ന്യൂഡൽഹി: പുരുഷന്മാർക്കു ക്ഷേത്രത്തിൽ പ്രവേശനം അനുവദിച്ചിട്ടുണ്ടെങ്കിൽ സ്ത്രീകൾക്കും പ്രവേശനമാകാമെന്നു സുപ്രീംകോടതി. സ്വകാര്യക്ഷേത്രമെന്ന സങ്കല്പം ഇല്ലെന്നും ആർത്തവത്തിന്റെ പേരിൽ പത്തു വയസ് മുതൽ 50 വയസ് വരെയുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം നിഷേധിക്കുന്നത് കാരണമായി കണക്കാക്കാനാകില്ലെന്നും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനമാകാമെന്നു പുതുതായി നിലപാട് അറിയിച്ച കേരള സർക്കാരിനെ കോടതി കടുത്ത ഭാഷയിൽ വിമർശിച്ചു.
ഒരു ക്ഷേത്രം ആരാധനയ്ക്കു തുറന്നുകൊടുത്താൽപ്പിന്നെ സ്വകാര്യ ക്ഷേത്രം എന്ന സങ്കല്പമില്ല. പ്രാർഥനയ്ക്കുള്ള പൊതുസ്ഥലം എന്നാണ് അതിനെ നിർവചിച്ചിരിക്കുന്നത്. ഏതൊരാൾക്കും അവിടെ പോയി പ്രാർഥന നടത്താം. ശബരിമല അത്തരത്തിലൊരു ക്ഷേത്രം തന്നെയാണെന്നും ലോകത്തെന്പാടുമുള്ള വിശ്വാസികളിൽനിന്നു ലഭിക്കുന്ന പണമുപയോഗിച്ചു പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പ്രാർഥിക്കാനെത്തുന്നത് സ്ത്രീയോ പുരുഷനോയെന്നു നോക്കി മാറ്റിനിർത്താനാകില്ലെന്നും ചീഫ് ജസ്റ്റീസ് നിരീക്ഷിച്ചു.
സ്ത്രീകളുടെ പ്രവേശനം നിഷേധിക്കുന്നതിന് ആർത്തവവുമായി ബന്ധപ്പെട്ടുള്ള വാദങ്ങളും കോടതി വാക്കാൽ തള്ളിക്കളഞ്ഞു. ആർത്തവം ഉണ്ടാകുമെന്നു കരുതി സ്ത്രീകളെ പ്രാർഥനയിൽനിന്നോ തൊഴിൽ ചെയ്യുന്നതിൽനിന്നോ ഒഴിവാക്കുമോയെന്ന് അഞ്ചംഗ ബെഞ്ചിലെ ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് ചോദിച്ചു. സ്ത്രീകൾക്ക് ഏതു ക്ഷേത്രത്തിലും പോയി പ്രാർഥന നടത്താനുള്ള അവകാശം ഭരണഘടന ഉറപ്പു നൽകുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .
ഇതു നാലാം തവണയാണ് നിങ്ങൾ നിലപാട് മാറ്റുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി കേരളത്തെ വിമർശിച്ചത്. എല്ലാ സ്ത്രീകളെയും ശബരിമലയിൽ പ്രവേശിപ്പിക്കാമെന്ന പുതിയ നിലപാടാണു സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചത്.
സമയം മാറുന്നതിന് അനുസരിച്ച് നിലപാട് മാറുകയാണെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ, ഭരണം മാറിയതിനാലാണ് നിലപാടു മാറ്റിയതെന്നു സർക്കാരിന്റെ അഭിഭാഷകൻ മറുപടി നൽകി. നേരത്തേ കേസ് പരിഗണിക്കവേ, ശബരിമലയിലെ ഭരണകാര്യങ്ങളിൽ ഇടപെടില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
ക്ഷേത്രത്തിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ഭരണഘടനാവിഷയങ്ങളാണ് പരിഗണിക്കുന്നത്. ദേവസ്വം ബോർഡിന്റെ അധികാരത്തിൽ ഇടപെടില്ല. ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങൾ ബുദ്ധമതവിശ്വാസത്തിന്റെ തുടർച്ചയാണെന്നാണു ഹർജിക്കാർ കോടതിയെ അറിയിച്ചത്. എന്നാൽ, ആ വാദം സ്ഥാപിക്കേണ്ടത് വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്നു കോടതി വ്യക്തമാക്കി.
ഒരു ക്ഷേത്രം ആരാധനയ്ക്കു തുറന്നുകൊടുത്താൽപ്പിന്നെ സ്വകാര്യ ക്ഷേത്രം എന്ന സങ്കല്പമില്ല. പ്രാർഥനയ്ക്കുള്ള പൊതുസ്ഥലം എന്നാണ് അതിനെ നിർവചിച്ചിരിക്കുന്നത്. ഏതൊരാൾക്കും അവിടെ പോയി പ്രാർഥന നടത്താം. ശബരിമല അത്തരത്തിലൊരു ക്ഷേത്രം തന്നെയാണെന്നും ലോകത്തെന്പാടുമുള്ള വിശ്വാസികളിൽനിന്നു ലഭിക്കുന്ന പണമുപയോഗിച്ചു പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പ്രാർഥിക്കാനെത്തുന്നത് സ്ത്രീയോ പുരുഷനോയെന്നു നോക്കി മാറ്റിനിർത്താനാകില്ലെന്നും ചീഫ് ജസ്റ്റീസ് നിരീക്ഷിച്ചു.
സ്ത്രീകളുടെ പ്രവേശനം നിഷേധിക്കുന്നതിന് ആർത്തവവുമായി ബന്ധപ്പെട്ടുള്ള വാദങ്ങളും കോടതി വാക്കാൽ തള്ളിക്കളഞ്ഞു. ആർത്തവം ഉണ്ടാകുമെന്നു കരുതി സ്ത്രീകളെ പ്രാർഥനയിൽനിന്നോ തൊഴിൽ ചെയ്യുന്നതിൽനിന്നോ ഒഴിവാക്കുമോയെന്ന് അഞ്ചംഗ ബെഞ്ചിലെ ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് ചോദിച്ചു. സ്ത്രീകൾക്ക് ഏതു ക്ഷേത്രത്തിലും പോയി പ്രാർഥന നടത്താനുള്ള അവകാശം ഭരണഘടന ഉറപ്പു നൽകുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .
ഇതു നാലാം തവണയാണ് നിങ്ങൾ നിലപാട് മാറ്റുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി കേരളത്തെ വിമർശിച്ചത്. എല്ലാ സ്ത്രീകളെയും ശബരിമലയിൽ പ്രവേശിപ്പിക്കാമെന്ന പുതിയ നിലപാടാണു സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചത്.
സമയം മാറുന്നതിന് അനുസരിച്ച് നിലപാട് മാറുകയാണെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ, ഭരണം മാറിയതിനാലാണ് നിലപാടു മാറ്റിയതെന്നു സർക്കാരിന്റെ അഭിഭാഷകൻ മറുപടി നൽകി. നേരത്തേ കേസ് പരിഗണിക്കവേ, ശബരിമലയിലെ ഭരണകാര്യങ്ങളിൽ ഇടപെടില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
ക്ഷേത്രത്തിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ഭരണഘടനാവിഷയങ്ങളാണ് പരിഗണിക്കുന്നത്. ദേവസ്വം ബോർഡിന്റെ അധികാരത്തിൽ ഇടപെടില്ല. ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങൾ ബുദ്ധമതവിശ്വാസത്തിന്റെ തുടർച്ചയാണെന്നാണു ഹർജിക്കാർ കോടതിയെ അറിയിച്ചത്. എന്നാൽ, ആ വാദം സ്ഥാപിക്കേണ്ടത് വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്നു കോടതി വ്യക്തമാക്കി.