ന്യൂഡൽഹി: കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേരളത്തോട് കടുത്ത അവഗണനയാണ് റെയിൽവേ മന്ത്രാലയം കാണിക്കുന്നതെന്ന് ലോക്സഭയിൽ ശശി തരൂർ എംപി. പുതിയ ട്രെയിനുകൾ എന്ന ആവശ്യം ദക്ഷിണറെയിൽവേ നിരസിച്ചു.
ലാൽകുവാൻ - തിരുവനന്തപുരം എക്സ്പ്രസ്, കൊച്ചുവേളി-ബിക്കാനീർ എക്സ്പ്രസ് ആഴ്ചയിൽ മൂന്നു ദിവസംകൂടി സർവീസ്, കൊച്ചുവേളി-ലോകമാന്യതിലക് എക്സ്പ്രസ് പ്രതിദിനമാക്കുക എന്ന ആവശ്യങ്ങൾ കേന്ദ്ര റെയിൽവേയുടെ നിർദേശം ഉണ്ടായിട്ടുകൂടി ദക്ഷിണ റെയിൽവേ നിരാകരിച്ചു. സ്ഥലപരിമിതി മൂലം തിരുവനന്തപുരം സെൻട്രൽ റെയിൽവേസ്റ്റേഷൻ വലിയ പരാധീനതയിലാണ്. പാത ഇരട്ടിപ്പിക്കൽ ജോലികൾ പരിധിയില്ലാതെ നീണ്ടു പോകുന്നു. കേരളത്തിന്റെ റെയിൽവേ വികസനത്തിനായി അടിയന്തര ഇടപെടൽ നടത്തണമെന്നും തരൂർ ആവശ്യപ്പെട്ടു. പി.കെ ബിജു, ജോയ്സ് ജോർജ് എന്നിവർ തരൂരിന്റെ ആവശ്യത്തെ പിന്തുണച്ചു.
ലാൽകുവാൻ - തിരുവനന്തപുരം എക്സ്പ്രസ്, കൊച്ചുവേളി-ബിക്കാനീർ എക്സ്പ്രസ് ആഴ്ചയിൽ മൂന്നു ദിവസംകൂടി സർവീസ്, കൊച്ചുവേളി-ലോകമാന്യതിലക് എക്സ്പ്രസ് പ്രതിദിനമാക്കുക എന്ന ആവശ്യങ്ങൾ കേന്ദ്ര റെയിൽവേയുടെ നിർദേശം ഉണ്ടായിട്ടുകൂടി ദക്ഷിണ റെയിൽവേ നിരാകരിച്ചു. സ്ഥലപരിമിതി മൂലം തിരുവനന്തപുരം സെൻട്രൽ റെയിൽവേസ്റ്റേഷൻ വലിയ പരാധീനതയിലാണ്. പാത ഇരട്ടിപ്പിക്കൽ ജോലികൾ പരിധിയില്ലാതെ നീണ്ടു പോകുന്നു. കേരളത്തിന്റെ റെയിൽവേ വികസനത്തിനായി അടിയന്തര ഇടപെടൽ നടത്തണമെന്നും തരൂർ ആവശ്യപ്പെട്ടു. പി.കെ ബിജു, ജോയ്സ് ജോർജ് എന്നിവർ തരൂരിന്റെ ആവശ്യത്തെ പിന്തുണച്ചു.