ജയ്പുർ: ജനസേവനത്തിനൊപ്പം, നാലുപതിറ്റാണ്ട് മുന്പ് അവസാനിപ്പിച്ച ഔപചാരികവിദ്യാഭ്യാസവും പുനരാരംഭിച്ച് മാതൃകയാവുകയാണു രാജസ്ഥാനിലെ ബിജെപി എംഎൽഎ ഫൂൽസിംഗ് മീണ.
ഉദയ്പുർ റൂറൽ മണ്ഡലത്തിലെ പ്രതിനിധിയായ ഈ അ ന്പത്തൊന്പതുകാരൻ ഇപ്പോൾ ഒന്നാംവർഷ ബിരുദപരീക്ഷ എഴുതി അടുത്തപടിയിലേക്കു കടക്കുകയാണ്. നാലു പെൺമക്കളുടെ അച്ഛനായ മീണ മക്കളുടെ പ്രോത്സാഹനത്തെ നന്ദിയോടെ സ്മരിക്കുന്നു. ഒപ്പം ആദിവാസി പെൺകുട്ടികളുടെ പഠനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആവിഷ്കരിച്ച ‘ബേട്ടി ബചാവോ, ബേട്ടി പഠാവോ’ പദ്ധതിക്കും. ഇതിന്റെ പ്രചാരണപ്രവർത്തനങ്ങൾക്കിടെയാണ് പഠനം പുനരാരംഭിക്കാനുള്ള തീരുമാനം എംഎൽഎ എടുത്തത്.
നാലര പതിറ്റാണ്ട് മുന്പ്, അച്ഛൻ മരിച്ചതിനെത്തുടർന്നാണു മീണയുടെ പഠനം മുടങ്ങിയത്. കുടുംബം പുലർത്താനുള്ള തത്രപ്പാടായിരുന്നു പിന്നീട്. ജനപ്രതിനിധിയായശേഷമാണ് തുടർവിദ്യാഭ്യാസത്തെക്കുറിച്ച് ആലോചിക്കുന്നത്.
അതിനുശേഷം 2013 ൽ പത്താംക്ലാസ് തുല്യതാപരീക്ഷയ്ക്ക് അപേക്ഷ നൽകി. എന്നാൽ തിരക്കുമൂലം പരീക്ഷയ്ക്ക് ഹാജരായില്ല. മൂന്നു വർഷത്തിനുശേഷമാണ് അതിനു സമയം ഒത്തുവന്നത്. 2016 ൽ പത്താംക്ലാസ് കടന്പ കടന്ന എംഎൽഎ രണ്ടുവർഷത്തിനുശേഷം പന്ത്രണ്ടാംക്ലാസും പൂർത്തിയാക്കി.
അടുത്തിടെയാണ് ബിഎ ഒന്നാംവർഷ പരീക്ഷ കഴിഞ്ഞ് വീണ്ടും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയത്. ജനപ്രതിനിധികൾക്കു വിദ്യാഭ്യാസമുണ്ടെങ്കിൽ മാത്രമേ മറ്റുള്ളവർക്കു മാതൃകയാകൂ എന്ന മട്ടിലാണു പൊതുവേദികളിൽ മീണയുടെ ഇപ്പോഴത്തെ നിലപാട് പ്രഖ്യാപനം.
ഉദയ്പുർ റൂറൽ മണ്ഡലത്തിലെ പ്രതിനിധിയായ ഈ അ ന്പത്തൊന്പതുകാരൻ ഇപ്പോൾ ഒന്നാംവർഷ ബിരുദപരീക്ഷ എഴുതി അടുത്തപടിയിലേക്കു കടക്കുകയാണ്. നാലു പെൺമക്കളുടെ അച്ഛനായ മീണ മക്കളുടെ പ്രോത്സാഹനത്തെ നന്ദിയോടെ സ്മരിക്കുന്നു. ഒപ്പം ആദിവാസി പെൺകുട്ടികളുടെ പഠനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആവിഷ്കരിച്ച ‘ബേട്ടി ബചാവോ, ബേട്ടി പഠാവോ’ പദ്ധതിക്കും. ഇതിന്റെ പ്രചാരണപ്രവർത്തനങ്ങൾക്കിടെയാണ് പഠനം പുനരാരംഭിക്കാനുള്ള തീരുമാനം എംഎൽഎ എടുത്തത്.
നാലര പതിറ്റാണ്ട് മുന്പ്, അച്ഛൻ മരിച്ചതിനെത്തുടർന്നാണു മീണയുടെ പഠനം മുടങ്ങിയത്. കുടുംബം പുലർത്താനുള്ള തത്രപ്പാടായിരുന്നു പിന്നീട്. ജനപ്രതിനിധിയായശേഷമാണ് തുടർവിദ്യാഭ്യാസത്തെക്കുറിച്ച് ആലോചിക്കുന്നത്.
അതിനുശേഷം 2013 ൽ പത്താംക്ലാസ് തുല്യതാപരീക്ഷയ്ക്ക് അപേക്ഷ നൽകി. എന്നാൽ തിരക്കുമൂലം പരീക്ഷയ്ക്ക് ഹാജരായില്ല. മൂന്നു വർഷത്തിനുശേഷമാണ് അതിനു സമയം ഒത്തുവന്നത്. 2016 ൽ പത്താംക്ലാസ് കടന്പ കടന്ന എംഎൽഎ രണ്ടുവർഷത്തിനുശേഷം പന്ത്രണ്ടാംക്ലാസും പൂർത്തിയാക്കി.
അടുത്തിടെയാണ് ബിഎ ഒന്നാംവർഷ പരീക്ഷ കഴിഞ്ഞ് വീണ്ടും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയത്. ജനപ്രതിനിധികൾക്കു വിദ്യാഭ്യാസമുണ്ടെങ്കിൽ മാത്രമേ മറ്റുള്ളവർക്കു മാതൃകയാകൂ എന്ന മട്ടിലാണു പൊതുവേദികളിൽ മീണയുടെ ഇപ്പോഴത്തെ നിലപാട് പ്രഖ്യാപനം.