ന്യൂഡൽഹി: കേരളത്തെ ഗുരുതരമായി ബാധിച്ച ഓഖി, നിപ ദുരന്തങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രം മതിയായ ധനസഹായം നൽകണമെന്ന് പി. കരുണാകരൻ ലോക്സഭയിൽ ആവശ്യപ്പെട്ടു. ഓഖി ദുരന്തത്തിൽ 71 മത്സ്യത്തൊഴിലാകൾ മരിച്ചു. നിപ ബാധിച്ച് കേരളത്തിൽ 17 പേരാണ് മരിച്ചത്. ഓഖി ദുരന്തത്തിൽ സംസ്ഥാന സർക്കാരിന്റെ പാക്കേജ് അനുസരിച്ച് 7,340 കോടി രൂപ ചെലവ് വരും. എന്നാൽ, ദുരന്തനിവാരണ സമിതിയുടെ മാനദണ്ഡമനുസരിച്ച് 422 കോടി രൂപ മാത്രമാണ് അനുവദിച്ചതെന്നും പി. കരുണാകരൻ പറഞ്ഞു.