ഇസ്ലാമാബാദ്: പണം വെളുപ്പിക്കൽ കേസിൽ മുൻ പാക് പ്രസിഡന്റും പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി(പിപിപി) സഹ ചെയർമാനുമായ ആസിഫ് അലി സർദാരി അടക്കം 20 പേരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു. സർദാരിയുടെ സഹോദരി ഫര്യാൽ തൽപുർ, വിശ്വസ്തൻ ഹുസൈൻ ലാവായ് എന്നിവരടക്കമുള്ളവർ പ്രതികളാണെന്ന് ഫെഡറൽ അന്വേഷണ ഏജൻസി(എഫ്ഐഎ) കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
വിവിധ ബാങ്കുകളിൽ 29 വ്യാജ അക്കൗണ്ടുകൾ തുറന്ന് 3,500 കോടി പാക് രൂപ വെളുപ്പിച്ചെന്നാണു കേസ്. ഈ അക്കൗണ്ടുകളിൽനിന്ന് സർദാരിയുടെയും ഫര്യാലിന്റെയും അക്കൗണ്ടുകളിലേക്ക് പണം മാറ്റിയതായി കണ്ടെത്തി. കേസിൽ അറസ്റ്റിലായ സമ്മിറ്റ് ബാങ്കിന്റെ വൈസ് പ്രസിഡന്റ് താഹ റാസ, ഹുസൈൻ ലവായ് എന്നിവർ റിമാൻഡിലാണ്.
വിവിധ ബാങ്കുകളിൽ 29 വ്യാജ അക്കൗണ്ടുകൾ തുറന്ന് 3,500 കോടി പാക് രൂപ വെളുപ്പിച്ചെന്നാണു കേസ്. ഈ അക്കൗണ്ടുകളിൽനിന്ന് സർദാരിയുടെയും ഫര്യാലിന്റെയും അക്കൗണ്ടുകളിലേക്ക് പണം മാറ്റിയതായി കണ്ടെത്തി. കേസിൽ അറസ്റ്റിലായ സമ്മിറ്റ് ബാങ്കിന്റെ വൈസ് പ്രസിഡന്റ് താഹ റാസ, ഹുസൈൻ ലവായ് എന്നിവർ റിമാൻഡിലാണ്.