വത്തിക്കാൻസിറ്റി: മെഡിറ്ററേനിയൻ കടലിൽ ബോട്ടുമുങ്ങി അഭയാർഥികൾ മരിച്ച സംഭവത്തിൽ ഫ്രാൻസിസ് മാർപാപ്പ അഗാധ ദുഖം രേഖപ്പെടുത്തി. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ രാജ്യാന്തരസമൂഹം കരുതലെടുക്കണമെന്ന് ത്രികാല ജപ പ്രാർഥനയ്ക്കുശേഷം തീർഥാടകരെ അഭിസംബോധന ചെയ്ത മാർപാപ്പ നിർദേശിച്ചു.