ന്യൂഡൽഹി: മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി സ്ഥാപനങ്ങളോടുള്ള കേന്ദ്രസർക്കാരിന്റെ അവഹേളനം പാർലമെന്റിൽ ഉന്നയിച്ചു പ്രതിപക്ഷം. കോണ്ഗ്രസ് ലോക്സഭാ ഡെപ്യൂട്ടി വിപ്പ് കെ.സി. വേണുഗോപാലാണ് ഇന്നലെ സഭയിൽ വിഷയം ഉന്നയിച്ചത്. തങ്ങൾക്ക് അനിഷ്ടമായ ആശയങ്ങളെയും സ്ഥാപനങ്ങളെയും ഭീഷണിപ്പെടുത്തുന്നതിനു പുറമേ അന്വേഷണ ഏജൻസികളെ വിട്ടു റെയ്ഡ് നടത്തിക്കുന്നതാണു മോദിസർക്കാരിന്റെ ഇപ്പോഴത്തെ രീതി. മിഷനറീസ് ഓഫ് ചാരിറ്റിയുടെ സ്ഥാപനങ്ങളിൽ രാജ്യവ്യാപകമായി നടക്കുന്ന പരിശോധനകൾ ഇതിന് ഉദാഹരണമാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
മിഷനറീസ് ഓഫ് ചാരിറ്റിയുടെ സ്ഥാപനങ്ങളിൽ അടിയന്തര പരിശോധന നടത്തണമെന്ന് കേന്ദ്രമന്ത്രി മേനകഗാന്ധി സംസ്ഥാനങ്ങൾക്കു നിർദേശം നൽകിയത് ചൂണ്ടിക്കാട്ടിയായിരുന്നു വേണുഗോപാലിന്റെ പരാമർശം. ഒരേസമയം ആൾക്കൂട്ട അതിക്രമങ്ങളെ അപലപിക്കുകയും കുറ്റവാളികളെ അനുമോദിക്കുകയും ചെയ്യുന്ന കാപട്യമാണ് കേന്ദ്രസർക്കാരിന്റേതെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
മിഷനറീസ് ഓഫ് ചാരിറ്റിയുടെ മഹനീയപ്രവൃത്തികളെ അധിക്ഷേപിക്കാനും ഒറ്റപ്പെടുത്തി ആക്രമിക്കാനുമുള്ള ശ്രമങ്ങൾ അപലപനീയമാണെന്നും വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും കെ.സി. വേണുഗോപാൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
മിഷനറീസ് ഓഫ് ചാരിറ്റിയുടെ സ്ഥാപനങ്ങളിൽ അടിയന്തര പരിശോധന നടത്തണമെന്ന് കേന്ദ്രമന്ത്രി മേനകഗാന്ധി സംസ്ഥാനങ്ങൾക്കു നിർദേശം നൽകിയത് ചൂണ്ടിക്കാട്ടിയായിരുന്നു വേണുഗോപാലിന്റെ പരാമർശം. ഒരേസമയം ആൾക്കൂട്ട അതിക്രമങ്ങളെ അപലപിക്കുകയും കുറ്റവാളികളെ അനുമോദിക്കുകയും ചെയ്യുന്ന കാപട്യമാണ് കേന്ദ്രസർക്കാരിന്റേതെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
മിഷനറീസ് ഓഫ് ചാരിറ്റിയുടെ മഹനീയപ്രവൃത്തികളെ അധിക്ഷേപിക്കാനും ഒറ്റപ്പെടുത്തി ആക്രമിക്കാനുമുള്ള ശ്രമങ്ങൾ അപലപനീയമാണെന്നും വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും കെ.സി. വേണുഗോപാൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.