മാഹി: പുതുച്ചേരി നിയമസഭയിലേക്കു നോമിനേറ്റ് ചെയ്യപ്പെട്ട് എംഎൽഎമാരായ മൂന്നു ബിജെപി നേതാക്കളുടെ നിയമസഭാ പ്രവേശത്തിന് വഴിതെളിയുന്നു. സഭാപ്രവേശം അനുവദിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി അനുവദിക്കാതിരുന്നതാണു മൂന്നു നോമിനേറ്റഡ് നേതാക്കൾക്ക് ഗുണമാകുന്നത്.
കോൺഗ്രസ്-ഡിഎംകെ കൂട്ടുകെട്ട് ഭരണം നടത്തുന്ന പുതുച്ചേരിയിൽ സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ മൂന്നു സംസ്ഥാന ബിജെപി നേതാക്കളെ കേന്ദ്രസർക്കാർ നോമിനേറ്റഡ് എംഎൽഎമാരാക്കി. ലഫ്. ഗവർണർ മുമ്പാകെ ഇവർ സത്യപ്രതിജ്ഞ ചെയ്തെങ്കിലും സ്പീക്കർ നിയമസഭാ പ്രവേശം വിലക്കി. അസംബ്ലി സെക്രട്ടറിയുടെ ആവശ്യവും സ്പീക്കർ തള്ളി. പിന്നീട് മദ്രാസ് ഹൈക്കോടതി എംഎൽഎമാരെ സഭയിൽ പ്രവേശിപ്പിക്കാൻ ഉത്തരവ് നൽകിയിരുന്നു. ഈ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎയും മുൻ പുതുച്ചേരി മന്ത്രിയുമായ കെ. ലക്ഷ്മിനാരായണനാണ് സുപ്രീംകോടതിയെ സമീപിച്ചത്. പക്ഷേ, കോടതി അനുവദിച്ചില്ല.
കോൺഗ്രസ്-ഡിഎംകെ കൂട്ടുകെട്ട് ഭരണം നടത്തുന്ന പുതുച്ചേരിയിൽ സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ മൂന്നു സംസ്ഥാന ബിജെപി നേതാക്കളെ കേന്ദ്രസർക്കാർ നോമിനേറ്റഡ് എംഎൽഎമാരാക്കി. ലഫ്. ഗവർണർ മുമ്പാകെ ഇവർ സത്യപ്രതിജ്ഞ ചെയ്തെങ്കിലും സ്പീക്കർ നിയമസഭാ പ്രവേശം വിലക്കി. അസംബ്ലി സെക്രട്ടറിയുടെ ആവശ്യവും സ്പീക്കർ തള്ളി. പിന്നീട് മദ്രാസ് ഹൈക്കോടതി എംഎൽഎമാരെ സഭയിൽ പ്രവേശിപ്പിക്കാൻ ഉത്തരവ് നൽകിയിരുന്നു. ഈ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎയും മുൻ പുതുച്ചേരി മന്ത്രിയുമായ കെ. ലക്ഷ്മിനാരായണനാണ് സുപ്രീംകോടതിയെ സമീപിച്ചത്. പക്ഷേ, കോടതി അനുവദിച്ചില്ല.