ന്യൂഡൽഹി: ആൾക്കൂട്ട കൊലപാതകങ്ങളെച്ചൊല്ലി ലോക്സഭയിൽ പ്രതിപക്ഷം പ്രതിഷേധം ഉയർത്തുന്നതിനിടെ ഉത്തരവാദിത്വം സംസ്ഥാന സർക്കാരുകളുടെ ചുമലിൽ കെട്ടിവച്ച് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. സോഷ്യൽ മീഡിയയിലൂടെയുള്ള വ്യാജ സന്ദേശങ്ങളാണ് ആൾക്കൂട്ട അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും പിന്നിൽ. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സംസ്ഥാന സർക്കാരുകൾ ജാഗ്രത പാലിക്കണം.
ക്രമസമാധാനം സംസ്ഥാനങ്ങളുടെ ചുമതലയാണ്. ആൾക്കൂട്ട അക്രമങ്ങൾ തടയാൻ 2016, 2018 വർഷങ്ങളിൽ കേന്ദ്രം സംസ്ഥാനങ്ങൾക്കു മാർഗനിർദേശങ്ങൾ നൽകിയിരുന്നെന്നും മന്ത്രി പറഞ്ഞു. വ്യാജവാർത്തകൾ പടരുന്നതു തടയാൻ സോഷ്യൽ മീഡിയയോടു സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു .
എന്നാൽ, മന്ത്രിയുടെ മറുപടിയിൽ തൃപ്തി വരാതെ കോണ്‍ഗ്രസും സിപിഎമ്മും ഉൾപ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങൾ സഭയിൽ നിന്നിറങ്ങിപ്പോയി. കേന്ദ്രവും സംസ്ഥാനവും പരസ്പരം ഉത്തരവാദിത്വം വച്ചുമാറുന്ന കളിയല്ലിതെന്നു ശശി തരൂർ പ്രതികരിച്ചു. ശൂന്യവേളയിൽ കോണ്‍ഗ്രസിലെ കെ.സി. വേണുഗോപാലാണ് ആൾക്കൂട്ട ആക്രമണങ്ങളിൽ സർക്കാർ മറുപടി പറയണമെന്നാവശ്യപ്പെട്ടത്. സ്വാമി അഗ്നിവേശിനെതിരേ നടന്ന അക്രമത്തിൽ ആരെയും അറസ്റ്റ് ചെയ്യാത്തതിൽ സർക്കാർ വിശദീകരണം നൽകണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.
അതിനിടെ, ചോദ്യോത്തര വേളയിൽ വ്യോമയാന മന്ത്രി ജയന്ത് സിൻഹ മറുപടി പറയാൻ എഴുന്നേറ്റപ്പോൾ കോണ്‍ഗ്രസും സിപിഎമ്മും തൃണമൂൽ കോണ്‍ഗ്രസും നടുത്തളത്തിലിറങ്ങി. ജാർഖണ്ഡിൽ മാംസവ്യാപാരിയെ അടിച്ചുകൊന്ന കേസിലെ പ്രതികളെ മാലയിട്ടു സ്വീകരിക്കുകയും അവരോടൊപ്പം നിന്നു ഫോട്ടോയെടുക്കുകയും ചെയ്ത മന്ത്രി മാപ്പു പറയണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. മന്ത്രി ഇതു വകവയ്ക്കാതെ മറുപടി തുടർന്നു. സിൻഹ മറുപടി പൂർത്തിയാക്കുന്നത് വരെ പ്രതിപക്ഷം മുദ്രാവാക്യം വിളി യും തുടർന്നു. പിന്നീട് മന്ത്രി എഴുന്നേറ്റപ്പോഴെല്ലാം പ്രതിപക്ഷ നിരയിൽനിന്ന് ഉച്ചത്തിൽ മുദ്രാവാക്യം വിളികൾ ഉയർന്നു.
ആൾക്കൂട്ട കൊലപാതകങ്ങളും അസഹിഷ്ണുതയും സംബന്ധിച്ചു കെ.സി. വേണുഗോപാൽ നല്കിയ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ച സ്പീക്കർ ഇക്കാര്യം ശൂന്യവേളയിൽ ഉന്നയിക്കാൻ അനുമതി നൽകുകയായിരുന്നു.
ആൾക്കൂട്ട കൊലപാതകങ്ങൾ തടയലും നിയമ വാഴ്ച ഉറപ്പു വരുത്തലും സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്വമാണെന്നു പറഞ്ഞു കേന്ദ്രസർക്കാരിന് കൈ കഴുകാൻ സാധിക്കില്ലെന്നു വേണുഗോപാൽ പറഞ്ഞു. ആൾക്കൂട്ട അതിക്രമത്തിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയവരെ പൂമാലയിട്ടു സ്വീകരിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രി ജയന്ത് സിൻഹ തയാറായതും, ദാദ്രി കൊലപാതകത്തിൽ അറസ്റ്റിലായി കസ്റ്റഡിയിൽ മരിച്ച വ്യക്തിയുടെ ശരീരത്തിൽ ദേശീയപതാക പുതപ്പിച്ച കേന്ദ്ര -സംസ്കാരിക മന്ത്രി മഹേഷ് ശർമയുടെ നിലപാടും സ്വാമി അഗ്നിവേശിനെതിരെ നടന്ന അതിക്രമത്തെ ന്യായീകരിക്കുന്നതും ആൾക്കൂട്ട കൊലപാതകത്തിൽ ബിജെപിയുടെ നിലപാട് എന്തെന്ന് വ്യക്തമാക്കുന്നതാണ്. സ്വാമി അഗ്നിവേശിനെതിരേ നടന്ന ആക്രമങ്ങളെ സിപിഎം അംഗം ടി.കെ. രംഗരാജൻ, ആംആദ്മി പാർട്ടി അംഗം സഞ്ജയ് സിംഗ് എന്നിവർ രാജ്യസഭയിൽ അപലപിച്ചു.
ക്രമസമാധാനം സംസ്ഥാനങ്ങളുടെ ചുമതലയാണ്. ആൾക്കൂട്ട അക്രമങ്ങൾ തടയാൻ 2016, 2018 വർഷങ്ങളിൽ കേന്ദ്രം സംസ്ഥാനങ്ങൾക്കു മാർഗനിർദേശങ്ങൾ നൽകിയിരുന്നെന്നും മന്ത്രി പറഞ്ഞു. വ്യാജവാർത്തകൾ പടരുന്നതു തടയാൻ സോഷ്യൽ മീഡിയയോടു സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു .
എന്നാൽ, മന്ത്രിയുടെ മറുപടിയിൽ തൃപ്തി വരാതെ കോണ്‍ഗ്രസും സിപിഎമ്മും ഉൾപ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങൾ സഭയിൽ നിന്നിറങ്ങിപ്പോയി. കേന്ദ്രവും സംസ്ഥാനവും പരസ്പരം ഉത്തരവാദിത്വം വച്ചുമാറുന്ന കളിയല്ലിതെന്നു ശശി തരൂർ പ്രതികരിച്ചു. ശൂന്യവേളയിൽ കോണ്‍ഗ്രസിലെ കെ.സി. വേണുഗോപാലാണ് ആൾക്കൂട്ട ആക്രമണങ്ങളിൽ സർക്കാർ മറുപടി പറയണമെന്നാവശ്യപ്പെട്ടത്. സ്വാമി അഗ്നിവേശിനെതിരേ നടന്ന അക്രമത്തിൽ ആരെയും അറസ്റ്റ് ചെയ്യാത്തതിൽ സർക്കാർ വിശദീകരണം നൽകണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.
അതിനിടെ, ചോദ്യോത്തര വേളയിൽ വ്യോമയാന മന്ത്രി ജയന്ത് സിൻഹ മറുപടി പറയാൻ എഴുന്നേറ്റപ്പോൾ കോണ്‍ഗ്രസും സിപിഎമ്മും തൃണമൂൽ കോണ്‍ഗ്രസും നടുത്തളത്തിലിറങ്ങി. ജാർഖണ്ഡിൽ മാംസവ്യാപാരിയെ അടിച്ചുകൊന്ന കേസിലെ പ്രതികളെ മാലയിട്ടു സ്വീകരിക്കുകയും അവരോടൊപ്പം നിന്നു ഫോട്ടോയെടുക്കുകയും ചെയ്ത മന്ത്രി മാപ്പു പറയണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. മന്ത്രി ഇതു വകവയ്ക്കാതെ മറുപടി തുടർന്നു. സിൻഹ മറുപടി പൂർത്തിയാക്കുന്നത് വരെ പ്രതിപക്ഷം മുദ്രാവാക്യം വിളി യും തുടർന്നു. പിന്നീട് മന്ത്രി എഴുന്നേറ്റപ്പോഴെല്ലാം പ്രതിപക്ഷ നിരയിൽനിന്ന് ഉച്ചത്തിൽ മുദ്രാവാക്യം വിളികൾ ഉയർന്നു.
ആൾക്കൂട്ട കൊലപാതകങ്ങളും അസഹിഷ്ണുതയും സംബന്ധിച്ചു കെ.സി. വേണുഗോപാൽ നല്കിയ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ച സ്പീക്കർ ഇക്കാര്യം ശൂന്യവേളയിൽ ഉന്നയിക്കാൻ അനുമതി നൽകുകയായിരുന്നു.
ആൾക്കൂട്ട കൊലപാതകങ്ങൾ തടയലും നിയമ വാഴ്ച ഉറപ്പു വരുത്തലും സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്വമാണെന്നു പറഞ്ഞു കേന്ദ്രസർക്കാരിന് കൈ കഴുകാൻ സാധിക്കില്ലെന്നു വേണുഗോപാൽ പറഞ്ഞു. ആൾക്കൂട്ട അതിക്രമത്തിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയവരെ പൂമാലയിട്ടു സ്വീകരിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രി ജയന്ത് സിൻഹ തയാറായതും, ദാദ്രി കൊലപാതകത്തിൽ അറസ്റ്റിലായി കസ്റ്റഡിയിൽ മരിച്ച വ്യക്തിയുടെ ശരീരത്തിൽ ദേശീയപതാക പുതപ്പിച്ച കേന്ദ്ര -സംസ്കാരിക മന്ത്രി മഹേഷ് ശർമയുടെ നിലപാടും സ്വാമി അഗ്നിവേശിനെതിരെ നടന്ന അതിക്രമത്തെ ന്യായീകരിക്കുന്നതും ആൾക്കൂട്ട കൊലപാതകത്തിൽ ബിജെപിയുടെ നിലപാട് എന്തെന്ന് വ്യക്തമാക്കുന്നതാണ്. സ്വാമി അഗ്നിവേശിനെതിരേ നടന്ന ആക്രമങ്ങളെ സിപിഎം അംഗം ടി.കെ. രംഗരാജൻ, ആംആദ്മി പാർട്ടി അംഗം സഞ്ജയ് സിംഗ് എന്നിവർ രാജ്യസഭയിൽ അപലപിച്ചു.