ബംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട കേസിൽ ഒരാളെക്കൂടി പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. മോഹൻ നായക് (50) എന്നയാളെയാണു ദക്ഷിണ കന്നഡജില്ലയിൽനിന്നു പ്രത്യേക അന്വേഷണസംഘം ബുധനാഴ്ച അറസ്റ്റ് ചെയ്തത്.
ഗൗരി ലങ്കേഷ് വധക്കേസിൽ അറസ്റ്റിലാകുന്ന ഏഴാമത്തയാളാണ് മോഹൻ നായക്. കെ.ടി. നവീൻകുമാർ, അമോൽ കാലെ, മനോഹർ എഡ്വേ, സുജീത്കുമാർ, അമിത് ദേഗ്വെകർ, പരശുറാം വാഗ്മറെ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഹിന്ദു യുവസേനാ സ്ഥാപകൻ നവീൻകുമാറിനെയാണ് കേസിൽ ആദ്യം അറസ്റ്റ് ചെയ്തത്.
ഗൗരി ലങ്കേഷ് വധക്കേസിൽ അറസ്റ്റിലാകുന്ന ഏഴാമത്തയാളാണ് മോഹൻ നായക്. കെ.ടി. നവീൻകുമാർ, അമോൽ കാലെ, മനോഹർ എഡ്വേ, സുജീത്കുമാർ, അമിത് ദേഗ്വെകർ, പരശുറാം വാഗ്മറെ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഹിന്ദു യുവസേനാ സ്ഥാപകൻ നവീൻകുമാറിനെയാണ് കേസിൽ ആദ്യം അറസ്റ്റ് ചെയ്തത്.