ബ്രാൻസൺ: യുഎസിലെ മിസൂറിയിലുള്ള ബ്രാൻസൺ തടാകത്തിൽ ടൂറിസ്റ്റുകൾ സഞ്ചരിച്ച ഡക് ബോട്ട് മുങ്ങി മരിച്ചവരുടെ എണ്ണം 17 ആയെന്ന് മിസൂറി സ്റ്റേറ്റ് ഹൈവേ പട്രോളിംഗ് ഓഫീസർ ജാസൺ പേസ് അറിയിച്ചു.
ബോട്ടിലുണ്ടായിരുന്ന മറ്റു 14 പേരെ രക്ഷിച്ചെന്നും പേസ് വ്യക്തമാക്കി. ബ്രാൻസൺ മേഖലയിൽ ആഞ്ഞുവീശിയ കൊടുങ്കാറ്റിൽപ്പെട്ടാണു ബോട്ട് മുങ്ങിയതെന്നു കരുതുന്നു. കാൻസസ് സിറ്റിയിൽനിന്ന് 320 കിലോമീറ്റർ അകലെയുള്ള ബ്രാൻസൺ ടൂറിസ്റ്റ് കേന്ദ്രമാണ്. കരയിലും വെള്ളത്തിലും സഞ്ചരിക്കാവുന്ന ഡക് ബോട്ടുകൾ രണ്ടാം ലോകമഹായുദ്ധത്തിൽ പട്ടാളക്കാരെയും സാധനങ്ങളും കൊണ്ടുപോകാൻ അമേരിക്കൻ സൈന്യമാണ് ആദ്യം ഉപയോഗിച്ചത്.
പിന്നീട് ബോട്ടുകളിൽ ചില മാറ്റങ്ങൾ വരുത്തി ഉല്ലാസയാത്രയ്ക്ക് ഉപയോഗിക്കാൻ തുടങ്ങി.
ബോട്ടിലുണ്ടായിരുന്ന മറ്റു 14 പേരെ രക്ഷിച്ചെന്നും പേസ് വ്യക്തമാക്കി. ബ്രാൻസൺ മേഖലയിൽ ആഞ്ഞുവീശിയ കൊടുങ്കാറ്റിൽപ്പെട്ടാണു ബോട്ട് മുങ്ങിയതെന്നു കരുതുന്നു. കാൻസസ് സിറ്റിയിൽനിന്ന് 320 കിലോമീറ്റർ അകലെയുള്ള ബ്രാൻസൺ ടൂറിസ്റ്റ് കേന്ദ്രമാണ്. കരയിലും വെള്ളത്തിലും സഞ്ചരിക്കാവുന്ന ഡക് ബോട്ടുകൾ രണ്ടാം ലോകമഹായുദ്ധത്തിൽ പട്ടാളക്കാരെയും സാധനങ്ങളും കൊണ്ടുപോകാൻ അമേരിക്കൻ സൈന്യമാണ് ആദ്യം ഉപയോഗിച്ചത്.
പിന്നീട് ബോട്ടുകളിൽ ചില മാറ്റങ്ങൾ വരുത്തി ഉല്ലാസയാത്രയ്ക്ക് ഉപയോഗിക്കാൻ തുടങ്ങി.