ന്യൂഡൽഹി: ആൾക്കൂട്ടക്കൊലപാതകങ്ങൾക്കു ശിക്ഷ ഉറപ്പുവരുത്താൻ ഇന്ത്യൻ ശിക്ഷാ നിയമം(ഐപിസി) ഭേദഗതി ചെയ്യുന്നകാര്യം പരിഗണനയിലാണെന്നു കേന്ദ്രസർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
സംസ്ഥാനങ്ങൾക്കു നടപ്പാക്കാൻ പറ്റുന്ന പ്രത്യേക മാതൃകാ നിയമത്തിന്റെ കരടു രൂപവത്കരിക്കുക എന്ന സാധ്യതയും കേന്ദ്രം പരിഗണിക്കുന്നു. ഇങ്ങനെ പ്രത്യേക നിയമം ഉണ്ടാക്കാനാണു തീരുമാനമെങ്കിൽ ഐപിസി ഭേദഗതി വേണ്ടിവരില്ല.
ആൾക്കൂട്ടക്കൊലപാതകങ്ങൾ തടയാൻ നിയമം നിർമിക്കണമെന്ന സുപ്രീംകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണിത്. കേന്ദ്രം സുപ്രീംകോടതി വിധി വിശദമായി പഠിച്ചുവരികയാണ്. ക്രിമിനൽ നടപടി ചട്ട(സിആർപിസി)ത്തിലും തെളിവു നിയമത്തിലും ഭേദഗതി വേണ്ടിവന്നേക്കാം. ആൾക്കൂട്ടക്കൊലപാതകങ്ങളിലേക്കു നയിക്കുന്ന കിംവദന്തികൾ സോഷ്യൽമീഡിയയിലൂടെ പ്രചരിക്കുന്നതു തടയാൻ വേണ്ട നടപടികളും സർക്കാർ ആലോചിക്കുന്നു.
സംസ്ഥാനങ്ങൾക്കു നടപ്പാക്കാൻ പറ്റുന്ന പ്രത്യേക മാതൃകാ നിയമത്തിന്റെ കരടു രൂപവത്കരിക്കുക എന്ന സാധ്യതയും കേന്ദ്രം പരിഗണിക്കുന്നു. ഇങ്ങനെ പ്രത്യേക നിയമം ഉണ്ടാക്കാനാണു തീരുമാനമെങ്കിൽ ഐപിസി ഭേദഗതി വേണ്ടിവരില്ല.
ആൾക്കൂട്ടക്കൊലപാതകങ്ങൾ തടയാൻ നിയമം നിർമിക്കണമെന്ന സുപ്രീംകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണിത്. കേന്ദ്രം സുപ്രീംകോടതി വിധി വിശദമായി പഠിച്ചുവരികയാണ്. ക്രിമിനൽ നടപടി ചട്ട(സിആർപിസി)ത്തിലും തെളിവു നിയമത്തിലും ഭേദഗതി വേണ്ടിവന്നേക്കാം. ആൾക്കൂട്ടക്കൊലപാതകങ്ങളിലേക്കു നയിക്കുന്ന കിംവദന്തികൾ സോഷ്യൽമീഡിയയിലൂടെ പ്രചരിക്കുന്നതു തടയാൻ വേണ്ട നടപടികളും സർക്കാർ ആലോചിക്കുന്നു.