ന്യൂഡൽഹി: ആൾക്കൂട്ട കൊലപാതകങ്ങൾക്കും ഗോസംരക്ഷണത്തിന്റെ പേരിലുള്ള ആക്രമണങ്ങൾക്കും കടുത്ത ശിക്ഷ ഉറപ്പാക്കാൻ പ്രത്യേക നിയമം കൊണ്ടുവരണമെന്ന് സുപ്രീംകോടതി.
ദളിതർക്കും ന്യൂനപക്ഷ വിഭാഗങ്ങൾക്കുമെതിരേ തുടരുന്ന ആക്രമണങ്ങളെ -ആൾക്കൂട്ട ഭരണത്തിന്റെ ഭീകരത്വമെന്നു വിശേഷിപ്പിച്ച കോടതി, ഇത്തരം കാട്ടുനീതിക്കെതിരേ പ്രത്യേക ശിക്ഷാ വ്യവസ്ഥകൾ ഉൾചേർക്കണമെന്നും നിർദേശിച്ചു. ഇക്കാര്യത്തിൽ സ്വീകരിക്കുന്ന നടപടികളിൽ നാലാഴ്ചയ്ക്കകം മറുപടി നൽകാനും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരുടെ ബെഞ്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു നിർദേശം നൽകി.
തെഹ്സീൻ പൂനെവാല നൽകിയ ഹർജിയിലാണ് ഉത്തരവ്. ആക്രമണങ്ങൾ പ്രതിരോധിക്കുന്നതിനും പ്രതിവിധികളെടുക്കുന്നതിനും ശിക്ഷാനടപടികൾ ക്കുമുള്ള മാർഗനിർദേശങ്ങൾ കോടതി പുറത്തിറക്കി.
* ഗോ സംരക്ഷണത്തിന്റെ പേരിലുള്ള ആക്രമണമോ ആൾക്കൂട്ട കൊലപാതകമോ നടക്കുന്നതു തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി സംസ്ഥാന സർക്കാരുകൾ ജില്ലാ നോഡൽ ഓഫീസറെ നിയമിക്കണം. പോലീസ് സൂപ്രണ്ടിന്റെ പദവിയിൽ കുറയാത്ത ഉദ്യോഗസ്ഥനായിരിക്കുകയും അദ്ദേഹത്തെ സഹായിക്കാൻ ഒരു ഡിഎസിപിയെയും ഒരു ടാസ്ക് ഫോഴ്സിനെയും നിയോഗിക്കുകയും വേണം. അക്രമത്തിനു പ്രേരിപ്പിക്കുന്ന വാർത്തകൾ, പ്രസംഗങ്ങൾ, പ്രചാരണങ്ങൾ തുടങ്ങിയവ ഇവർ കണ്ടെത്തുകയും അവയെക്കുറിച്ചുള്ള ഇന്റലിജൻസ് റിപ്പോർട്ട് നൽകുകയും വേണം.
* ആക്രമണ സാധ്യതയുള്ളതോ ആക്രമണങ്ങൾ നടന്നതോ ആയ സ്ഥലങ്ങളുടെ പട്ടിക മൂന്നാഴ്ചയ്ക്കുള്ളിൽ സംസ്ഥാന സർക്കാരുകൾ തയാറാക്കണം.
* സംസ്ഥാന ഡിജിപിയോ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയോ മൂന്നുമാസം കൂടുന്പോൾ നോഡൽ ഓഫീസർമാരുടെ യോഗം വിളിച്ചു ചേർത്തു സ്ഥിതിഗതികൾ വിലയിരുത്തണം.
* ആക്രമണ സംഭവങ്ങളുണ്ടായാൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിനു കാലതാമസം ഉണ്ടാകരുത്. ആക്രമണത്തിന് ഇരയാകുന്നവർക്കും കുടുംബത്തിനും മറ്റൊരു ശല്യവും ഉണ്ടാകാതിരിക്കാൻ പ്രത്യേകം നടപടിയെടുക്കുകയും വേണം.
* അതിവേഗ കോടതികൾ സ്ഥാപിച്ച് വിചാരണ നടത്തണം.
* ആൾക്കൂട്ട ആക്രമണത്തിനും ഗോസംരക്ഷകരുടെ ആക്രമണത്തിനും ഇരകളാകുന്നവർക്ക് സർക്കാരുകൾ സിആർപിസി 357 എ പ്രകാരം നഷ്ടപരിഹാരം നൽകണം. തൊഴിൽ, ചികിത്സ, നിയമപരമായ ചെലവുകൾ കണക്കാക്കി വേണം നഷ്ടപരിഹാരം കണക്കാക്കാൻ. സംഭവമുണ്ടായാൽ ഒരു മാസത്തിനകം അടിയന്തര സഹായം നൽകുകയും വേണം.
ജിജി ലൂക്കോസ്
ദളിതർക്കും ന്യൂനപക്ഷ വിഭാഗങ്ങൾക്കുമെതിരേ തുടരുന്ന ആക്രമണങ്ങളെ -ആൾക്കൂട്ട ഭരണത്തിന്റെ ഭീകരത്വമെന്നു വിശേഷിപ്പിച്ച കോടതി, ഇത്തരം കാട്ടുനീതിക്കെതിരേ പ്രത്യേക ശിക്ഷാ വ്യവസ്ഥകൾ ഉൾചേർക്കണമെന്നും നിർദേശിച്ചു. ഇക്കാര്യത്തിൽ സ്വീകരിക്കുന്ന നടപടികളിൽ നാലാഴ്ചയ്ക്കകം മറുപടി നൽകാനും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരുടെ ബെഞ്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു നിർദേശം നൽകി.
തെഹ്സീൻ പൂനെവാല നൽകിയ ഹർജിയിലാണ് ഉത്തരവ്. ആക്രമണങ്ങൾ പ്രതിരോധിക്കുന്നതിനും പ്രതിവിധികളെടുക്കുന്നതിനും ശിക്ഷാനടപടികൾ ക്കുമുള്ള മാർഗനിർദേശങ്ങൾ കോടതി പുറത്തിറക്കി.
* ഗോ സംരക്ഷണത്തിന്റെ പേരിലുള്ള ആക്രമണമോ ആൾക്കൂട്ട കൊലപാതകമോ നടക്കുന്നതു തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി സംസ്ഥാന സർക്കാരുകൾ ജില്ലാ നോഡൽ ഓഫീസറെ നിയമിക്കണം. പോലീസ് സൂപ്രണ്ടിന്റെ പദവിയിൽ കുറയാത്ത ഉദ്യോഗസ്ഥനായിരിക്കുകയും അദ്ദേഹത്തെ സഹായിക്കാൻ ഒരു ഡിഎസിപിയെയും ഒരു ടാസ്ക് ഫോഴ്സിനെയും നിയോഗിക്കുകയും വേണം. അക്രമത്തിനു പ്രേരിപ്പിക്കുന്ന വാർത്തകൾ, പ്രസംഗങ്ങൾ, പ്രചാരണങ്ങൾ തുടങ്ങിയവ ഇവർ കണ്ടെത്തുകയും അവയെക്കുറിച്ചുള്ള ഇന്റലിജൻസ് റിപ്പോർട്ട് നൽകുകയും വേണം.
* ആക്രമണ സാധ്യതയുള്ളതോ ആക്രമണങ്ങൾ നടന്നതോ ആയ സ്ഥലങ്ങളുടെ പട്ടിക മൂന്നാഴ്ചയ്ക്കുള്ളിൽ സംസ്ഥാന സർക്കാരുകൾ തയാറാക്കണം.
* സംസ്ഥാന ഡിജിപിയോ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയോ മൂന്നുമാസം കൂടുന്പോൾ നോഡൽ ഓഫീസർമാരുടെ യോഗം വിളിച്ചു ചേർത്തു സ്ഥിതിഗതികൾ വിലയിരുത്തണം.
* ആക്രമണ സംഭവങ്ങളുണ്ടായാൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിനു കാലതാമസം ഉണ്ടാകരുത്. ആക്രമണത്തിന് ഇരയാകുന്നവർക്കും കുടുംബത്തിനും മറ്റൊരു ശല്യവും ഉണ്ടാകാതിരിക്കാൻ പ്രത്യേകം നടപടിയെടുക്കുകയും വേണം.
* അതിവേഗ കോടതികൾ സ്ഥാപിച്ച് വിചാരണ നടത്തണം.
* ആൾക്കൂട്ട ആക്രമണത്തിനും ഗോസംരക്ഷകരുടെ ആക്രമണത്തിനും ഇരകളാകുന്നവർക്ക് സർക്കാരുകൾ സിആർപിസി 357 എ പ്രകാരം നഷ്ടപരിഹാരം നൽകണം. തൊഴിൽ, ചികിത്സ, നിയമപരമായ ചെലവുകൾ കണക്കാക്കി വേണം നഷ്ടപരിഹാരം കണക്കാക്കാൻ. സംഭവമുണ്ടായാൽ ഒരു മാസത്തിനകം അടിയന്തര സഹായം നൽകുകയും വേണം.
ജിജി ലൂക്കോസ്