ന്യൂഡൽഹി: വിവരാവകാശ നിയമത്തിൽ മാറ്റം വരുത്താനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. നിർദേശങ്ങൾ പ്രാവർത്തികമായാൽ വിവരാവകാശനിയമം പ്രയോജനരഹിതമാകുമെന്നു രാഹുൽ പറഞ്ഞു.
വിവരാവകാശ കമ്മിഷൻ അംഗങ്ങളുടെ ശന്പളവും മറ്റ് ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കുന്നതുൾപ്പെടെയാണു നിർദേശങ്ങൾ. പാർലമെന്റ് അംഗങ്ങൾക്കു നൽകിയ കരട് ഭേദഗതി നിർദേശത്തിൽ ഇവ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണു വിവരാവകാശ പ്രവർത്തകർ പറയുന്നത്.
എല്ലാ ഇന്ത്യക്കാരും സത്യം അറിയാനാണ് ആഗ്രഹിക്കുന്നതെന്നും എന്നാൽ സത്യം ജനങ്ങളിൽനിന്ന് മറച്ചുവയ്ക്കാനാണ് ബിജെപിയുടെ ശ്രമമെന്നും രാഹുൽ ട്വിറ്ററിൽ കുറ്റപ്പെടുത്തി. നിയമത്തിൽ മാറ്റം കൊണ്ടുവരാനുള്ള ശ്രമത്തെ എല്ലാ ഇന്ത്യക്കാരും എതിർക്കണമെന്നും കോൺഗ്രസ് അധ്യക്ഷൻ ആവശ്യപ്പെട്ടു.
വിവരാവകാശ കമ്മിഷൻ അംഗങ്ങളുടെ ശന്പളവും മറ്റ് ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കുന്നതുൾപ്പെടെയാണു നിർദേശങ്ങൾ. പാർലമെന്റ് അംഗങ്ങൾക്കു നൽകിയ കരട് ഭേദഗതി നിർദേശത്തിൽ ഇവ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണു വിവരാവകാശ പ്രവർത്തകർ പറയുന്നത്.
എല്ലാ ഇന്ത്യക്കാരും സത്യം അറിയാനാണ് ആഗ്രഹിക്കുന്നതെന്നും എന്നാൽ സത്യം ജനങ്ങളിൽനിന്ന് മറച്ചുവയ്ക്കാനാണ് ബിജെപിയുടെ ശ്രമമെന്നും രാഹുൽ ട്വിറ്ററിൽ കുറ്റപ്പെടുത്തി. നിയമത്തിൽ മാറ്റം കൊണ്ടുവരാനുള്ള ശ്രമത്തെ എല്ലാ ഇന്ത്യക്കാരും എതിർക്കണമെന്നും കോൺഗ്രസ് അധ്യക്ഷൻ ആവശ്യപ്പെട്ടു.