ന്യൂഡൽഹി: പണം തട്ടിപ്പ് കേസിൽ ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ മകൻ വിക്രമാദിത്യക്കെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡൽഹി കോടതിയിൽ കുറ്റപത്രം നൽകി. വീരഭദ്രസിംഗും ഭാര്യ യുംകൂടി ഉൾപ്പെട്ട കേസാണിത്. കേസ് ജൂലൈ 24ന് പരിഗണിക്കാനായി പ്രത്യേക ജഡ്ജി അരവിന്ദ് കുമാർ മാറ്റിവച്ചു.
കുറ്റപത്രത്തിൽ വിക്രമാദിത്യക്ക് പുറമേ തരണി ഇന്റഫ്രാസ്ട്രക്ചർ മാനേജിംഗ് ഡയറക്ടർ വാകമുല്ല ചന്ദ്രശേഖർ, രാംപ്രകാശ് ഭാട്ടിയ എന്നിവരും പ്രതിസ്ഥാനത്താണ്.
കുറ്റപത്രത്തിൽ വിക്രമാദിത്യക്ക് പുറമേ തരണി ഇന്റഫ്രാസ്ട്രക്ചർ മാനേജിംഗ് ഡയറക്ടർ വാകമുല്ല ചന്ദ്രശേഖർ, രാംപ്രകാശ് ഭാട്ടിയ എന്നിവരും പ്രതിസ്ഥാനത്താണ്.