ന്യൂഡൽഹി: ഇന്നാരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനം സുഗമമായി നടക്കാൻ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും സഹകരണം അഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റിന്റെ സമാധാനമായ നടത്തിപ്പിന് പ്രതിപക്ഷ കക്ഷികൾ ഉറപ്പു നൽകിയെന്ന് ഇന്നലെ ചേർന്ന സർവകക്ഷി യോഗത്തിനു ശേഷം സർക്കാർ വ്യക്തമാക്കി. പാർലമെന്റ് സുഗമമായി നടക്കുമെന്നും ചർച്ചകളും മറ്റും ദേശീയ താത്പര്യം അനുസരിച്ചു മുന്നേറുമെന്നുമാണ് പാർലമെന്ററികാര്യ മന്ത്രി അനന്ത് കുമാർ പറഞ്ഞത്.
ആൾക്കൂട്ട ആക്രമണങ്ങൾ തടയുന്നതിനുള്ള നിയമനിർമാണം, എസ്സി/ എസ്ടി നിയമനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ പ്രതിപക്ഷ കക്ഷികൾ യോഗത്തിൽ ഉന്നയിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ പട്ടികജാതി/പട്ടിക വർഗ സംവരണം ഉറപ്പു വരുത്താതെ പാർലമെന്റിന്റെ സമാധാനപൂർവമായ നടത്തിപ്പ് അനുവദിക്കില്ലെന്നാണു സമാജ് വാദി പാർട്ടി നേതാവ് രാം ഗോപാൽ യാദവ് പറഞ്ഞത്.
ഡൽഹി സർക്കാരിനോടു കേന്ദ്ര സർക്കാർ കാണിക്കുന്ന അവഗണന ആംആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ് യോഗത്തിൽ ഉന്നയിച്ചു.
ആൾക്കൂട്ട ആക്രമണങ്ങൾ തടയുന്നതിനുള്ള നിയമനിർമാണം, എസ്സി/ എസ്ടി നിയമനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ പ്രതിപക്ഷ കക്ഷികൾ യോഗത്തിൽ ഉന്നയിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ പട്ടികജാതി/പട്ടിക വർഗ സംവരണം ഉറപ്പു വരുത്താതെ പാർലമെന്റിന്റെ സമാധാനപൂർവമായ നടത്തിപ്പ് അനുവദിക്കില്ലെന്നാണു സമാജ് വാദി പാർട്ടി നേതാവ് രാം ഗോപാൽ യാദവ് പറഞ്ഞത്.
ഡൽഹി സർക്കാരിനോടു കേന്ദ്ര സർക്കാർ കാണിക്കുന്ന അവഗണന ആംആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ് യോഗത്തിൽ ഉന്നയിച്ചു.