റായ്പുർ: ഛത്തീസ്ഗഡിൽ നാലു വനിതകളടക്കം എട്ടു മാവോയിസ്റ്റുകളെ സുരക്ഷാസൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. ബിജാപുർ ജില്ലയിലെ തിമിനാർ, പുസ്നാർ ഗ്രാമങ്ങൾക്കു സമീപമുള്ള വനമേഖലയിൽ ഇന്നലെ രാവിലെ ആറിനായിരുന്നു ഏറ്റുമുട്ടൽ.
പ്രദേശത്ത് മാവോയിസ്റ്റുകൾ തന്പടിച്ചിട്ടുണ്ടെന്ന വിവരത്തെത്തുടർന്ന് ഡിസ്ട്രിക്ട് റിസർവ് ഗാർഡും സ്പെഷൽ ടാക്സ് ഫോഴ്സും സംയുക്തമായാണു മാവോയിസ്റ്റ് വേട്ടയ്ക്കെത്തിയത്. സുരക്ഷാസൈനികർ പ്രദേശം വളഞ്ഞതോടെ മാവോയിസ്റ്റുകൾ വെടിവയ്പ് ആരംഭിച്ചു. തുടർന്നുണ്ടായ ഏറ്റുമുട്ടൽ രണ്ടുമണിക്കൂർ നീണ്ടു. നാലു വനിതകളക്കം എട്ടു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. വൻ ആയുധശേഖരം പിടിച്ചെടുത്തു.
പ്രദേശത്ത് മാവോയിസ്റ്റുകൾ തന്പടിച്ചിട്ടുണ്ടെന്ന വിവരത്തെത്തുടർന്ന് ഡിസ്ട്രിക്ട് റിസർവ് ഗാർഡും സ്പെഷൽ ടാക്സ് ഫോഴ്സും സംയുക്തമായാണു മാവോയിസ്റ്റ് വേട്ടയ്ക്കെത്തിയത്. സുരക്ഷാസൈനികർ പ്രദേശം വളഞ്ഞതോടെ മാവോയിസ്റ്റുകൾ വെടിവയ്പ് ആരംഭിച്ചു. തുടർന്നുണ്ടായ ഏറ്റുമുട്ടൽ രണ്ടുമണിക്കൂർ നീണ്ടു. നാലു വനിതകളക്കം എട്ടു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. വൻ ആയുധശേഖരം പിടിച്ചെടുത്തു.