മോസ്കോ: സോവ്യറ്റ് കാലഘട്ടത്തിൽ നോവിചോക് എന്ന മാരക രാസവസ്തു വികസിപ്പിച്ച പട്ടണം തുറന്നുകൊടുക്കാൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഉത്തരവിട്ടു. സൈനിക, ഗവേഷണകേന്ദ്രങ്ങൾ സ്ഥാപിക്കാനായി ഏതാനും പട്ടണങ്ങൾക്ക് ക്ളോസ്ഡ് ടെറിട്ടോറിയൽ അഡ്മിനിസ്ട്രേറ്റീവ് എന്റിറ്റി എന്ന പദവി നൽകിയിരുന്നു. ഇവിടെ താമസിക്കുന്നവർക്ക്ഏറെ നിയന്ത്രണങ്ങളും ഏർപ്പെടുത്തി. റഷ്യയിലെ സാരട്ടോവ് മേഖലയിലുള്ള ഇത്തരം അടഞ്ഞ പട്ടണമായ ഷിക്കാനിയിലാണ് രാസായുധമായി ഉപയോഗിക്കുന്ന നോവിചോക്ക് നിർമിച്ചതെന്നു കരുതപ്പെടുന്നു. രഹസ്യപട്ടണമെന്ന ഷിക്കാനിയുടെ പദവി ആറുമാസത്തിനകം അവസാനിപ്പിക്കണമെന്നാണ് പുടിന്റെ ഡിക്രിയിൽ പറയുന്നത്.
ഈയിടെ, ബ്രിട്ടനിലെ സാലിസ് ബറിയിലും അമേസ്ബറിയിലുമായി നാലുപേർക്ക് നോവിചോക്കിൽനിന്നു വിഷബാധയേറ്റു. അമേസ്ബറിയിൽ ആക്രമണത്തിനിരയായ സ്ത്രീ മരിച്ചു. റഷ്യയാണ് ആക്രമണത്തിനു പിന്നിലെന്നു ബ്രിട്ടൻ ആരോപിക്കുന്നു.
ഈയിടെ, ബ്രിട്ടനിലെ സാലിസ് ബറിയിലും അമേസ്ബറിയിലുമായി നാലുപേർക്ക് നോവിചോക്കിൽനിന്നു വിഷബാധയേറ്റു. അമേസ്ബറിയിൽ ആക്രമണത്തിനിരയായ സ്ത്രീ മരിച്ചു. റഷ്യയാണ് ആക്രമണത്തിനു പിന്നിലെന്നു ബ്രിട്ടൻ ആരോപിക്കുന്നു.