വാഷിംഗ്ടൺ ഡിസി: ഏറെ വിമർശിക്കപ്പെട്ട ഹെൽസിങ്കി ഉച്ചകോടി വലിയ ഫലമുണ്ടാക്കുമെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ട്വീറ്റ്.
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലുണ്ടായില്ലെന്ന പുടിന്റെ വാദം ശരിവച്ച് ട്രംപ് ഹെൽസിങ്കിയിൽ നടത്തിയ പത്രസമ്മേളനം യുഎസിൽ വൻ വിമർശനത്തിനിടയാക്കിയിരുന്നു. ഇതേത്തുടർന്നു തനിക്ക് അബദ്ധം പറ്റിയെന്നും റഷ്യൻ ഇടപെടൽ സംബന്ധിച്ച എഫ്ബിഐ നിലപാടിനെ അംഗീകരിക്കുന്നുവെന്നും ചൊവ്വാഴ്ച പറഞ്ഞ ട്രംപ് ഇന്നലെ നിലപാടു മാറ്റി.
ബുദ്ധിയുള്ള നിരവധിയാളുകൾ ഹെൽസിങ്കിയിലെ എന്റെ പ്രകടനം ഇഷ്ടപ്പെട്ടു. ഹെൽസിങ്കിയിൽ ഏറ്റുമുട്ടലുണ്ടാവുമെന്നു പ്രതീക്ഷിച്ച ചിലർക്കു നിരാശയുണ്ടായിക്കാണുമെന്നു ട്രംപ് പറഞ്ഞു.
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലുണ്ടായില്ലെന്ന പുടിന്റെ വാദം ശരിവച്ച് ട്രംപ് ഹെൽസിങ്കിയിൽ നടത്തിയ പത്രസമ്മേളനം യുഎസിൽ വൻ വിമർശനത്തിനിടയാക്കിയിരുന്നു. ഇതേത്തുടർന്നു തനിക്ക് അബദ്ധം പറ്റിയെന്നും റഷ്യൻ ഇടപെടൽ സംബന്ധിച്ച എഫ്ബിഐ നിലപാടിനെ അംഗീകരിക്കുന്നുവെന്നും ചൊവ്വാഴ്ച പറഞ്ഞ ട്രംപ് ഇന്നലെ നിലപാടു മാറ്റി.
ബുദ്ധിയുള്ള നിരവധിയാളുകൾ ഹെൽസിങ്കിയിലെ എന്റെ പ്രകടനം ഇഷ്ടപ്പെട്ടു. ഹെൽസിങ്കിയിൽ ഏറ്റുമുട്ടലുണ്ടാവുമെന്നു പ്രതീക്ഷിച്ച ചിലർക്കു നിരാശയുണ്ടായിക്കാണുമെന്നു ട്രംപ് പറഞ്ഞു.