ന്യൂഡൽഹി: കേരളത്തിന്റെ ആവശ്യങ്ങൾക്കായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർവകക്ഷിസംഘം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടതിനെച്ചൊല്ലി രാഷ്ട്രീയപ്പോര് രൂക്ഷമായി. അനുകൂലമായി ഒന്നും കിട്ടിയില്ലെന്നും കേരളത്തിനു മാത്രമായി ഒന്നും ചെയ്യാനാകില്ലെന്ന് അറി യിച്ചതായും മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം പിണറായി വിജയൻ പറഞ്ഞതിലൂടെ ഡൽഹി യാത്രയുടെ ആകെത്തുക വ്യക്തമായി.
ആവശ്യങ്ങളൊന്നും പ്രധാനമന്ത്രി അംഗീകരിച്ചില്ല. എന്നാൽ നിവേദക സംഘത്തിൽനിന്ന് സംസ്ഥാനം ഒഴിവാക്കിയ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം തൊട്ടുപിന്നാലെ പത്രസമ്മേളനം വിളിച്ച് തന്റെ ഇടപെടലുകളെത്തുടർന്ന് പലതിലും അനുകൂല തീരുമാനം കേന്ദ്രം സ്വീകരിക്കുന്നതായി അറിയിച്ചു. വെള്ളപ്പൊക്ക ദുരിതാശ്വാസം പഠിക്കാൻ ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു കേരളം സന്ദർശിക്കുമെന്ന് കണ്ണന്താനം പറഞ്ഞു.
കണ്ണന്താനത്തെ നിവേദക സംഘത്തിൽനിന്ന് ഒഴിവാക്കിയതിലും പ്രധാനമന്ത്രി പരസ്യമായി അതൃപ്തി അറിയിച്ചു. കണ്ണന്താനത്തെ ഒഴിവാക്കിയ നടപടിയെ സംഘത്തിലെതന്നെ ചില അംഗങ്ങൾ വിമർശിച്ചു. തന്നെ വിളിക്കാത്തതു കൊണ്ടു കേരളത്തിന് എന്തു നേട്ടമുണ്ടായെന്നു കണ്ണന്താനവും ചോദിച്ചു.
ബിജെപി പ്രതിനിധി എ.എൻ. രാധാകൃഷ്ണൻ കണ്ണന്താനത്തെ ഒഴിവാക്കിയതിനെക്കുറിച്ച് പരാതിയോ, പരിഭവമോ പറഞ്ഞില്ലെന്നതും ശ്രദ്ധേയമായി.റേഷനരി വിഹിതം കൂട്ടി നൽകണമെന്ന കേരളത്തിന്റെ ആവശ്യത്തിനും രാഷ്ട്രീയമായ പരിഹാസമായിരുന്നു മറുപടിയിൽ നിറഞ്ഞുനിന്നത്. നിങ്ങൾ കോണ്‍ഗ്രസും കമ്യൂണിസ്റ്റുകാരും ചേർന്നല്ലേ ഭക്ഷ്യസുരക്ഷാ നിയമം പാസാക്കിയത്. അതിൽ കേരളത്തിനു പ്രത്യേക വിഹിതം നൽകാൻ വ്യവസ്ഥയില്ല. നിങ്ങൾ പാസാക്കിയ നിയമം അനുസരിച്ചാണ് അരി നൽകുന്നത്. കേരളത്തിന് മാത്രമായി എന്തെങ്കിലും ചെയ്താൽ മറ്റു സംസ്ഥാനങ്ങളും ചോദിക്കില്ലേയെന്ന മറുചോദ്യവുമായി പ്രധാനമന്ത്രി കൈകഴുകി.
കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറിയുടെ കാര്യത്തിലും രാഷ്ട്രീയമായി മറുപടി പറയാനായിരുന്നു പ്രധാനമന്ത്രിയുടെ ശ്രമം. തെരഞ്ഞെടുപ്പു കാലത്ത് പല വാഗ്ദാനങ്ങളും നൽകും, തറക്കല്ലിടലും നടക്കും. അതിൽ പലതും നടപ്പാകാറില്ല. കേരളത്തിൽനിന്ന് നിരവധി കേന്ദ്രമന്ത്രിമാർ ഉണ്ടായിരുന്നിട്ടും എന്തേ അപ്പോഴൊന്നും നടപ്പാക്കിയില്ലെന്ന സൂചന നൽകാനും മോദി മറന്നില്ല.
“രഹസ്യ”കവർ വഴി പരിഹാസം
ഏറ്റവുമൊടുവിൽ ആവശ്യങ്ങളുടെ നിവേദനവുമായെത്തിയ മുഖ്യമന്ത്രിക്ക് തിരിച്ച് ഒരു നിവേദനം നൽകി കളിയാക്കാനും പ്രധാനമന്ത്രി മറന്നില്ല. സംഘത്തിലെ മറ്റുള്ളവരോട് പറയാനുള്ളതല്ലെന്നും മാധ്യമങ്ങളോടും പറയുന്നില്ലെന്നുള്ള മുഖവുരയോടെയാണ് മുൻകൂട്ടി തയാറാക്കിവച്ച കവർ പിണറായിക്കു മോദി കൈമാറിയത്.
കേരളം ഇനിയും നടപ്പാക്കാത്ത കേന്ദ്രപദ്ധതികളുടെ പട്ടികയാണ് മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രി കൈമാറിയത്. കേരളത്തിന്റെ വീഴ്ചകൾ എടുത്തുകാട്ടുന്നതായിരുന്നു രേഖ. എല്ലാവരുടെയും മുന്നിൽ ഇത്തരമൊരു രേഖ പരസ്യമായി കൈമാറിയതുതന്നെ ജനങ്ങളെ അറിയിക്കാനായിരുന്നു എന്ന് സംഘത്തിലുള്ളവർ ചൂണ്ടിക്കാട്ടി. രഹസ്യമെന്നു പ്രധാനമന്ത്രി തന്നെ പറഞ്ഞ കാര്യം എന്തിനാണ് പരസ്യമായി നൽകിയതെന്നും അവർ ചോദിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്‍പായുള്ള തരംതാണ രാഷ്ട്രീയക്കളികളാണ് ബിജെപിയും പ്രധാനമന്ത്രിയും നടത്തിയതെന്ന് എം.ഐ. ഷാനവാസ്, എൻ.കെ. പ്രേമചന്ദ്രൻ തുടങ്ങിയവർ ആരോപിച്ചു. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയോട് രാഷ്ട്രീയവും പരോക്ഷ പരിഹാസവും നിറഞ്ഞ കമന്റുകളുമായല്ല പ്രധാനമന്ത്രി സംസാരിക്കേണ്ടിയിരുന്നതെന്ന് പ്രേമചന്ദ്രൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ അമേരിക്കൻ യാത്ര വിഷയമാക്കി മോദി
മുഖ്യമന്ത്രി പിണറായി വിജയ ൻ അമേരിക്കയിൽ പോയത് സർവ കക്ഷി സംഘവുമായുള്ള ചർച്ചയുടെ തുടക്കത്തിലും ഒടുക്കത്തിലും ഇടയ്ക്കും ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി കളിയാക്കിയതു കേരളത്തിനു ക്ഷീണമായി. വെള്ളപ്പൊക്ക ദുരിതത്തിനു സഹായം ചോദിച്ച മുഖ്യമന്ത്രിക്ക്, മോദിയുടെ, താങ്കൾ അമേരിക്കയിൽ പോയതല്ലേ, തിരികെ വന്നിട്ടു ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചോ എന്ന ചോദ്യത്തിനു മുന്നിൽ ഉത്തരമില്ലായി രുന്നു.
പാർലമെന്റ് ഹൗസിലെ പ്രധാനമന്ത്രിയുടെ ഓഫീസിനോടു ചേർന്നുള്ള കോണ്‍ഫറൻസ് മുറിയിലായിരുന്നു രാവിലെ 11.15ന് കേരള സംഘവുമായി മോദി ചർച്ച നടത്തിയത്.
മുഖ്യമന്ത്രിയെ അടുത്തിരുത്തിയ ഉടനെ മോദിയുടെ ചോദ്യം. എന്നു വന്നു? ബുധനാഴ്ച രാത്രി ഡൽഹിയിലെത്തി എന്നു പിണറായി പറഞ്ഞു. അതല്ല, അമേരിക്കയിൽ നിന്ന് എപ്പോൾ വന്നു എന്ന് മോദി വീണ്ടും ചോദിച്ചു. കുറച്ചു ദിവസങ്ങളായി എന്നു പറഞ്ഞു പിണറായിയും തലയൂരി.
കേരളത്തിലെ വെള്ളപ്പൊക്ക കെടുതികളേക്കുറിച്ച് പറഞ്ഞയുടൻ പ്രധാനമന്ത്രി വീണ്ടും അവസരം ഉപയോഗപ്പെടുത്തി. “അതേ, കേരളത്തിലെ വെള്ളപ്പൊക്കത്തിൽ ഞാൻ വളരെ ആശങ്കാകുലനായിരുന്നു. എല്ലാ ദിവസവും റിപ്പോർട്ട് ചോദിച്ചിരുന്നു. പക്ഷേ മുഖ്യമന്ത്രി അമേരിക്കയിലായിരുന്നു അല്ലേ. വെള്ളപ്പൊക്ക കെടുതിയുണ്ടായ പ്രദേശങ്ങൾ താങ്കൾ സന്ദർശിച്ചോ”?
മോദിയുടെ ചോദ്യത്തിന് സ്വാഭാവികമായും മുഖ്യമന്ത്രിക്ക് ഉത്തരമുണ്ടായില്ല. പിന്നീട് മോദിയുടെ വക അടുത്ത കമന്റും പരിഹാസച്ചിരിയും വന്നു. താങ്കൾ അധികം ദിവസം അമേരിക്കയിൽ നിൽക്കില്ലെന്ന് അറിയാം എന്നായിരുന്നു പിണറായിക്കുള്ള അടുത്ത ഡോസ്.
ജോർജ് കള്ളിവയലിൽ
ആവശ്യങ്ങളൊന്നും പ്രധാനമന്ത്രി അംഗീകരിച്ചില്ല. എന്നാൽ നിവേദക സംഘത്തിൽനിന്ന് സംസ്ഥാനം ഒഴിവാക്കിയ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം തൊട്ടുപിന്നാലെ പത്രസമ്മേളനം വിളിച്ച് തന്റെ ഇടപെടലുകളെത്തുടർന്ന് പലതിലും അനുകൂല തീരുമാനം കേന്ദ്രം സ്വീകരിക്കുന്നതായി അറിയിച്ചു. വെള്ളപ്പൊക്ക ദുരിതാശ്വാസം പഠിക്കാൻ ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു കേരളം സന്ദർശിക്കുമെന്ന് കണ്ണന്താനം പറഞ്ഞു.
കണ്ണന്താനത്തെ നിവേദക സംഘത്തിൽനിന്ന് ഒഴിവാക്കിയതിലും പ്രധാനമന്ത്രി പരസ്യമായി അതൃപ്തി അറിയിച്ചു. കണ്ണന്താനത്തെ ഒഴിവാക്കിയ നടപടിയെ സംഘത്തിലെതന്നെ ചില അംഗങ്ങൾ വിമർശിച്ചു. തന്നെ വിളിക്കാത്തതു കൊണ്ടു കേരളത്തിന് എന്തു നേട്ടമുണ്ടായെന്നു കണ്ണന്താനവും ചോദിച്ചു.
ബിജെപി പ്രതിനിധി എ.എൻ. രാധാകൃഷ്ണൻ കണ്ണന്താനത്തെ ഒഴിവാക്കിയതിനെക്കുറിച്ച് പരാതിയോ, പരിഭവമോ പറഞ്ഞില്ലെന്നതും ശ്രദ്ധേയമായി.റേഷനരി വിഹിതം കൂട്ടി നൽകണമെന്ന കേരളത്തിന്റെ ആവശ്യത്തിനും രാഷ്ട്രീയമായ പരിഹാസമായിരുന്നു മറുപടിയിൽ നിറഞ്ഞുനിന്നത്. നിങ്ങൾ കോണ്‍ഗ്രസും കമ്യൂണിസ്റ്റുകാരും ചേർന്നല്ലേ ഭക്ഷ്യസുരക്ഷാ നിയമം പാസാക്കിയത്. അതിൽ കേരളത്തിനു പ്രത്യേക വിഹിതം നൽകാൻ വ്യവസ്ഥയില്ല. നിങ്ങൾ പാസാക്കിയ നിയമം അനുസരിച്ചാണ് അരി നൽകുന്നത്. കേരളത്തിന് മാത്രമായി എന്തെങ്കിലും ചെയ്താൽ മറ്റു സംസ്ഥാനങ്ങളും ചോദിക്കില്ലേയെന്ന മറുചോദ്യവുമായി പ്രധാനമന്ത്രി കൈകഴുകി.
കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറിയുടെ കാര്യത്തിലും രാഷ്ട്രീയമായി മറുപടി പറയാനായിരുന്നു പ്രധാനമന്ത്രിയുടെ ശ്രമം. തെരഞ്ഞെടുപ്പു കാലത്ത് പല വാഗ്ദാനങ്ങളും നൽകും, തറക്കല്ലിടലും നടക്കും. അതിൽ പലതും നടപ്പാകാറില്ല. കേരളത്തിൽനിന്ന് നിരവധി കേന്ദ്രമന്ത്രിമാർ ഉണ്ടായിരുന്നിട്ടും എന്തേ അപ്പോഴൊന്നും നടപ്പാക്കിയില്ലെന്ന സൂചന നൽകാനും മോദി മറന്നില്ല.
“രഹസ്യ”കവർ വഴി പരിഹാസം
ഏറ്റവുമൊടുവിൽ ആവശ്യങ്ങളുടെ നിവേദനവുമായെത്തിയ മുഖ്യമന്ത്രിക്ക് തിരിച്ച് ഒരു നിവേദനം നൽകി കളിയാക്കാനും പ്രധാനമന്ത്രി മറന്നില്ല. സംഘത്തിലെ മറ്റുള്ളവരോട് പറയാനുള്ളതല്ലെന്നും മാധ്യമങ്ങളോടും പറയുന്നില്ലെന്നുള്ള മുഖവുരയോടെയാണ് മുൻകൂട്ടി തയാറാക്കിവച്ച കവർ പിണറായിക്കു മോദി കൈമാറിയത്.
കേരളം ഇനിയും നടപ്പാക്കാത്ത കേന്ദ്രപദ്ധതികളുടെ പട്ടികയാണ് മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രി കൈമാറിയത്. കേരളത്തിന്റെ വീഴ്ചകൾ എടുത്തുകാട്ടുന്നതായിരുന്നു രേഖ. എല്ലാവരുടെയും മുന്നിൽ ഇത്തരമൊരു രേഖ പരസ്യമായി കൈമാറിയതുതന്നെ ജനങ്ങളെ അറിയിക്കാനായിരുന്നു എന്ന് സംഘത്തിലുള്ളവർ ചൂണ്ടിക്കാട്ടി. രഹസ്യമെന്നു പ്രധാനമന്ത്രി തന്നെ പറഞ്ഞ കാര്യം എന്തിനാണ് പരസ്യമായി നൽകിയതെന്നും അവർ ചോദിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്‍പായുള്ള തരംതാണ രാഷ്ട്രീയക്കളികളാണ് ബിജെപിയും പ്രധാനമന്ത്രിയും നടത്തിയതെന്ന് എം.ഐ. ഷാനവാസ്, എൻ.കെ. പ്രേമചന്ദ്രൻ തുടങ്ങിയവർ ആരോപിച്ചു. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയോട് രാഷ്ട്രീയവും പരോക്ഷ പരിഹാസവും നിറഞ്ഞ കമന്റുകളുമായല്ല പ്രധാനമന്ത്രി സംസാരിക്കേണ്ടിയിരുന്നതെന്ന് പ്രേമചന്ദ്രൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ അമേരിക്കൻ യാത്ര വിഷയമാക്കി മോദി
മുഖ്യമന്ത്രി പിണറായി വിജയ ൻ അമേരിക്കയിൽ പോയത് സർവ കക്ഷി സംഘവുമായുള്ള ചർച്ചയുടെ തുടക്കത്തിലും ഒടുക്കത്തിലും ഇടയ്ക്കും ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി കളിയാക്കിയതു കേരളത്തിനു ക്ഷീണമായി. വെള്ളപ്പൊക്ക ദുരിതത്തിനു സഹായം ചോദിച്ച മുഖ്യമന്ത്രിക്ക്, മോദിയുടെ, താങ്കൾ അമേരിക്കയിൽ പോയതല്ലേ, തിരികെ വന്നിട്ടു ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചോ എന്ന ചോദ്യത്തിനു മുന്നിൽ ഉത്തരമില്ലായി രുന്നു.
പാർലമെന്റ് ഹൗസിലെ പ്രധാനമന്ത്രിയുടെ ഓഫീസിനോടു ചേർന്നുള്ള കോണ്‍ഫറൻസ് മുറിയിലായിരുന്നു രാവിലെ 11.15ന് കേരള സംഘവുമായി മോദി ചർച്ച നടത്തിയത്.
മുഖ്യമന്ത്രിയെ അടുത്തിരുത്തിയ ഉടനെ മോദിയുടെ ചോദ്യം. എന്നു വന്നു? ബുധനാഴ്ച രാത്രി ഡൽഹിയിലെത്തി എന്നു പിണറായി പറഞ്ഞു. അതല്ല, അമേരിക്കയിൽ നിന്ന് എപ്പോൾ വന്നു എന്ന് മോദി വീണ്ടും ചോദിച്ചു. കുറച്ചു ദിവസങ്ങളായി എന്നു പറഞ്ഞു പിണറായിയും തലയൂരി.
കേരളത്തിലെ വെള്ളപ്പൊക്ക കെടുതികളേക്കുറിച്ച് പറഞ്ഞയുടൻ പ്രധാനമന്ത്രി വീണ്ടും അവസരം ഉപയോഗപ്പെടുത്തി. “അതേ, കേരളത്തിലെ വെള്ളപ്പൊക്കത്തിൽ ഞാൻ വളരെ ആശങ്കാകുലനായിരുന്നു. എല്ലാ ദിവസവും റിപ്പോർട്ട് ചോദിച്ചിരുന്നു. പക്ഷേ മുഖ്യമന്ത്രി അമേരിക്കയിലായിരുന്നു അല്ലേ. വെള്ളപ്പൊക്ക കെടുതിയുണ്ടായ പ്രദേശങ്ങൾ താങ്കൾ സന്ദർശിച്ചോ”?
മോദിയുടെ ചോദ്യത്തിന് സ്വാഭാവികമായും മുഖ്യമന്ത്രിക്ക് ഉത്തരമുണ്ടായില്ല. പിന്നീട് മോദിയുടെ വക അടുത്ത കമന്റും പരിഹാസച്ചിരിയും വന്നു. താങ്കൾ അധികം ദിവസം അമേരിക്കയിൽ നിൽക്കില്ലെന്ന് അറിയാം എന്നായിരുന്നു പിണറായിക്കുള്ള അടുത്ത ഡോസ്.
ജോർജ് കള്ളിവയലിൽ