ന്യൂഡൽഹി: ഭക്ഷ്യധാന്യ വിഹിതം വർധിപ്പിക്കണം, കഞ്ചിക്കോട് കോച്ച് ഫാക്ടറി സ്ഥാപിക്കുന്നത് വേഗത്തിലാക്കണം തുടങ്ങി കേരളത്തിന്റെ സുപ്രധാന ആവശ്യങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള സർവകക്ഷിസംഘം ഡൽഹിയിൽനിന്നു മടങ്ങിയതു വെറുംകൈയോടെ. മഴക്കെടുതി വിലയിരുത്തുന്നതിനു കേന്ദ്രസംഘത്തെ അയയ്ക്കുന്നതു സംബന്ധിച്ച് അനുഭാവപൂർവം പരിഗണിക്കാമെന്ന് അറിയിച്ചതല്ലാതെ, സർവകക്ഷിസംഘം ഉന്നയിച്ച ആറ് വിഷയങ്ങളിൽ പ്രത്യേകമായി എന്തെങ്കിലും ഒരു ഉറപ്പു നൽകാൻ പ്രധാനമന്ത്രി തയാറായില്ല.
കേരളത്തിനു കിട്ടിയിരുന്ന ഭക്ഷ്യധാന്യ വിഹിതത്തിൽ ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കിയതിനുശേഷം രണ്ടു ലക്ഷം ടണ്ണോളം കുറവു വന്നിട്ടുണ്ടെന്നും വിഹിതം പുനഃസ്ഥാപിക്കണമെന്നുമാണ് പ്രധാനമായും ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ എന്തെങ്കിലും ഉറപ്പുനൽകാൻ പ്രധാനമന്ത്രി തയാറായില്ല. മറ്റ് ചില സംസ്ഥാനങ്ങളും ആവശ്യമുന്നയിച്ചിട്ടുണ്ടെന്നും അതുകൂടി കണക്കിലെടുത്ത് വ്യവസ്ഥകൾക്കു വിധേയമായി നടപടിയെടുക്കുമെന്നും മാത്രം അദ്ദേഹം അറിയിച്ചു.
പാലക്കാട് റെയിൽ കോച്ച് ഫാക്ടറി സ്ഥാപിക്കുന്ന കാര്യത്തിലും പ്രധാനമന്ത്രി കൈമലർത്തി. പദ്ധതി ഉപേക്ഷിച്ചോ ഇല്ലയോ എന്ന കാര്യത്തിൽ റെയിൽവേ മന്ത്രിയും മന്ത്രാലയവും പരസ്പരവിരുദ്ധ നിലപാടുകൾ പറയുന്നതു ചൂണ്ടിക്കാട്ടിയപ്പോഴും ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ അദ്ദേഹം തയാറായില്ല. യുപിഎ സർക്കാർ പ്രഖ്യാപിച്ച പദ്ധതി അവരായിരുന്നു നടപ്പാക്കേണ്ടിയിരുന്നത്, അന്ന് എന്തുകൊണ്ട് പ്രശ്നം ഉന്നയിച്ചില്ല എന്ന മറുചോദ്യമാണ് മോദി ചോദിച്ചത്. തിരുവനന്തപുരത്തുനിന്നു യാത്രതിരിക്കുന്പോൾ പാലക്കാട് കോച്ച് ഫാക്ടറിയുടെ കാര്യത്തിൽ പ്രതീക്ഷയുണ്ടായിരുന്നെന്നും ഇപ്പോൾ അതില്ലാതായെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
അങ്കമാലി- ശബരി റെയിൽപാത നിർമിക്കുന്ന കാര്യത്തിൽ സ്ഥലം ഏറ്റെടുത്തു നൽകിയാൽ ബന്ധപ്പെട്ട മന്ത്രിയുമായി ചർച്ചയ്ക്ക് അവസരമൊരുക്കാമെന്നു പ്രധാനമന്ത്രി പറഞ്ഞു.
കസ്തൂരിരംഗൻ റിപ്പോർട്ടിൽ കേരളത്തിന്റെ റിപ്പോർട്ട് പ്രകാരം അന്തിമവിജ്ഞാപനം പുറപ്പെടുവിക്കണമെന്ന ആവശ്യവും പ്രധാനമന്ത്രി തള്ളി. പശ്ചിമഘട്ട മേഖലയിൽപ്പെട്ട മറ്റ് സംസ്ഥാനങ്ങളേക്കൂടി ബാധിക്കുന്ന വിഷയമായതിനാൽ അവരോടുകൂടി ആലോചിച്ചു തീരുമാനമെടുക്കുമെന്നു പ്രധാനമന്ത്രി മറുപടി നൽകി. കാലവർഷക്കെടുതിയേക്കുറിച്ചു പരിശോധിക്കുന്നതിനു കേന്ദ്രസംഘത്തെ അയയ്ക്കുന്ന കാര്യത്തിൽ ആവശ്യമായ നടപടിയെടുക്കും.
ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റിനെ ഏറ്റെടുക്കുന്നതിനു സംസ്ഥാന സർക്കാരിന് അനുകൂല തീരുമാനമെടുക്കണമെന്ന ആവശ്യത്തിന് എച്ച്എൻഎൽ വാങ്ങാനുള്ള ലേലത്തിൽ കേരളത്തിനും പങ്കെടുക്കാമല്ലോ എന്ന മറുപടിയാണ് മോദി നൽകിയത്. കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ സർവീസ് നടത്തുന്നതു സംബന്ധിച്ച ആവശ്യത്തിലും അനുകൂലമായ തീരുമാനമുണ്ടായില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. നാലു തവണ കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചതു ചർച്ചയായോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, അനുമതി ലഭിച്ചതിനുശേഷം അതു പറയുന്നത് ഉചിതമാണോ എന്ന മറുചോദ്യമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
നിരാശാജനകം: ചെന്നിത്തല
ചർച്ച തികച്ചും നിരാശാജനകമായിരുന്നെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിന്റെ സുപ്രധാന ആവശ്യങ്ങൾ പോലും അവഗണിക്കുകയായിരുന്നു. കസ്തൂരി രംഗൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട ആശങ്കകളിലും ഭക്ഷ്യവിഹിതവും കോച്ച് ഫാക്ടറിയും അടക്കമുള്ള ആവശ്യങ്ങളോടും പ്രധാനമന്ത്രി നിഷേധാത്മക സമീപനമാണു സ്വീകരിച്ചത്. എച്ച്എൻഎല്ലിനെ പോലുള്ള പൊതുമേഖലാ സ്ഥാപനം നിലനിർത്താനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തെ ഒരു സ്വകാര്യ കക്ഷിയോടുള്ള രീതിയിലാണ് അദ്ദേഹം ഇടപെട്ടതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
ഭക്ഷ്യവിഹിതം വർധിപ്പിക്കാത്തത് നടപടികൾ പൂർത്തിയാക്കാത്തതിനാൽ: എ.എൻ. രാധാകൃഷ്ണൻ
കേരളത്തിനുള്ള ഭക്ഷ്യവിഹിതം വർധിപ്പിക്കാത്തത് ഭക്ഷ്യസുരക്ഷാ നിയമത്തിലെ നടപടികൾ സംസ്ഥാന സർക്കാർ പൂർത്തിയാക്കാത്തതുകൊണ്ടാണെന്നു സംഘത്തിലുണ്ടായിരുന്ന ബിജെപി പ്രതിനിധി എ.എൻ. രാധാകൃഷ്ണൻ പറഞ്ഞു. 2016ൽ അനുവദിച്ച ഭക്ഷ്യവിഹിതം പൂർണമായി ഏറ്റെടുക്കാൻപോലും സർക്കാർ തയാറായില്ല. മുഖ്യമന്ത്രി അമേരിക്കയിൽനിന്നു വന്നതിനു ശേഷമാണ് പ്രധാനമന്ത്രിക്കു കൊടുക്കാനുള്ള നിവേദനം തട്ടിക്കൂട്ടിയതെന്നും വിഷയങ്ങൾ ചർച്ച ചെയ്തില്ലെന്നും അദ്ദേഹം ആരോപിച്ചു.
ജിജി ലൂക്കോസ്
കേരളത്തിനു കിട്ടിയിരുന്ന ഭക്ഷ്യധാന്യ വിഹിതത്തിൽ ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കിയതിനുശേഷം രണ്ടു ലക്ഷം ടണ്ണോളം കുറവു വന്നിട്ടുണ്ടെന്നും വിഹിതം പുനഃസ്ഥാപിക്കണമെന്നുമാണ് പ്രധാനമായും ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ എന്തെങ്കിലും ഉറപ്പുനൽകാൻ പ്രധാനമന്ത്രി തയാറായില്ല. മറ്റ് ചില സംസ്ഥാനങ്ങളും ആവശ്യമുന്നയിച്ചിട്ടുണ്ടെന്നും അതുകൂടി കണക്കിലെടുത്ത് വ്യവസ്ഥകൾക്കു വിധേയമായി നടപടിയെടുക്കുമെന്നും മാത്രം അദ്ദേഹം അറിയിച്ചു.
പാലക്കാട് റെയിൽ കോച്ച് ഫാക്ടറി സ്ഥാപിക്കുന്ന കാര്യത്തിലും പ്രധാനമന്ത്രി കൈമലർത്തി. പദ്ധതി ഉപേക്ഷിച്ചോ ഇല്ലയോ എന്ന കാര്യത്തിൽ റെയിൽവേ മന്ത്രിയും മന്ത്രാലയവും പരസ്പരവിരുദ്ധ നിലപാടുകൾ പറയുന്നതു ചൂണ്ടിക്കാട്ടിയപ്പോഴും ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ അദ്ദേഹം തയാറായില്ല. യുപിഎ സർക്കാർ പ്രഖ്യാപിച്ച പദ്ധതി അവരായിരുന്നു നടപ്പാക്കേണ്ടിയിരുന്നത്, അന്ന് എന്തുകൊണ്ട് പ്രശ്നം ഉന്നയിച്ചില്ല എന്ന മറുചോദ്യമാണ് മോദി ചോദിച്ചത്. തിരുവനന്തപുരത്തുനിന്നു യാത്രതിരിക്കുന്പോൾ പാലക്കാട് കോച്ച് ഫാക്ടറിയുടെ കാര്യത്തിൽ പ്രതീക്ഷയുണ്ടായിരുന്നെന്നും ഇപ്പോൾ അതില്ലാതായെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
അങ്കമാലി- ശബരി റെയിൽപാത നിർമിക്കുന്ന കാര്യത്തിൽ സ്ഥലം ഏറ്റെടുത്തു നൽകിയാൽ ബന്ധപ്പെട്ട മന്ത്രിയുമായി ചർച്ചയ്ക്ക് അവസരമൊരുക്കാമെന്നു പ്രധാനമന്ത്രി പറഞ്ഞു.
കസ്തൂരിരംഗൻ റിപ്പോർട്ടിൽ കേരളത്തിന്റെ റിപ്പോർട്ട് പ്രകാരം അന്തിമവിജ്ഞാപനം പുറപ്പെടുവിക്കണമെന്ന ആവശ്യവും പ്രധാനമന്ത്രി തള്ളി. പശ്ചിമഘട്ട മേഖലയിൽപ്പെട്ട മറ്റ് സംസ്ഥാനങ്ങളേക്കൂടി ബാധിക്കുന്ന വിഷയമായതിനാൽ അവരോടുകൂടി ആലോചിച്ചു തീരുമാനമെടുക്കുമെന്നു പ്രധാനമന്ത്രി മറുപടി നൽകി. കാലവർഷക്കെടുതിയേക്കുറിച്ചു പരിശോധിക്കുന്നതിനു കേന്ദ്രസംഘത്തെ അയയ്ക്കുന്ന കാര്യത്തിൽ ആവശ്യമായ നടപടിയെടുക്കും.
ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റിനെ ഏറ്റെടുക്കുന്നതിനു സംസ്ഥാന സർക്കാരിന് അനുകൂല തീരുമാനമെടുക്കണമെന്ന ആവശ്യത്തിന് എച്ച്എൻഎൽ വാങ്ങാനുള്ള ലേലത്തിൽ കേരളത്തിനും പങ്കെടുക്കാമല്ലോ എന്ന മറുപടിയാണ് മോദി നൽകിയത്. കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ സർവീസ് നടത്തുന്നതു സംബന്ധിച്ച ആവശ്യത്തിലും അനുകൂലമായ തീരുമാനമുണ്ടായില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. നാലു തവണ കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചതു ചർച്ചയായോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, അനുമതി ലഭിച്ചതിനുശേഷം അതു പറയുന്നത് ഉചിതമാണോ എന്ന മറുചോദ്യമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
നിരാശാജനകം: ചെന്നിത്തല
ചർച്ച തികച്ചും നിരാശാജനകമായിരുന്നെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിന്റെ സുപ്രധാന ആവശ്യങ്ങൾ പോലും അവഗണിക്കുകയായിരുന്നു. കസ്തൂരി രംഗൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട ആശങ്കകളിലും ഭക്ഷ്യവിഹിതവും കോച്ച് ഫാക്ടറിയും അടക്കമുള്ള ആവശ്യങ്ങളോടും പ്രധാനമന്ത്രി നിഷേധാത്മക സമീപനമാണു സ്വീകരിച്ചത്. എച്ച്എൻഎല്ലിനെ പോലുള്ള പൊതുമേഖലാ സ്ഥാപനം നിലനിർത്താനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തെ ഒരു സ്വകാര്യ കക്ഷിയോടുള്ള രീതിയിലാണ് അദ്ദേഹം ഇടപെട്ടതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
ഭക്ഷ്യവിഹിതം വർധിപ്പിക്കാത്തത് നടപടികൾ പൂർത്തിയാക്കാത്തതിനാൽ: എ.എൻ. രാധാകൃഷ്ണൻ
കേരളത്തിനുള്ള ഭക്ഷ്യവിഹിതം വർധിപ്പിക്കാത്തത് ഭക്ഷ്യസുരക്ഷാ നിയമത്തിലെ നടപടികൾ സംസ്ഥാന സർക്കാർ പൂർത്തിയാക്കാത്തതുകൊണ്ടാണെന്നു സംഘത്തിലുണ്ടായിരുന്ന ബിജെപി പ്രതിനിധി എ.എൻ. രാധാകൃഷ്ണൻ പറഞ്ഞു. 2016ൽ അനുവദിച്ച ഭക്ഷ്യവിഹിതം പൂർണമായി ഏറ്റെടുക്കാൻപോലും സർക്കാർ തയാറായില്ല. മുഖ്യമന്ത്രി അമേരിക്കയിൽനിന്നു വന്നതിനു ശേഷമാണ് പ്രധാനമന്ത്രിക്കു കൊടുക്കാനുള്ള നിവേദനം തട്ടിക്കൂട്ടിയതെന്നും വിഷയങ്ങൾ ചർച്ച ചെയ്തില്ലെന്നും അദ്ദേഹം ആരോപിച്ചു.
ജിജി ലൂക്കോസ്