കഠുവ: ജമ്മു കാഷ്മീരിൽ തീവ്രവാദികളുടെ ഗൈഡാണെന്നു സംശയിക്കുന്ന നുഴഞ്ഞുകയറ്റക്കാരൻ ബിഎസ്എഫ് ജവാന്മാരുടെ വെടിയേറ്റു മരിച്ചു. കഠുവ ജില്ലയിൽ ഹീരാനഗർ സെക്ടറിനു സമീപം ഇന്നലെ രാവിലെയാണു സംഭവം.
അന്താരാഷ്ട്ര അതിർത്തിവഴി നുഴഞ്ഞുകയറാൻ ശ്രമിച്ച ആളെ ബിഎസ്എഫ് വളയുകയും ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെടിയുതിർക്കുകയുമായിരുന്നുവെന്നു ബിഎസ്എഫ് വക്താവ് പറഞ്ഞു. പാക്കിസ്ഥാനിൽനിന്നു തീവ്രവാദികൾക്കു നുഴഞ്ഞുകയറാനുള്ള സിഗ്നൽ നല്കാനാണ് ഇയാൾ അതിർത്തിയിലെത്തിയതെന്നു സംശയിക്കുന്നു. മൃതദേഹം പാക്കിസ്ഥാനിലേക്ക് അയയ്ക്കും.
അന്താരാഷ്ട്ര അതിർത്തിവഴി നുഴഞ്ഞുകയറാൻ ശ്രമിച്ച ആളെ ബിഎസ്എഫ് വളയുകയും ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെടിയുതിർക്കുകയുമായിരുന്നുവെന്നു ബിഎസ്എഫ് വക്താവ് പറഞ്ഞു. പാക്കിസ്ഥാനിൽനിന്നു തീവ്രവാദികൾക്കു നുഴഞ്ഞുകയറാനുള്ള സിഗ്നൽ നല്കാനാണ് ഇയാൾ അതിർത്തിയിലെത്തിയതെന്നു സംശയിക്കുന്നു. മൃതദേഹം പാക്കിസ്ഥാനിലേക്ക് അയയ്ക്കും.