ന്യൂഡൽഹി: നരേന്ദ്ര മോദിക്കും കേന്ദ്രസർക്കാരിനുമെതിരേ രൂക്ഷവിമർശനങ്ങൾ ഉന്നയിച്ച് ആക്രമിച്ച കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പ്രകീർത്തിച്ച് ബിജെപിയോട് ഉടക്കിയും ഉരസിയും നിൽക്കുന്ന സഖ്യകക്ഷി ശിവസേന. തങ്ങളുടെ പാർട്ടി പത്രമായ സാമ്നയിലും രാഹുൽ ഗാന്ധിയുടെ പ്രസംഗത്തെയും, മോദിയെ ആലിംഗനം ചെയ്തതിനെയും പുകഴ്ത്തിയിട്ടുണ്ട്.
അവിശ്വാസപ്രമേയ വോട്ടെടുപ്പിൽനിന്നു ശിവസേന വിട്ടുനിന്നിരുന്നു. അവിശ്വാസപ്രമേയത്തിൽ കേന്ദ്രത്തെ അനുകൂലിക്കാമെന്നു തങ്ങൾ ഉറപ്പുനൽകിയിരുന്നില്ലെന്നും ശിവസേന വ്യക്തമാക്കി. എന്നാൽ, എൻഡിഎ സർക്കാരിനെ അവിശ്വാസത്തിൽ പിന്തുണയ്ക്കണമെന്നു ചൂണ്ടിക്കാട്ടി ശിവസേനയുടെ ചീഫ് വിപ്പും എംപിയുമായ ചന്ദ്രകാന്ത് ഖൈരേ മൂന്നുവരി വിപ്പു നൽകിയിരുന്നു. പിന്നീടാണു പാർട്ടി വോട്ടെടുപ്പിൽനിന്നു വിട്ടുനിൽക്കാൻ തീരുമാനിച്ചത്. വിപ്പ് നൽകിയതു തെറ്റായ തീരുമാനമായിരുന്നെന്ന് ശിവസേന തന്നെ പിന്നീട് പ്രതികരിക്കുകയും ചെയ്തു.
അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നതിനു മുന്പായി ബിജെപി അധ്യക്ഷൻ അമിത്ഷാ, ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുമായി ഫോണിൽ സംസാരിച്ചു എന്ന വാർത്തയും പാർട്ടി നിഷേധിച്ചു. അമിത്ഷാ പലവട്ടം താക്കറെയെ ഫോണിൽ വിളിച്ചു എന്നതു ശരിയാണ്. അവിശ്വാസപ്രമേയം അവതരിപ്പിച്ച വെള്ളിയാഴ്ചയും വിളിച്ചിരുന്നു. ഏകദേശം അഞ്ചു തവണയെങ്കിലും വിളിച്ചിട്ടുണ്ട്. അതിൽ ഒന്ന് ബിജെപി പാർലമെന്ററി കമ്മിറ്റി ഓഫീസിൽ നിന്നായിരുന്നു. പക്ഷേ, ഉദ്ധവ് താക്കറെ അമിത്ഷായുടെ ഒറ്റ ഫോണ്കോളിനുപോലും മറുപടി നൽകാൻ കൂട്ടാക്കിയില്ലെന്നാണ് ശിവസേനാ നേതാക്കൾ പറഞ്ഞത്. അതിനുമുൻപ് അമിത്ഷാ ഉദ്ധവ് താക്കറെയെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ചതിന് ശേഷം ചർച്ചയുടെ വിശദാംശങ്ങളോ തീരുമാനങ്ങളോ ഇരുപാർട്ടികളും പുറത്തുവിട്ടിരുന്നു.
അവിശ്വാസപ്രമേയത്തെ പരാജയപ്പെടുത്താൻ മോദി സർക്കാരിന് കഴിഞ്ഞു എങ്കിലും ഹൃദയം കൊണ്ടു വിജയിച്ചത് രാഹുൽ തന്നെയാണ്. പ്രസംഗത്തിലൂടെ പ്രതിപക്ഷത്തിന്റെ ശക്തമായ ശബ്ദമായി മാറാൻ രാഹുലിന് കഴിഞ്ഞുവെന്നും സാമ്നയിലൂടെ ശിവസേന പറഞ്ഞു. കോണ്ഗ്രസ് അധ്യക്ഷൻ ഇപ്പോൾ രാഷ്ട്രീയത്തിന്റെ യഥാർഥ സ്കൂളിൽനിന്ന് ബിരുദം നേടിയിരിക്കുന്നു എന്നാണ് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞത്. തന്റെ പ്രസംഗത്തിനൊടുവിൽ രാഹുൽ അടുത്തുചെന്നു കെട്ടിപ്പിടിച്ചത് അക്ഷരാർഥത്തിൽ മോദിയെ ഞെട്ടിച്ചുകളഞ്ഞു എന്നും റാവത്ത് പറഞ്ഞു. അതൊരു ആലിംഗനമായിരുന്നില്ല, മോദിക്കുള്ള ഷോക്കായിരുന്നു എന്നാണ് റാവത്ത് പറഞ്ഞത്.
അവിശ്വാസപ്രമേയത്തിനു തൊട്ടുമുൻപ് സാമ്നയിൽ ബിജെപിയെ വിശേഷിപ്പിച്ചത് മനുഷ്യരെ കൊന്ന് മൃഗങ്ങളെ രക്ഷിക്കുന്ന കശാപ്പുകാർ എന്നായിരുന്നു. തെരഞ്ഞെടുപ്പിൽ വിജയിച്ചിട്ട് കുതന്ത്രങ്ങൾ ഉപയോഗിച്ച് അധികാരത്തിൽ കടിച്ചു തൂങ്ങിക്കിടക്കുന്നത് ജനാധിപത്യമല്ലെന്നാണ് ശിവസേന വക്താവ് കൂടിയായ സഞ്ജയ് റാവത്ത് പറഞ്ഞത്.
മോദി ഫ്രാൻസ് എങ്കിൽ രാഹുൽ ക്രൊയേഷ്യ എന്ന് ശിവസേന
മുംബൈ: ഫിഫ വേൾഡ് കപ്പ് ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടിയ ഫ്രാൻസിനോടും കൊയേഷ്യയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയെയും താരതമ്യം ചെയ്തു ശിവസേന. ഫൈനലിൽ വിജയം കണ്ട ഫ്രാൻസിനെപ്പോലെയാണ് പ്രധാനമന്ത്രി. അതേസമയം, റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യയാണ് രാഹുൽ എന്നും ശിവസേന പറയുന്നു. ജനമനസുകളിൽ ക്രൊയേഷ്യയാണ് ഇടംപിടിച്ചത്. അതുപോലെയാണ് രാഹുൽ ഗാന്ധിയെന്നും ശിവസേന ചൂണ്ടിക്കാട്ടുന്നു. മത്സരത്തിൽ ഫ്രാൻസ് വിജയിച്ചു. എന്നാൽ, ക്രൊയേഷ്യ അവർ കളിച്ച കളിയിലൂടെ എന്നും ഒാർമിക്കപ്പെടും. രാഹുലിന്റെ പ്രവർത്തനശൈലി ഇപ്പോൾ ഈ രീതിയിലാണ്. അദ്ദേഹം രാഷ്ട്രീയത്തിൽ നാലഞ്ചു പടി മുകളിലേക്കു കയറി- ശിവസേന വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു.
രാഹുൽ ഗാന്ധി പ്രധാനമന്ത്രിയെ ആലിംഗനം ചെയ്തതും സഭയിൽ കണ്ണിറുക്കിയതും ഏറെ ശ്രദ്ധിക്കപ്പെട്ടു. രാഹുലിന്റെ ഈ പ്രവൃത്തി മോദിയെ ഞെട്ടിച്ചെങ്കിൽ അതു രാഹുലിന്റെ വിജയമാണ്. ഭരണപക്ഷത്തിനെതിരേ രാഹുൽ സഭയിൽ ആഞ്ഞടിക്കുകയായിരുന്നു. രാഹുലിന്റെ പ്രസംഗശൈലി മോദിക്കൊപ്പം ഇനിയും എത്തിയിട്ടില്ല. മോദി സർക്കാരിനെതിരേയുള്ള അവിശ്വാസം തള്ളിയെങ്കിലും ഒരു കാര്യം ശ്രദ്ധേയമാണ്. രാഹുലിനെ രാജ്യം ആദ്യമായി കേട്ടും തുടങ്ങിയിരിക്കുന്നു- റാവത്ത് കൂട്ടിച്ചേർത്തു.
അവിശ്വാസപ്രമേയ വോട്ടെടുപ്പിൽനിന്നു ശിവസേന വിട്ടുനിന്നിരുന്നു. അവിശ്വാസപ്രമേയത്തിൽ കേന്ദ്രത്തെ അനുകൂലിക്കാമെന്നു തങ്ങൾ ഉറപ്പുനൽകിയിരുന്നില്ലെന്നും ശിവസേന വ്യക്തമാക്കി. എന്നാൽ, എൻഡിഎ സർക്കാരിനെ അവിശ്വാസത്തിൽ പിന്തുണയ്ക്കണമെന്നു ചൂണ്ടിക്കാട്ടി ശിവസേനയുടെ ചീഫ് വിപ്പും എംപിയുമായ ചന്ദ്രകാന്ത് ഖൈരേ മൂന്നുവരി വിപ്പു നൽകിയിരുന്നു. പിന്നീടാണു പാർട്ടി വോട്ടെടുപ്പിൽനിന്നു വിട്ടുനിൽക്കാൻ തീരുമാനിച്ചത്. വിപ്പ് നൽകിയതു തെറ്റായ തീരുമാനമായിരുന്നെന്ന് ശിവസേന തന്നെ പിന്നീട് പ്രതികരിക്കുകയും ചെയ്തു.
അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നതിനു മുന്പായി ബിജെപി അധ്യക്ഷൻ അമിത്ഷാ, ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുമായി ഫോണിൽ സംസാരിച്ചു എന്ന വാർത്തയും പാർട്ടി നിഷേധിച്ചു. അമിത്ഷാ പലവട്ടം താക്കറെയെ ഫോണിൽ വിളിച്ചു എന്നതു ശരിയാണ്. അവിശ്വാസപ്രമേയം അവതരിപ്പിച്ച വെള്ളിയാഴ്ചയും വിളിച്ചിരുന്നു. ഏകദേശം അഞ്ചു തവണയെങ്കിലും വിളിച്ചിട്ടുണ്ട്. അതിൽ ഒന്ന് ബിജെപി പാർലമെന്ററി കമ്മിറ്റി ഓഫീസിൽ നിന്നായിരുന്നു. പക്ഷേ, ഉദ്ധവ് താക്കറെ അമിത്ഷായുടെ ഒറ്റ ഫോണ്കോളിനുപോലും മറുപടി നൽകാൻ കൂട്ടാക്കിയില്ലെന്നാണ് ശിവസേനാ നേതാക്കൾ പറഞ്ഞത്. അതിനുമുൻപ് അമിത്ഷാ ഉദ്ധവ് താക്കറെയെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ചതിന് ശേഷം ചർച്ചയുടെ വിശദാംശങ്ങളോ തീരുമാനങ്ങളോ ഇരുപാർട്ടികളും പുറത്തുവിട്ടിരുന്നു.
അവിശ്വാസപ്രമേയത്തെ പരാജയപ്പെടുത്താൻ മോദി സർക്കാരിന് കഴിഞ്ഞു എങ്കിലും ഹൃദയം കൊണ്ടു വിജയിച്ചത് രാഹുൽ തന്നെയാണ്. പ്രസംഗത്തിലൂടെ പ്രതിപക്ഷത്തിന്റെ ശക്തമായ ശബ്ദമായി മാറാൻ രാഹുലിന് കഴിഞ്ഞുവെന്നും സാമ്നയിലൂടെ ശിവസേന പറഞ്ഞു. കോണ്ഗ്രസ് അധ്യക്ഷൻ ഇപ്പോൾ രാഷ്ട്രീയത്തിന്റെ യഥാർഥ സ്കൂളിൽനിന്ന് ബിരുദം നേടിയിരിക്കുന്നു എന്നാണ് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞത്. തന്റെ പ്രസംഗത്തിനൊടുവിൽ രാഹുൽ അടുത്തുചെന്നു കെട്ടിപ്പിടിച്ചത് അക്ഷരാർഥത്തിൽ മോദിയെ ഞെട്ടിച്ചുകളഞ്ഞു എന്നും റാവത്ത് പറഞ്ഞു. അതൊരു ആലിംഗനമായിരുന്നില്ല, മോദിക്കുള്ള ഷോക്കായിരുന്നു എന്നാണ് റാവത്ത് പറഞ്ഞത്.
അവിശ്വാസപ്രമേയത്തിനു തൊട്ടുമുൻപ് സാമ്നയിൽ ബിജെപിയെ വിശേഷിപ്പിച്ചത് മനുഷ്യരെ കൊന്ന് മൃഗങ്ങളെ രക്ഷിക്കുന്ന കശാപ്പുകാർ എന്നായിരുന്നു. തെരഞ്ഞെടുപ്പിൽ വിജയിച്ചിട്ട് കുതന്ത്രങ്ങൾ ഉപയോഗിച്ച് അധികാരത്തിൽ കടിച്ചു തൂങ്ങിക്കിടക്കുന്നത് ജനാധിപത്യമല്ലെന്നാണ് ശിവസേന വക്താവ് കൂടിയായ സഞ്ജയ് റാവത്ത് പറഞ്ഞത്.
മോദി ഫ്രാൻസ് എങ്കിൽ രാഹുൽ ക്രൊയേഷ്യ എന്ന് ശിവസേന
മുംബൈ: ഫിഫ വേൾഡ് കപ്പ് ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടിയ ഫ്രാൻസിനോടും കൊയേഷ്യയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയെയും താരതമ്യം ചെയ്തു ശിവസേന. ഫൈനലിൽ വിജയം കണ്ട ഫ്രാൻസിനെപ്പോലെയാണ് പ്രധാനമന്ത്രി. അതേസമയം, റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യയാണ് രാഹുൽ എന്നും ശിവസേന പറയുന്നു. ജനമനസുകളിൽ ക്രൊയേഷ്യയാണ് ഇടംപിടിച്ചത്. അതുപോലെയാണ് രാഹുൽ ഗാന്ധിയെന്നും ശിവസേന ചൂണ്ടിക്കാട്ടുന്നു. മത്സരത്തിൽ ഫ്രാൻസ് വിജയിച്ചു. എന്നാൽ, ക്രൊയേഷ്യ അവർ കളിച്ച കളിയിലൂടെ എന്നും ഒാർമിക്കപ്പെടും. രാഹുലിന്റെ പ്രവർത്തനശൈലി ഇപ്പോൾ ഈ രീതിയിലാണ്. അദ്ദേഹം രാഷ്ട്രീയത്തിൽ നാലഞ്ചു പടി മുകളിലേക്കു കയറി- ശിവസേന വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു.
രാഹുൽ ഗാന്ധി പ്രധാനമന്ത്രിയെ ആലിംഗനം ചെയ്തതും സഭയിൽ കണ്ണിറുക്കിയതും ഏറെ ശ്രദ്ധിക്കപ്പെട്ടു. രാഹുലിന്റെ ഈ പ്രവൃത്തി മോദിയെ ഞെട്ടിച്ചെങ്കിൽ അതു രാഹുലിന്റെ വിജയമാണ്. ഭരണപക്ഷത്തിനെതിരേ രാഹുൽ സഭയിൽ ആഞ്ഞടിക്കുകയായിരുന്നു. രാഹുലിന്റെ പ്രസംഗശൈലി മോദിക്കൊപ്പം ഇനിയും എത്തിയിട്ടില്ല. മോദി സർക്കാരിനെതിരേയുള്ള അവിശ്വാസം തള്ളിയെങ്കിലും ഒരു കാര്യം ശ്രദ്ധേയമാണ്. രാഹുലിനെ രാജ്യം ആദ്യമായി കേട്ടും തുടങ്ങിയിരിക്കുന്നു- റാവത്ത് കൂട്ടിച്ചേർത്തു.