ന്യൂഡൽഹി: സ്വയംപുകഴ്ത്തലും പൊള്ളവാഗ്ദാനങ്ങളും കൊണ്ടു രാജ്യത്തിന്റെ വികസനത്തിന് ആവശ്യമായ നയരൂപീകരണം ഉണ്ടാകില്ലെന്ന് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്.
നിലവിലുള്ള കാർഷിക വളർച്ചാ നിരക്ക് പ്രകാരം 2022ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനം നടപ്പാവില്ലെന്നും മൻമോഹൻ സിംഗ് ചൂണ്ടിക്കാട്ടി. കോണ്ഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2022ഓടെ കാർഷിക വരുമാനം ഇരട്ടിയാക്കാമെന്ന അവകാശവാദം വിദൂരഭാവിയിൽ പോലും യാഥാർഥ്യമാവില്ല. ഈ നേട്ടം കൈവരിക്കണമെങ്കിൽ പ്രതിവർഷം പതിന്നാലു ശതമാനം വളർച്ചയെങ്കിലും കൈവരിക്കണം. രാജ്യത്ത് സാമൂഹ്യ സൗഹാർദവും സാന്പത്തിക വികസനവും കൊണ്ടുവരാനുള്ള രാഹുൽ ഗാന്ധിയുടെ പ്രയത്നങ്ങൾക്ക് എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ എംപി, പി.സി. ചാക്കോ എന്നീ മലയാളികളെ പുതുതായി ഉൾപ്പെടുത്തി പുനഃസംഘടിപ്പിച്ച പുതിയ പ്രവർത്തക സമിതിയുടെ ആദ്യ യോഗമാണ് ഇന്നലെ നടന്നത്.
വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ നിയമസഭ നേതാക്കൾ, പിസിസി അധ്യക്ഷന്മാർ, വിവിധ സംഘടനകളുടെ അധ്യക്ഷന്മാർ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു. കേരളത്തിൽനിന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമാണ് യോഗത്തിൽ പങ്കെടുത്തത്. കേരളത്തെ പ്രതിനിധീകരിച്ച് രമേശ് ചെന്നിത്തല സംസാരിക്കുകയും ചെയ്തു.
നിലവിലുള്ള കാർഷിക വളർച്ചാ നിരക്ക് പ്രകാരം 2022ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനം നടപ്പാവില്ലെന്നും മൻമോഹൻ സിംഗ് ചൂണ്ടിക്കാട്ടി. കോണ്ഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2022ഓടെ കാർഷിക വരുമാനം ഇരട്ടിയാക്കാമെന്ന അവകാശവാദം വിദൂരഭാവിയിൽ പോലും യാഥാർഥ്യമാവില്ല. ഈ നേട്ടം കൈവരിക്കണമെങ്കിൽ പ്രതിവർഷം പതിന്നാലു ശതമാനം വളർച്ചയെങ്കിലും കൈവരിക്കണം. രാജ്യത്ത് സാമൂഹ്യ സൗഹാർദവും സാന്പത്തിക വികസനവും കൊണ്ടുവരാനുള്ള രാഹുൽ ഗാന്ധിയുടെ പ്രയത്നങ്ങൾക്ക് എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ എംപി, പി.സി. ചാക്കോ എന്നീ മലയാളികളെ പുതുതായി ഉൾപ്പെടുത്തി പുനഃസംഘടിപ്പിച്ച പുതിയ പ്രവർത്തക സമിതിയുടെ ആദ്യ യോഗമാണ് ഇന്നലെ നടന്നത്.
വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ നിയമസഭ നേതാക്കൾ, പിസിസി അധ്യക്ഷന്മാർ, വിവിധ സംഘടനകളുടെ അധ്യക്ഷന്മാർ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു. കേരളത്തിൽനിന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമാണ് യോഗത്തിൽ പങ്കെടുത്തത്. കേരളത്തെ പ്രതിനിധീകരിച്ച് രമേശ് ചെന്നിത്തല സംസാരിക്കുകയും ചെയ്തു.