ടെൽ അവീവ്: ആഭ്യന്തരയുദ്ധം നടക്കുന്ന സിറിയയിൽ വൈദ്യസേവനം ചെയ്യുന്ന വൈറ്റ്ഹെൽമെറ്റ് സംഘടനാംഗങ്ങളായ 800 പേരെ ഇസ്രയേൽ രക്ഷപ്പെടുത്തി ജോർദാനിലെത്തിച്ചു. സിറിയൻ സേന വിമതരെ തുരത്താൻ നടത്തുന്ന പോരാട്ടത്തിൽ ഇവരുടെ ജീവൻ അപകടത്തിലായ സാഹചര്യത്തിലായിരുന്നു ഇതെന്ന് ഇസ്രയേൽ വിശദീകരിച്ചു.
യുഎസിന്റെയും കാനഡയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും അഭ്യർഥനയെത്തുടർന്നാണ് ഇസ്രേലി ഇടപെടൽ ഉണ്ടായത്. രക്ഷപ്പെടുത്തിയവർക്ക് ബ്രിട്ടൻ, കാനഡ, ജർമനി എന്നീ രാജ്യങ്ങളിൽ അഭയം നല്കും.
ദാരാ, ഖുനെയ്ത്ര പ്രവിശ്യകളിൽനിന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. രണ്ടു പ്രവിശ്യകളിൽനിന്നും വിമതരെ തുരത്താനായി സിറിയൻ സേന റഷ്യയുടെ പിന്തുണയോടെ കനത്ത ആക്രമണം നടത്തിവരികയാണ്.
ശനിയാഴ്ച രാത്രി ഇസ്രേലി പട്ടാളം വൈറ്റ്ഹെൽമെറ്റ് സംഘടനാംഗങ്ങളെയും അവരുടെ കുടുംബങ്ങളെയും രക്ഷപ്പെടുത്തി ഗൊലാൻ കുന്നുവഴി ഇസ്രയേലിലെത്തിച്ചശേഷം ജോർദാനിലേക്കു കടത്തുകയായിരുന്നു.
2013ൽ രൂപീകരിക്കപ്പെട്ട സിറിയൻ സിവിൽ ഡിഫൻസ് എന്ന സന്നദ്ധ സംഘടനയാണ് വൈറ്റ് ഹെൽമെറ്റ് എന്നപേരിൽ അറിയപ്പെടുന്നത്. യുദ്ധമേഖലയിൽ അപകടത്തിൽപ്പെടുന്നവരെ പരിചരിക്കലാണ് ഇവർ ചെയ്യുന്നത്. വൈറ്റ് ഹെൽമറ്റിലെ 200 അംഗങ്ങൾ കൊല്ലപ്പെടുകയും 500 പേർക്കു പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
വൈറ്റ്ഹെൽമെറ്റുകൾ വിമത കേന്ദ്രങ്ങളിലാണു പ്രവർത്തിക്കുന്നത്. ഇവർ വിമതരെ സഹായിക്കുകയാണെന്നും ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നും സിറിയയും റഷ്യയും ആരോപിക്കുന്നു. യുഎസ്, ബ്രിട്ടൻ, ജർമനി തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ധനസഹായം വൈറ്റ്ഹെൽമെറ്റിനു ലഭിക്കുന്നുണ്ട്.
യുഎസിന്റെയും കാനഡയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും അഭ്യർഥനയെത്തുടർന്നാണ് ഇസ്രേലി ഇടപെടൽ ഉണ്ടായത്. രക്ഷപ്പെടുത്തിയവർക്ക് ബ്രിട്ടൻ, കാനഡ, ജർമനി എന്നീ രാജ്യങ്ങളിൽ അഭയം നല്കും.
ദാരാ, ഖുനെയ്ത്ര പ്രവിശ്യകളിൽനിന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. രണ്ടു പ്രവിശ്യകളിൽനിന്നും വിമതരെ തുരത്താനായി സിറിയൻ സേന റഷ്യയുടെ പിന്തുണയോടെ കനത്ത ആക്രമണം നടത്തിവരികയാണ്.
ശനിയാഴ്ച രാത്രി ഇസ്രേലി പട്ടാളം വൈറ്റ്ഹെൽമെറ്റ് സംഘടനാംഗങ്ങളെയും അവരുടെ കുടുംബങ്ങളെയും രക്ഷപ്പെടുത്തി ഗൊലാൻ കുന്നുവഴി ഇസ്രയേലിലെത്തിച്ചശേഷം ജോർദാനിലേക്കു കടത്തുകയായിരുന്നു.
2013ൽ രൂപീകരിക്കപ്പെട്ട സിറിയൻ സിവിൽ ഡിഫൻസ് എന്ന സന്നദ്ധ സംഘടനയാണ് വൈറ്റ് ഹെൽമെറ്റ് എന്നപേരിൽ അറിയപ്പെടുന്നത്. യുദ്ധമേഖലയിൽ അപകടത്തിൽപ്പെടുന്നവരെ പരിചരിക്കലാണ് ഇവർ ചെയ്യുന്നത്. വൈറ്റ് ഹെൽമറ്റിലെ 200 അംഗങ്ങൾ കൊല്ലപ്പെടുകയും 500 പേർക്കു പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
വൈറ്റ്ഹെൽമെറ്റുകൾ വിമത കേന്ദ്രങ്ങളിലാണു പ്രവർത്തിക്കുന്നത്. ഇവർ വിമതരെ സഹായിക്കുകയാണെന്നും ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നും സിറിയയും റഷ്യയും ആരോപിക്കുന്നു. യുഎസ്, ബ്രിട്ടൻ, ജർമനി തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ധനസഹായം വൈറ്റ്ഹെൽമെറ്റിനു ലഭിക്കുന്നുണ്ട്.