ബെയ്ജിംഗ്: ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗിൽ അടുത്തയാഴ്ച നടക്കുന്ന ബ്രിക്സ് രാജ്യങ്ങളുടെ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗും കൂടിക്കാഴ്ച നടത്തുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു. യുഎസിലെ ട്രംപ് ഭരണകൂടം മറ്റു രാജ്യങ്ങൾക്ക് പിഴച്ചുങ്കം ഏർപ്പെടുത്തുന്നതടക്കം പൊതുതാത്പര്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യും. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ അംഗമായ ബ്രിക്സിന്റെ യോഗം 25 മുതൽ 27 വരെയാണ്.
മോദിയും ഷിയും ഏപ്രിലിൽ ചൈനയിലെ വുഹാനിൽ രണ്ടുദിവസം അനൗദ്യോഗിക ഉച്ചകോടി നടത്തിയിരുന്നു. ജൂണിൽ ചൈനയിൽ നടന്ന ഷാംഗ്ഹായ് സഹകരണ സംഘടനാ യോഗത്തിനിടെയും ഇരുനേതാക്കളും ചർച്ച നടത്തി.
മോദിയും ഷിയും ഏപ്രിലിൽ ചൈനയിലെ വുഹാനിൽ രണ്ടുദിവസം അനൗദ്യോഗിക ഉച്ചകോടി നടത്തിയിരുന്നു. ജൂണിൽ ചൈനയിൽ നടന്ന ഷാംഗ്ഹായ് സഹകരണ സംഘടനാ യോഗത്തിനിടെയും ഇരുനേതാക്കളും ചർച്ച നടത്തി.