പാറ്റ്ന: ബിഹാറിൽ ബിജെപിക്കെതിരേ മഴവിൽ മഹാസഖ്യ ചർച്ചകൾ ഉൗർജിതമാക്കി. 40 സീറ്റുകളിലേക്ക് തർക്കങ്ങളില്ലാതെ സീറ്റു വിഭജനമാണു സഖ്യത്തിന്റെ പ്രധാന വെല്ലുവഴി. അതേസമയം, എൻഡിഎയിൽ ആരാണു വല്ല്യേട്ടൻ എന്നതിനെക്കുറിച്ച് ബിജെപിയും ജെഡി-യുവും തമ്മിൽ തർക്കം തുടരുകാണ്.
ബിഹാറിൽ ബിജെപി-ജെഡിയു സഖ്യത്തിനെതിരേ ആർജെഡി, കോണ്ഗ്രസ്, എൻസിപി, എച്ച്എഎം, ഇടത്പാർട്ടികൾ, ലോക് താന്ത്രിക് ജനതാ ദൾ എന്നിവ ഉൾപ്പെടുന്ന മഹാസഖ്യമാണു മത്സരിക്കുക. കേന്ദ്ര മന്ത്രി ഉപേന്ദ്ര കുഷ്വാഹ നേതൃത്വം നല്കുന്ന ആർഎൽഎസ്പിയെക്കൂടി സഖ്യത്തിലെത്തിക്കാനുള്ള നീക്കമാരംഭിച്ചു.
യുപിഎ ചെയർപേഴ്സണ് സോണിയഗാന്ധിയുമായും കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുമായും എച്ച്എഎം(ഹിന്ദുസ്ഥാൻ അവാം മോർച്ച) അധ്യക്ഷൻ ജീതൻ റാം മാൻജി ചർച്ച നടത്തിയെന്നും ചർച്ചകൾ ഫലവത്തായിരുന്നുവെന്നും എച്ച്എഎം വക്താവ് ഡാനിഷ് റിസ്വാൻ പറഞ്ഞു.
ബിഹാറിന്റെ ചുമതലയുള്ള കോണ്ഗ്രസ് ജനറൽ സെക്രട്ടറി അശോക് ഗെലോട്ട് ലാലു പ്രസാദ് യാദവുമായി ഈ മാസം 12ന് ചർച്ച നടത്തിയിരുന്നു. രാഹുൽഗാന്ധിയുമായി തേജസ്വി യാദവ് പലവട്ടം കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു. മഹാസഖ്യത്തിലേക്കുള്ള ആർജെഡിയുടെ ക്ഷണം സംബന്ധിച്ച് കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ് വാഹ പ്രതികരിച്ചിട്ടില്ലെങ്കിലും ആർഎൽഎസ്പിയെ ബിജെപിവിരുദ്ധ പാളയത്തിൽ എത്തിക്കാനുള്ള നീക്കം തകൃതിയാണ്.
ആകെയുള്ള 40 സീറ്റുകളിൽ 20 എണ്ണത്തിൽ ആർജെഡി മത്സരിക്കുമെന്നാണു സൂചന. കോണ്ഗ്രസ്-10, ആർഎൽഎസ്പി-നാല്, എൻസിപി-ഒന്ന്, ഇടത്പാർട്ടികൾ-ഒന്ന് എന്നിങ്ങനെ സീറ്റുകളിലും മത്സരിച്ചേക്കും. ലോക് താന്ത്രിക് ജനതാ ദൾ നേതാവ് ശരദ് യാദവിന്റെ മകൻ മധേപുരയിൽ ആർജെഡി ടിക്കറ്റിൽ മത്സരിക്കും.
പന്ത്രണ്ടിലധികം സീറ്റ്
ബിഹാറിൽ ബിജെപി-ജെഡിയു സഖ്യത്തിനെതിരേ ആർജെഡി, കോണ്ഗ്രസ്, എൻസിപി, എച്ച്എഎം, ഇടത്പാർട്ടികൾ, ലോക് താന്ത്രിക് ജനതാ ദൾ എന്നിവ ഉൾപ്പെടുന്ന മഹാസഖ്യമാണു മത്സരിക്കുക. കേന്ദ്ര മന്ത്രി ഉപേന്ദ്ര കുഷ്വാഹ നേതൃത്വം നല്കുന്ന ആർഎൽഎസ്പിയെക്കൂടി സഖ്യത്തിലെത്തിക്കാനുള്ള നീക്കമാരംഭിച്ചു.
യുപിഎ ചെയർപേഴ്സണ് സോണിയഗാന്ധിയുമായും കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുമായും എച്ച്എഎം(ഹിന്ദുസ്ഥാൻ അവാം മോർച്ച) അധ്യക്ഷൻ ജീതൻ റാം മാൻജി ചർച്ച നടത്തിയെന്നും ചർച്ചകൾ ഫലവത്തായിരുന്നുവെന്നും എച്ച്എഎം വക്താവ് ഡാനിഷ് റിസ്വാൻ പറഞ്ഞു.
ബിഹാറിന്റെ ചുമതലയുള്ള കോണ്ഗ്രസ് ജനറൽ സെക്രട്ടറി അശോക് ഗെലോട്ട് ലാലു പ്രസാദ് യാദവുമായി ഈ മാസം 12ന് ചർച്ച നടത്തിയിരുന്നു. രാഹുൽഗാന്ധിയുമായി തേജസ്വി യാദവ് പലവട്ടം കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു. മഹാസഖ്യത്തിലേക്കുള്ള ആർജെഡിയുടെ ക്ഷണം സംബന്ധിച്ച് കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ് വാഹ പ്രതികരിച്ചിട്ടില്ലെങ്കിലും ആർഎൽഎസ്പിയെ ബിജെപിവിരുദ്ധ പാളയത്തിൽ എത്തിക്കാനുള്ള നീക്കം തകൃതിയാണ്.
ആകെയുള്ള 40 സീറ്റുകളിൽ 20 എണ്ണത്തിൽ ആർജെഡി മത്സരിക്കുമെന്നാണു സൂചന. കോണ്ഗ്രസ്-10, ആർഎൽഎസ്പി-നാല്, എൻസിപി-ഒന്ന്, ഇടത്പാർട്ടികൾ-ഒന്ന് എന്നിങ്ങനെ സീറ്റുകളിലും മത്സരിച്ചേക്കും. ലോക് താന്ത്രിക് ജനതാ ദൾ നേതാവ് ശരദ് യാദവിന്റെ മകൻ മധേപുരയിൽ ആർജെഡി ടിക്കറ്റിൽ മത്സരിക്കും.
പന്ത്രണ്ടിലധികം സീറ്റ്