വാഷിംഗ്ടൺ ഡിസി: യുഎസിലെ ഫ്ളോറിഡയിൽ പരിശീലനപ്പറക്കലിനിടെ രണ്ടു ചെറുവിമാനങ്ങൾ ആകാശത്തു കൂട്ടിമുട്ടി ഇന്ത്യക്കാരി ഉൾപ്പെടെ നാലു പേർ മരിച്ചു. മയാമി-ഡേഡ് കൗണ്ടിയിലെ ഫ്ളോറിഡ എവർഗ്ലേഡ്സിൽ ചൊവ്വാഴ്ചയുണ്ടായ ദുരന്തത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
ഇന്ത്യക്കാരി നിഷാ സെജ്വാൾ(19), ഷോർജ് സാഞ്ചസ്(22) റാൽഫ് നൈറ്റ്(72) എന്നിവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞെന്നു പോലീസ് വ്യക്തമാക്കി. ഡീൻ ഇന്റർനാഷണൽ എന്ന ഫ്ലൈയിംഗ് ക്ലബ്ബിന്റെ പൈപ്പർ പിഎ-34 വിമാനവും സെസ്നാ 172 വിമാനവും തമ്മിലാണു കൂട്ടിമുട്ടിയത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണു നിഷ ഇവിടെ പൈലറ്റ് പരിശീലനത്തിനു ചേർന്നത്.
ഇന്ത്യക്കാരി നിഷാ സെജ്വാൾ(19), ഷോർജ് സാഞ്ചസ്(22) റാൽഫ് നൈറ്റ്(72) എന്നിവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞെന്നു പോലീസ് വ്യക്തമാക്കി. ഡീൻ ഇന്റർനാഷണൽ എന്ന ഫ്ലൈയിംഗ് ക്ലബ്ബിന്റെ പൈപ്പർ പിഎ-34 വിമാനവും സെസ്നാ 172 വിമാനവും തമ്മിലാണു കൂട്ടിമുട്ടിയത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണു നിഷ ഇവിടെ പൈലറ്റ് പരിശീലനത്തിനു ചേർന്നത്.