുതെരഞ്ഞെടുപ്പിനുള്ള കാഹളമാണ് ഇന്നലെ നടന്ന വിശാല പ്രവർത്തക സമിതി യോഗത്തിലുണ്ടായതെന്നു യോഗ തീരുമാനങ്ങൾ വിശദമാക്കിയ എഐസിസി ജനറൽ സെക്രട്ടറി അശോക് ഗെലോട്ടും മാധ്യമ വിഭാഗം മേധാവി രണ്‍ദീപ് സുർജെവാലയും അറിയിച്ചു. ആർഎസ്എസിന്റെ പിന്തുണയോടെയുള്ള ബിജെപി സർക്കാരിനെ എതിരിടാൻ സഖ്യ രൂപീകരണത്തിലൂടെ മാത്രമേ കഴിയൂയെന്നും അതിനുള്ള രാഹുലിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകണമെന്നും യോഗത്തിൽ കോണ്‍ഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി നേതാക്കളോട് ആവശ്യപ്പെട്ടു.
കർണാടകത്തിൽ ജെഡിഎസിനു പിന്തുണ നൽകി എച്ച്.ഡി. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കിയതു പോലെ സംസ്ഥാനങ്ങളിലെ സാഹചര്യത്തിന് അനുസൃതമായി തെരഞ്ഞെടുപ്പിനു മുന്‍പ് സഖ്യമുണ്ടാക്കേണ്ടത് അനിവാര്യമാണെന്നാണ് പുനഃസംഘടിപ്പിക്കപ്പെട്ടതിനു ശേഷമുള്ള ആദ്യ പ്രവർത്തക സമിതിയുടെ പൊതുവിലയിരുത്തൽ.
നഷ്ടപ്പെട്ട വോട്ടുകൾ നേടിയെടുക്കുകയാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നു പ്രവർത്തക സമിതി യോഗത്തിൽ രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് ഇപ്പോൾ അനുഭവ സന്പത്തിന്റെയും ഉൗർജത്തിന്റെയും സങ്കലനമാണെന്നു രാഹുൽ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് പ്രവർത്തകർ ഉണരണമെന്നും പീഡിതർക്കു വേണ്ടി പൊരുതണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
ബൂത്തു തലങ്ങളിൽ നിന്നു തന്നെ ഇതിനുള്ള പ്രവർത്തനം ഉണ്ടാകണം. ദളിതർ, ആദിവാസികൾ, ന്യൂനപക്ഷങ്ങൾ, കർഷകർ, സ്ത്രീകൾ, യുവാക്കൾ തുടങ്ങി ബിജെപി സർക്കാർ അധികാരമേറ്റതിനു ശേഷം ആസൂത്രിതമായ രീതിയിൽ ആക്രമണങ്ങൾക്കു വിധേയരാകുന്നവരെ ഒരുമിപ്പിക്കും. അവർക്കു വേണ്ടി പ്രക്ഷോഭം നടത്തും.
‘മോദിക്ക് അധികാരം നഷ്ടപ്പെടുമെന്ന ഭയം’
ന്യൂഡൽഹി: അധികാരം നഷ്ടപ്പെടുമെന്ന ഭയമാണു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെന്നു സോണിയഗാന്ധിയുടെ വിമ ർശനം. ഈ തിരിച്ചറിവുണ്ടാക്കിയ വെപ്രാളമാണ് ലോക്സഭയിൽ അവിശ്വാസ പ്രമേയത്തിനെതിരായ മറുപടി പ്രസംഗത്തിൽ കണ്ടത്. ഇന്ത്യയിലെ അടിച്ചമർത്തപ്പെട്ടവരെയും ദരിദ്രവിഭാഗങ്ങളെയും ഭീതിയുടെ നിഴലിൽ നിർത്തിയിരിക്കുകയാണ് ബിജെപി.
നിരാശയിലും ഭയത്തിലുമാണ് ഇന്ത്യയിലെ പാവപ്പെട്ടവർ. രാജ്യത്തിന്റെ ജനാധിപത്യത്തെ അടിയറ വയ്ക്കുന്ന അപകടകരമായ ഭരണത്തിൽനിന്ന് നമ്മുടെ ജനങ്ങളെ രക്ഷിക്കണം. മോദി സർക്കാരിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങിക്കഴിഞ്ഞെന്നും സോണിയ പറഞ്ഞു.
ജിജി ലൂക്കോസ്