സിംഗപ്പൂർ: സിംഗപ്പൂർ ആരോഗ്യവകുപ്പിന്റെ കംപ്യൂട്ടർ ശൃംഖലയിലുണ്ടായ സൈബർ ആക്രമണത്തിൽ 15 ലക്ഷം രോഗികളുടെ വിവരങ്ങൾ ചോർത്തപ്പെട്ടു. പ്രധാനമന്ത്രി ലീ അടക്കമുള്ളവരുടെ രോഗവിവരങ്ങൾ ചോർന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. സിംഗപ്പൂരിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഡേറ്റാ ചോർച്ചയാണിത്. ഹാക്കർമാരെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.