+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോദിയെ വിമർശിച്ച് ചന്ദ്രബാബു നായിഡു ഡൽഹിയിൽ

ന്യൂഡൽഹി: ലോക്സഭയിൽ കേന്ദ്രസർക്കാരിനെതിരേ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടതിനു പിന്നാലെ നരേന്ദ്ര മോദിക്കെതിരേ രൂക്ഷവിമർശനങ്ങൾ ഉയർത്തി ആന്ധ്ര
മോദിയെ വിമർശിച്ച് ചന്ദ്രബാബു നായിഡു ഡൽഹിയിൽ
ന്യൂഡൽഹി: ലോക്സഭയിൽ കേന്ദ്രസർക്കാരിനെതിരേ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടതിനു പിന്നാലെ നരേന്ദ്ര മോദിക്കെതിരേ രൂക്ഷവിമർശനങ്ങൾ ഉയർത്തി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ഡൽഹിയിൽ.

പാർലമെന്‍റിൽ നടന്ന അവിശ്വാസ പ്രമേയ ചർച്ചയും വോട്ടെടുപ്പും, ഭൂരിപക്ഷവും ധാർമികതയും തമ്മിലുള്ള പോരാട്ടമാണ്. ടിഡിപി കേന്ദ്രസർക്കാരുമായി തുറന്ന പോരാട്ടത്തിനു തയാറാണ്. പ്രതിദിനം കേസുകളുമായി കോടതി കയറിയിറങ്ങുന്ന വൈഎസ്ആർ കോണ്‍ഗ്രസുമായി തന്നെ ഉപമിച്ച മോദി തന്നെ അപമാനിക്കുകയാണു ചെയ്തതെന്നും നായിഡു പറഞ്ഞു. താൻ ഒരു മുതിർന്ന രാഷ്‌ട്രീയ നേതാവാണ്. മോദിയേക്കാൾ മുന്പ് ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയായ വ്യക്തിയാണ്. തന്നെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്പോൾ കുറഞ്ഞ പക്ഷം മോദി തന്‍റെ പ്രാധാന്യമെങ്കിലും മനസിലാക്കണമായിരുന്നുവെന്നും നായിഡു പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പിൽ ടിഡിപി ദേശീയതലത്തിൽ വലിയ മുന്നേറ്റമുണ്ടാക്കുമെന്നും നായിഡു അവകാശപ്പെട്ടു.

നരേന്ദ്ര മോദി അധികാരത്തിൽ വന്നപ്പോൾ ആന്ധ്രപ്രദേശിന് നൽകിയ വാഗ്ദാനങ്ങളെല്ലാംതന്നെ ലംഘിച്ചു. വിഭജനത്തോടെ ആന്ധ്രപ്രദേശിന് വലിയ നഷ്ടമാണുണ്ടായത്. അതോടെയാണു സംസ്ഥാനത്തിന് മുന്നോട്ടു പോകാൻ ഒരു ദേശീയ പാർട്ടിയുടെ പിന്തുണയോ സഖ്യമോ വേണമെന്നു തീരുമാനിച്ചത്. വിഭജന നിയമത്തിലെ എല്ലാ വ്യവസ്ഥകളും പാലിക്കുമെന്നായിരുന്നു ബിജെപി നൽകിയ വാഗ്ദാനം. ആന്ധ്രയ്ക്കു പ്രത്യേക സംസ്ഥാന പദവിയും ഉറപ്പുനൽകിയിരുന്നു. എന്നാൽ, കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 29 തവണയാണ് പ്രധാനമന്ത്രിയെ കാണുന്നതിനായി ഡൽഹിയിൽ വന്നത്. എന്നാൽ, എല്ലാ അഭ്യർഥനകളും നിരാകരിക്കുകയായിരുന്നു.

പതിന്നാലാമത് ധനകാര്യ കമ്മീഷൻ ശിപാർശ അനുസരിച്ച് ആന്ധ്രയ്ക്കു പ്രത്യേക സംസ്ഥാന പദവി നൽകാനാവില്ലെന്നു പറഞ്ഞ് മോദി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണു ശ്രമിക്കുന്നത്. എന്നാൽ, പ്രത്യേക സംസ്ഥാന പദവി എന്നത് ആന്ധ്രയുടെ അവകാശമാണ്. വഞ്ചന അംഗീകരിക്കില്ലെന്നും നായിഡു ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.

വിഭജനത്തിന്‍റെ പേരിൽ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്ന നരേന്ദ്ര മോദി എന്തുകൊണ്ട് ബിജെപി നൽകിയ വാഗ്ദാനങ്ങളിൽനിന്ന് ഒളിച്ചോടുന്നു. ആദ്യം പ്രത്യേക സംസ്ഥാന പദവി തരാമെന്നു പറഞ്ഞ പ്രധാനമന്ത്രി ഇപ്പോൾ പറയുന്നത് പ്രത്യേക പാക്കേജ് നൽകാമെന്നാണ്. ഇതിൽ ഒന്നുപോലും നടപ്പായില്ല എന്നതാണ് യാഥാർഥ്യം. പ്രധാനമന്ത്രി ആന്ധ്രയിലെ ജനങ്ങളുടെ വേദന മനസിലാക്കാതെ അവരെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും നായിഡു കുറ്റപ്പെടുത്തി.