ന്യൂഡൽഹി: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഉഡാൻ പദ്ധതിയിൽനിന്ന് ഒഴിവാക്കുന്നത് കേന്ദ്രസർക്കാരിന്റെ പരിഗണനയിലാണെന്നു കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ, മുല്ലപ്പള്ളി രാമചന്ദ്രനെയും ആന്റോ ആന്റണിയെയും രേഖാമൂലം അറിയിച്ചു.
സെപ്റ്റംബർ അവസാനത്തോടെ കണ്ണൂരിൽ നിന്നു സർവീസ് തുടങ്ങുന്നതിനുള്ള നടപടികൾ പൂർത്തിയായി വരുന്നു. കണ്ണൂർ വിമാനത്താവളത്തെ കസ്റ്റംസ് എയർപോർട്ട് ആയി വിജ്ഞാപനം ചെയ്യുകയും സിഐഎസ്എഫിനെ നിയോഗിക്കുന്നതിനുള്ള അനുമതി നൽകുകയും ചെയ്തിട്ടുണ്ട്. അന്തർദേശീയ സർവീസുകളുടെ കാര്യത്തിൽ എയർലൈനുകൾക്കുതന്നെ തീരുമാനമെടുക്കാമെന്നും മന്ത്രി അറിയിച്ചു.
സെപ്റ്റംബർ അവസാനത്തോടെ കണ്ണൂരിൽ നിന്നു സർവീസ് തുടങ്ങുന്നതിനുള്ള നടപടികൾ പൂർത്തിയായി വരുന്നു. കണ്ണൂർ വിമാനത്താവളത്തെ കസ്റ്റംസ് എയർപോർട്ട് ആയി വിജ്ഞാപനം ചെയ്യുകയും സിഐഎസ്എഫിനെ നിയോഗിക്കുന്നതിനുള്ള അനുമതി നൽകുകയും ചെയ്തിട്ടുണ്ട്. അന്തർദേശീയ സർവീസുകളുടെ കാര്യത്തിൽ എയർലൈനുകൾക്കുതന്നെ തീരുമാനമെടുക്കാമെന്നും മന്ത്രി അറിയിച്ചു.